അല്‍ഖ്വെയ്ദ ബന്ധം: മൂന്നു പേര് അറസ്റ്റില്‍, 2 പേര് ബംഗ്ലാദേശ് വംശജര്‍, രേഖകള്‍ പിടിച്ചെടുത്തു...
കൊല്‍ക്കത്തയിലാണ് മൂന്നു പേരെ പിടികൂടിയത്
Recommended Video

കൊല്‍ക്കത്ത: ഭീകരസംഘടനയായ അല്‍ഖ്വെയ്ദയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മൂന്നു പേരെ കൊല്‍ക്കത്തയില്‍ അറസ്റ്റ് ചെയ്തു. അല്‍ഖ്വെയ്ദ ബന്ധം തെളിയിക്കുന്ന രേഖകളും മറ്റും ഇവരില്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ലാപ്ടോപ്പുകളും അല്‍ഖ്വെയ്ദ അനുകൂല പുസ്തകങ്ങളുമെല്ലാം ഇതിലുള്‍പ്പെടുന്നു. എങ്ങനെയാണ് ബോംബുകളും മറ്റും നിര്‍മിക്കുന്നത് എന്നതിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകങ്ങളും സംസ്ഥാനത്തെ കെമിക്കല്‍ സ്റ്റോറുകളുടെ വിസിറ്റിങ് കാര്‍ഡുകളും ഇവരില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു.

പിടികൂടിയത് എസ്ടിഎഫ്
കൊല്‍ക്കത്ത പോലീസിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു പേരില്‍ രണ്ടു പേര് ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്. ഷംസാദ് മിലന് (26) എന്ന തുഷാര്‍ ബിശ്വാസ്, റിയാസുല്‍ ഇസ്ലാം (25), മൊണോടോഷ് ഡേയ് (46) എന്നിവരെയാണ് ചൊവ്വാഴ്ച്ച ഉച്ചയോടെ കൊല്ക്ക റെയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നല്കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

നിരോധിത സംഘടനയില്‍ നിന്നുള്ളവര്‍
സിവില്‍ എഞ്ചിനിയര്‍ കൂടിയായ ഷംസാദ് മിലാനും റിയാസുല്‍ ഇസ്ലാമുമാണ് ബംഗ്ലാദേശ് സ്വദേശികള്‍. ബംഗ്ലാദേശില്‍ നിരോധിച്ച അന്‍സര്‍ ബംഗ്ല എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ കൂടിയാണ് ഇരുവരും. പിടിയിലായവരില്‍ മൂന്നാമനായ മൊണോടോഷ് നോര്‍ത്ത് പര്‍ഗാന ജില്ലയില്‍ നിന്നുള്ളയാളാണ്.
അല്‍ഖ്വെയ്ദ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന നിരവധി രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചതായി പോലീസ് അറിയിച്ചു.

വിദഗ്ധമായി പരിശോധിക്കുമെന്ന് പോലീസ്
പിടിച്ചെടുത്ത രേഖകളും മറ്റും വിദഗ്ധമായി പരിശോധിക്കേണ്ടതുണ്ട്. ഐബിയില്‍ നിന്നു രഹസ്യ വിവരം ലഭിച്ചതു മുതല്‍ ഇവര്‍ക്കായി കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയിരുന്നതായും എസ്ടിഎഫ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളിദര് ശര്‍മ വ്യക്തമാക്കി. മൊണോടോഷ് വഴി കൊല്‍ക്കത്തയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു സംഘമെന്ന് പോലീസ് പറയുന്നു.

പിടിയിലായത് ആയുധ സാമ്പിളുകള്‍ പരിശോധിക്കുന്നതിനിടെ
ഷംസാദും റിയാസും മൊണോടോഷുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ആയുധങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കാനായി ഇരുവരും ചേര്‍ന്ന് മൊണോടോഷിനെ കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനിടെയാണ് മൂന്നു പേരും പോലീസിന്റെ വലയിലായത്.
വ്യാജ ആധാര്‍ കാര്‍ഡുകള്‍ ബംഗ്ലാദേശ് സ്വദേശിയായ ഷംസാദ് നിര്‍മിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഷംസാദും റിയാസും ഇന്ത്യയിലാണ് കഴിഞ്ഞിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications