കുനൂര്‍ അപകടം; അട്ടിമറിയില്ല, അപകടകാരണം പ്രതികൂല കാലാവസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഊട്ടി കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അട്ടിമറി സാധ്യകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടാണ് കര, നാവിക, വ്യോമ സേനകളുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഹെലികോപ്റ്റര്‍ പറത്തിയിരുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥയില്‍ സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാതെ വന്നതാകാമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അട്ടിമറി ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിക്കും വിധമാണ് കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ക്രൂ അംഗങ്ങളും മരിച്ചതു സേനയ്ക്കും ഞെട്ടലുളവാക്കുന്നതായിരുന്നു.
കോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന, ഫ്ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ (ബ്ലാക്ക് ബോക്സ്), കോക്പിറ്റ് വോയ്സ് റിക്കോര്‍ഡര്‍ തുടങ്ങിയവയും അന്വേഷണസംഘം പരിശോധിച്ചിരുന്നു. യാത്രയ്ക്കു മുന്നോടിയായി നടന്ന സംഭവങ്ങളും കോപ്റ്ററിന്റെ സാങ്കേതിക വിശദാംശങ്ങളും കാലാവസ്ഥയും പഠിച്ചതിന് ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡിസംബര്‍ 8നായിരുന്നു രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവം ഉണ്ടായത്. ഊട്ടിയിലെ ഒരു സ്കൂളിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനായി സിഡിഎസ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഭാര്യ, ഒപ്പം 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്കടുത്തുള്ള കൂനൂരില്‍ തകര്‍ന്ന് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേരും മരണപ്പെട്ടിരുന്നു.

ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ അഞ്ച് പേര് അപകചം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ മരണപ്പെടുകയായിരുന്നു. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. ഡല്‍ഹിയില്‍ നിന്ന് അപകട ദിവസം രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്ത മഞ്ഞ് കാരണം കോളജിന് സമീപം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങുകയായിരുന്നു.
ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറില്‍ ബിപിന്‍ റാവത്തിനൊപ്പം ഉണ്ടായിരുന്നത്. സംഘത്തില്‍ മലയാളി സൈനികന് പ്രദീപ് കുമാറും ഉണ്ടായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications