Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഹാറില്‍ ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ജെപി നേടും: ചിരാഗ് പാസ്വാന്‍

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി പാർട്ടി ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ നേടുമെന്ന അവകാശവാദവുമായി ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) നേതാവ് ചിരാഗ് പാസ്വാന്‍. "വോട്ടര്‍മാരുടെ അനുഗ്രഹത്താൽ, ജെഡിയുവിനേക്കാള്‍ കൂടുതൽ സീറ്റുകൾ എൽജെപി നേടും. 'ബീഹാർ ഫസ്റ്റ്, ബിഹാരി ഫസ്റ്റ്' എന്ന ആശയവുമായി യോജിച്ച് ഞങ്ങൾ ഒരു പുതിയ ബീഹാർ സൃഷ്ടിക്കും, "-ചിരാഗ് ട്വീറ്റിൽ പറഞ്ഞു.

അതേസമയം, ചിരാഗ് പാസ്വാനോട് അനുഭാവം പ്രകടിപ്പിച്ച് മഹാ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് രംഗത്തെത്തിത്തി. ചിരാഗിന്‍റെ പിതാവ് രാംവിലാസ് പാസ്വാന് ഏറ്റവും ആവശ്യമുള്ളപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അദ്ദേഹത്തോട് മോശമായി പെരുമാറി. പാസ്വാനോട് കാണിച്ചത് അനീതിയാണ്. ചിരാഗ് പാസ്വാനോട് നിതീഷ് കുമാർ ജി ചെയ്തത് ശരിയായ കാര്യമല്ല. മുമ്പത്തേക്കാളും ഇപ്പോള്‍ ചിരാഗ് പാസ്വാന് പിതാവിന്‍റെ സാന്നിധ്യം ആവശ്യമുണ്ട്. പക്ഷേ രാം വിലാസ് പാസ്വാൻ ജി ഇന്ന് നമുക്കിടയിലില്ല. നമ്മളെല്ലാവരും അതിൽ ദുഃഖിതരാണെന്നും തേജസ്വി യാദവ് പറഞ്ഞു.

ljp

രാം വിലാസ് പസ്വാനെ നിതീഷ് കുമാര്‍ അപമാനിച്ചുവെന്ന് ആരോപിച്ച് ചിരാഗ് പാസ്വാന്‍ അടുത്തിടെ രംഗത്ത് എത്തിയിരുന്നു. എൻ‌ഡി‌എയുടെ ഉന്നത നേതാക്കൾ പരസ്യമായി ഉറപ്പ് നൽകിയിട്ടും ബീഹാർ മുഖ്യമന്ത്രി തന്‍റെ പിതാവിനെ രാജ്യസഭാ സീറ്റിന്‍റെ പേരില്‍ അപമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സീറ്റ് പങ്കിടല്‍ സമയത്ത്, രാം വിലാസ് പാസ്വാന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് അമിത് ഷായുടെ സാന്നിധ്യത്തില്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഈ ആവശ്യവുമായി നിതീഷ് കുമാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കണ്ടപ്പോഴായിരുന്നു തന്‍റെ പിതാവിന് അപമാനം നേരിടേണ്ടി വന്നതെന്നുമായിരുന്നു ചിരാഗിന്‍റെ ആരോപണം.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+