Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ കോടനാട് ബംഗ്ലാവിലെ കൊലയും മോഷണവും; വികെ ശശികലയെ ചോദ്യം ചെയ്തു

ചെന്നൈ: കോടനാട് കേസില്‍ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം മുന്‍ അധ്യക്ഷ വികെ ശശികലയെ ചോദ്യം ചെയ്തു. തമിഴ്‌നാട് പോലീസിന്റെ പ്രത്യേക സംഘമാണ് ശശികലയെ ചോദ്യം ചെയ്തത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് ബംഗ്ലാവില്‍ 2017ല്‍ നടന്ന മോഷണങ്ങളും കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ശശികലയുടെ ചോദ്യം ചെയ്യല്‍. ചെന്നൈയിലെ ടി നഗറിലുളള ശശികലയുടെ വീട്ടില്‍ വെച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ജയലളിതയുടെ മരണശേഷം 2017 ഏപ്രില്‍ 24ന് ആണ് കോടനാട് ബംഗ്ലാവില്‍ മോഷണവും കൊലപാതകവും നടന്നത്. ബംഗ്ലാവിലെ സെക്യൂരിറ്റി ഗാര്‍ഡ് ആയ ഓ ബഹദൂറിനെയാണ് അതിക്രമിച്ച് കടന്ന അക്രമികള്‍ കൊലപ്പെടുത്തിയത്. മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ കിഷന്‍ ബഹദൂറിന് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. ജയലളിതയുടെ സ്വത്ത് വിവരങ്ങള്‍ അടങ്ങിയ രേഖകള്‍, ആഢംബര വാച്ചുകള്‍, ക്രിസ്റ്റല്‍ പാവകള്‍, സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍ അടക്കമാണ് ബംഗ്ലാവില്‍ നിന്ന് മോഷണം പോയത്.

77

ഈ സമയത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുകയായിരുന്നു വികെ ശശികല. ബംഗ്ലാവിലെ മോഷണതിനും കൊലയ്ക്കും ശേഷം കേസില്‍ സംശയിക്കപ്പെട്ട പലരും അസാധാരണ സാഹചര്യത്തില്‍ മരണപ്പെട്ടു. അതില്‍ ആദ്യത്തേത് ജയലളിതയുടെ മുന്‍ ഡ്രൈവര്‍ ആയിരുന്ന കനകരാജിന്റേത് ആയിരുന്നു. കോടനാട് കേസില്‍ പ്രധാനമായും സംശയിച്ചിരുന്നത് കനകരാജിനെ ആയിരുന്നു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നാടായ എടപ്പാടിക്ക് അടുത്ത് വെച്ച് ഒരു വാഹനാപകടത്തിലാണ് കനകരാജിന്റെ മരണം.

കേസിലെ മറ്റൊരു പ്രതിയായിരുന്ന സയനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സയന്റെ ഭാര്യയും മകളും മരിച്ചു. ഗുരുതര പരിക്കേറ്റെങ്കിലും സയന്‍ രക്ഷപ്പെട്ടു. തീര്‍ന്നില്ല, കോടനാട് ബംഗ്ലാവിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആയിരുന്ന ദിനേശ് കുമാര്‍ എന്നയാളെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. ഈ തുടര്‍ മരണങ്ങള്‍ കോടനാട് കേസിലെ ദുരൂഹത ഉയര്‍ത്തി. എടപ്പാടി പളനിസ്വാമിക്കും ശശികലയ്ക്കും നേരെ സംശയമുനകള്‍ നീണ്ടു. സയന്റെ രഹസ്യ മൊഴിയില്‍ ശശികലയുടേയും പളനിസ്വാമിയുടേയും പേരുകളുണ്ടെന്നാണ് സൂചന. ജയലളിതയുടെ മരണത്തിലും ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഡിഎംകെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് കേസിലെ പുനരന്വേഷണം ആരംഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+