Get Updates
Get notified of breaking news, exclusive insights, and must-see stories!

'ന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ ശത്രു കോണ്‍ഗ്രസ്', പ്രതിപക്ഷത്തിന്റേത് വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (ഒബിസി) എന്നിവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അട്ടിമറിക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ശ്വവത്കരിക്കപ്പെട്ട സമുദായങ്ങളുടെ ഭരണഘടനാ തത്വങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംവരണം ഒരു നിര്‍ണായക വിഷയമായത് എന്നും നരേന്ദ്ര മോദി വിശദീകരിച്ചു. എസ്സി, എസ്ടി, ഒബിസി, മറ്റ് പിന്നോക്ക വിഭാഗക്കാരെ ഇരുട്ടില്‍ നിര്‍ത്തി പ്രതിപക്ഷം അവരെ കൊള്ളയടിക്കുന്നു എന്നതിനാല്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

2024 LOKSABHA ELECTION

'തിരഞ്ഞെടുപ്പ് അതിനുള്ള സമയമാണ്. രാജ്യത്തെ ഏറ്റവും വലിയ പ്രതിസന്ധിയെക്കുറിച്ച് ബോധവാന്മാരാക്കണം. അതുകൊണ്ട് തന്നെ, ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വമാണ് ഞാന്‍ ജനങ്ങളോട് വിശദീകരിക്കുന്നത്. അവരുടെ പ്രകടന പത്രികയില്‍ മുസ്ലീം ലീഗിന്റെ മുദ്രയുണ്ട്. വോട്ട് ബാങ്കിന് വേണ്ടി വരും തലമുറകളെയും നശിപ്പിക്കണോ?എന്റെ ദളിത്, ആദിവാസി, ഒബിസി സഹോദരങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ യുദ്ധം ചെയ്യുന്നത്,' അദ്ദേഹം അവകാശപ്പെട്ടു.

പിന്നാക്ക സമുദായങ്ങളുടെ ഏറ്റവും വലിയ അനുഭാവികളെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ അവരുടെ ഏറ്റവും വലിയ ശത്രുക്കളാണെന്നും മോദി പറഞ്ഞു. അവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ന്യൂനപക്ഷ സ്ഥാപനങ്ങളാക്കി. അതുവഴി സംവരണം ഇല്ലാതാക്കി. ഡല്‍ഹിയില്‍ ജാമിയ മില്ലിയ യൂണിവേഴ്‌സിറ്റി ന്യൂനപക്ഷ സ്ഥാപനമായി നിയോഗിക്കപ്പെട്ടു. ഇവിടെ സംവരണം നഷ്ടപ്പെടുകയും പ്രവേശനത്തെയും ജോലിയെയും ബാധിക്കുകയും ചെയ്തു.

അവര്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുകയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അത് പ്രയോജനപ്പെടുത്തുകയും ചെയ്തു. ഈ വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍, രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടത് തന്റെ കടമയാണെന്ന് തനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ടെന്‍ഡറുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യാനുള്ള കോണ്‍ഗ്രസ് നിര്‍ദ്ദേശത്തെ പ്രധാനമന്ത്രി വിമര്‍ശിച്ചു.

സുപ്രധാനമായ ഒരു പാലം പണിയുന്നത് പോലെയുള്ള നിര്‍ണായക പദ്ധതികള്‍ക്കായി, മികച്ച ട്രാക്ക് റെക്കോര്‍ഡ്, വിഭവങ്ങള്‍, കഴിവുകള്‍, യോഗ്യതകള്‍ എന്നിവയുള്ള കമ്പനിക്ക് കരാര്‍ നല്‍കണമെന്ന് അദ്ദേഹം വിശദീകരിച്ചു. ഒബിസി സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനുള്ള കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി വന്നതിന് പിന്നാലെയാണ് സംവരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന അതിക്രമങ്ങള്‍ വെളിച്ചത്തുവന്നതെന്ന് മോദി പറഞ്ഞു.

ഇക്കൂട്ടര്‍ ഒറ്റരാത്രികൊണ്ട് മുസ്ലീങ്ങളിലെ എല്ലാ ജാതികളെയും ഒബിസികളാക്കി, അവര്‍ ഒബിസികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തു, പ്രധാനമന്ത്രി പറഞ്ഞു. ഹൈക്കോടതി വിധി വന്നപ്പോഴാണ് ഇത്തരത്തില്‍ വലിയ തട്ടിപ്പാണ് നടക്കുന്നതെന്ന് വ്യക്തമായത്. എന്നാല്‍ അതിലും ദൗര്‍ഭാഗ്യകരമായ കാര്യം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഇപ്പോള്‍ ജുഡീഷ്യറിയെയും ദുരുപയോഗം ചെയ്യുകയാണ് എന്നും ഇത് അംഗീകരിക്കാനാവില്ല എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+