Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് 200 സീറ്റെങ്കിലും കിട്ടുമോ എന്നാണ് എന്റെ സംശയം; മോദിയുടെ 400 സീറ്റ് മുദ്രാവാക്യത്തില്‍ തരൂര്‍

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 200 സീറ്റെങ്കിലും നേടാനാകുമോ എന്ന് തനിക്ക് സംശയമാണ് എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 400 സീറ്റ് എന്ന മുദ്രാവാക്യം ഒരു ഫാന്റസിയാണ് എന്നും 300 സീറ്റ് പോലും അസാധ്യമാണ്. അവരുടെ സഖ്യകക്ഷികള്‍ മോശം പ്രകടനം നടത്തുന്നതിനാല്‍ അവര്‍ക്ക് 200 പര്‍ ലഭിക്കുമോ ഇല്ലയോ എന്ന് പോലും താന്‍ ആശ്ചര്യപ്പെടുന്നു എന്നു ശശി തരൂര്‍ എഎന്‍ഐയോട് പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പാക്കുന്ന വിഷയത്തില്‍ ഒരു കരാറിന്റെ ആവശ്യമുണ്ടെന്നും തരൂര്‍ പറഞ്ഞു. സമവായമുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. പക്ഷേ പ്രശ്നം, നിങ്ങള്‍ യുസിസിയില്‍ എന്താണ് നിര്‍ദ്ദേശിക്കുന്നത്? കരട് നിയമമില്ല, അവര്‍ ഒരു കരട് നിയമം പാര്‍ലമെന്റില്‍ കൊണ്ടുവരട്ടെ. അത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യട്ടെ. എല്ലാ പങ്കാളികളുമായും പാര്‍ലമെന്റില്‍ ഒരു തുറന്ന ചര്‍ച്ച നടക്കട്ടെ,' അദ്ദേഹം പറഞ്ഞു.

2024 LOKSABHA ELECTION

ജൂണ്‍ 4 ന് രാജ്യത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും ഇന്ത്യ ബ്ലോക്കിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ 272 സീറ്റുകളില്‍ കൂടുതല്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസും സഖ്യകക്ഷികളും രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും തരൂര്‍ പറഞ്ഞു. 'ഞങ്ങള്‍ സര്‍ക്കാര്‍ ജോലികള്‍ സമയബന്ധിതമായി നികത്തും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി പറഞ്ഞുപരത്തുന്ന കഥകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ആഖ്യാനം മനസിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുകയാണ്. മുസ്ലീം സമുദായത്തെക്കുറിച്ച് അദ്ദേഹം പലതരം കാര്യങ്ങള്‍ പറയുന്നുണ്ട്. അഭിമുഖങ്ങള്‍ നല്‍കുമ്പോള്‍, ഹിന്ദു-മുസ്ലിം പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്ന ആരും പൊതു സ്ഥാനത്തിന് യോഗ്യനല്ലെന്ന് അദ്ദേഹം പറയുന്നു.

എന്നിട്ട് അദ്ദേഹം തന്നെ പൊതുവേദിയില്‍ ഈ പ്രശ്‌നം ഉന്നയിക്കുന്നു. അദ്ദേഹം ജൈവശാസ്ത്രപരമായി ജനിച്ചിട്ടില്ലെന്ന് പറയുന്നു. എങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ ഒരു ഇന്ത്യന്‍ പൗരനാകാനും പ്രധാനമന്ത്രിയാകാനും എങ്ങനെ സാധിക്കും എന്നതാണ് എന്റെ ചോദ്യം. കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെ ശത്രുവാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. കോണ്‍ഗ്രസും ഇന്ത്യയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നതെന്ന് തരൂര്‍ പറഞ്ഞു.

പ്രിയങ്ക ഗാന്ധി ഒരിക്കലും സ്ത്രീകളെ പിന്തുണച്ചിട്ടില്ല എന്ന കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അവകാശവാദങ്ങള്‍ നിരസിച്ച തരൂര്‍ രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബിജെപിക്ക് ഒരു നല്ല ട്രാക്ക് റെക്കോര്‍ഡ് പോലും ഇല്ലെന്നും പറഞ്ഞു. അതേസമയം ഹിമാചല്‍ പ്രദേശില്‍ 2024-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ജൂണ്‍ 1-ന് ഒറ്റഘട്ടമായി നടക്കും.

ഹിമാചല്‍ പ്രദേശില്‍ കാന്‍ഗ്ര, മാണ്ഡി, ഹാമിര്‍പൂര്‍, ഷിംല എന്നീ നാല് ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിന് പുറമെ ഹിമാചല്‍ പ്രദേശിലെ ആറ് നിയമസഭാ സീറ്റുകളിലും ഇതേ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും. വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ അയോഗ്യതയെ തുടര്‍ന്ന് ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും ഫലം ജൂണ്‍ നാലിന് പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+