ഡല്‍ഹിയില്‍ നിര്‍ണായക നീക്കം; 5 വര്‍ഷത്തിന് ശേഷം സുപ്രധാന കൂടിക്കാഴ്ച, നിതീഷ്, ലാലു, സോണിയ
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് എന്നിവര്‍ ഒരുമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. ഐഎന്‍എല്‍ഡി നേതാവ് ഒപി ചൗത്താല സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് ബിഹാറിലെ രണ്ടു നേതാക്കളും ഡല്‍ഹിയിലെത്തുന്നത്.
ഈ വേളയില്‍ സോണിയയുമായി ചര്‍ച്ച നടത്തും. 2024ല്‍ നടക്കാനിരിക്കുന്ന ലോക്സാഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് നേരത്തെ ലാലു പ്രസാദ് പ്രഖ്യാപിച്ചിരുന്നു...

നിതീഷ് കുമാര്‍ ഇതുവരെ എന്‍ഡിഎയുടെ ഭാഗമായിരുന്നു. അടുത്തിടെയാണ് അദ്ദേഹം പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നത്. ശേഷം ബിജെപിക്കെതിരെ ദേശീയ തലത്തില്‍ നീക്കങ്ങള്‍ക്ക് തുടക്കമിടുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയിലെത്തിയ വേളയില്‍ പ്രതിപക്ഷ നേതാക്കളെ അദ്ദേഹം കണ്ടിരുന്നു. ഇപ്പോള്‍ ലാലുപ്രസാദിനൊപ്പം സോണിയ ഗാന്ധിയെ കാണുകയാണ്.

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഒരുമിച്ച് സോണിയ ഗാന്ധിയെ കാണുന്നത് അഞ്ച് വര്‍ഷത്തിന് ശേഷമാണ്. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നിന്നിരുന്ന നേതാക്കളാണ് ലാലുവും നിതീഷും. കാലിത്തീറ്റ കുംഭകോണ കേസില്‍ പിന്നീട് ജയിലിലായ ലാലു ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ബിജെപിക്കെതിരെ കരുനീക്കം തുടങ്ങി. 2024ല്‍ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തുമെന്ന് ലാലു പ്രസാദ് അറിയിച്ചു. ഭാരത് ജോഡോ യാത്ര കഴിഞ്ഞാലാകും ഈ കൂടിക്കാഴ്ച. കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ വന്ന വേളയില്‍ നിതീഷ് കുമാര്‍ സോണിയ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്ന ചര്‍ച്ചകളുടെ തുടര്‍ ചര്‍ച്ച ലക്ഷ്യമിട്ടാണ് ഇന്നത്തെ വരവ്. എസ്പി, സിപിഎം, എഎപി നേതാക്കളെയും നേരത്തെ നിതീഷ് കണ്ടിരുന്നു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ബിഹാര്‍ സന്ദര്‍ശിക്കുകയും നിതീഷ്, ലാലു എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചന്ദ്രശേഖര റാവു കോണ്‍ഗ്രസുമായി യോജിച്ചുപോകാന്‍ മടിയുള്ള വ്യക്തിയാണ്. അതേസമയം, ലാലുവിനെയും നിതീഷിനെയും അദ്ദേഹത്തിന് ഇഷ്ടവുമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ചന്ദ്രശേഖറ റാവുവിനമിടയില് പാലമാകാന്‍ ഇരു നേതാക്കളും ശ്രമിക്കും.

നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കം ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ജെഡിയു നേതാക്കള്‍ ഈ വാദം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മറ്റു നേതാക്കളുടെയും പിന്തുണ ലഭിച്ചാല്‍ നിതീഷ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷ ഐക്യം പൂര്‍ണമാകില്ലെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

എന്‍സിപി നേതാവ് ശരദ് പവാര്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖറ റാവു തുടങ്ങിയവരും പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ ചര്ച്ചയിലുള്ളവരാണ്. പ്രതിപക്ഷത്തിനിടയില്‍ ഐക്യമുണ്ടായാല്‍ മാത്രമേ ബിജെപിക്ക് വെല്ലുവിളിയാകൂ. നിലവില്‍ വ്യത്യസ്തമായ അഭിപ്രായമാണ് പ്രതിപക്ഷ ചേരിയില്‍. ഇതില്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിതീഷിന്റെയും ലാലുവിന്റെയും നീക്കം.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications