Get Updates
Get notified of breaking news, exclusive insights, and must-see stories!

ദക്ഷിണേന്ത്യ പിടിക്കാനായി ബിജെപി: കേരളത്തിലേത് ഉള്‍പ്പെടെ 84 സീറ്റുകള്‍ക്കായി പ്രത്യേക പദ്ധതി

ഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലെ 84-ലധികം സീറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ ബി ജെ പി. പാർട്ടിയുടെ ഭാരവാഹി യോഗത്തിന്റെ അവസാന രണ്ട് ദിവസങ്ങളിലെ ചർച്ചകളിലാണ് ഇത് സംബന്ധിച്ച സുപ്രാധാന ആലോചനകളുണ്ടായത്. 2019 ല്‍ പാർട്ടി നേടി 303 സീറ്റില്‍ ചിലതൊക്കെ ഇത്തവണ നഷ്ടപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടി സീറ്റ് നില 300 ന് മുകളില്‍ തന്നെ നിർത്താനാണ് ബി ജെ പി ശ്രമിക്കുന്നത്.

ദക്ഷിണേന്ത്യയിലെ കാൽപ്പാടുകൾ വർദ്ധിപ്പിക്കുന്നതിലാണ് പാർട്ടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ പറഞ്ഞു. ഇതോടൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ യാദവ, ജാതവ് വോട്ടുകളിലെ മുന്നേറ്റവും പാർട്ടി ലക്ഷ്യമിടുന്നു. ദക്ഷിണേന്ത്യയിലെ 84 സീറ്റുകളും ബി ജെ പിയുടെ ദുർബല വിഭാഗത്തിന്റെ ഭാഗമാണ്, ഒരിക്കലും വിജയിച്ചിട്ടില്ല. പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിരവധി സീറ്റുകൾക്കൊപ്പം 160-ലധികം സീറ്റുകളാണ് ഈ പട്ടികയിലുള്ളതെന്നും ദക്ഷിണേന്ത്യയിൽ നിന്നുള്ള പാർട്ടിയുടെ ഒരു പ്രധാന സംഘടനാ നേതാവ് പറഞ്ഞു,.

bjp

തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ജനങ്ങൾക്ക് മോദിയോടുള്ള താല്‍പര്യം വർധിച്ചുവരുമ്പോൾ, വോട്ടിംഗ് ദിവസം അവരെ പോളിംഗ് ബൂത്തിൽ എത്തിക്കുക എന്നതാണ് വലിയ ദൗത്യമെന്നും നേതാവ് കൂട്ടിച്ചേർത്തു. "ഈ ഉദ്യമത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ബൂത്താണ് - നമ്മുടെ ബൂത്ത് കമ്മിറ്റികൾ എങ്ങനെ പ്രവർത്തിക്കുന്നു, ഒരു വോട്ടറെ ബൂത്തിലേക്ക് നയിക്കാനുള്ള തന്ത്രങ്ങൾ അവർ രൂപപ്പെടുത്തുന്നത് ഏത് രീതിയിലാണ് എന്നത് വളരെ പ്രധാനമാണ്. കൂടുതൽ ഫലപ്രദവും ശാസ്ത്രീയവുമായ സമീപനം ഇതിനായി സ്വീകരിക്കും," നേതാവ് പറഞ്ഞു.

ജയിച്ചില്ലെങ്കിലും ഈ സീറ്റുകളിൽ ബി ജെ പിയുടെ സ്വാധീനം വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും നേതാവ് കൂട്ടിച്ചേർത്തു. 55 ശതമാനം വോട്ട് വിഹിതം ലക്ഷ്യമിട്ട് 350 സീറ്റുകൾ നേടുകയെന്ന ലക്ഷ്യവും പാർട്ടി മുന്നോട്ടുവച്ചിട്ടുണ്ട്. മധ്യപ്രദേശിൽ മോഹൻ യാദവിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം യാദവ വോട്ടുകളെ ലക്ഷ്യമിട്ടാണെന്നാണ് ഒരു കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കുന്നത്. യുപിയിലെ യാദവ വോട്ടുകളാണ് പ്രധാനമായും ബി ജെ പി ഉന്നമിടുന്നത്.

രാം മന്ദിർ വിഷയത്തിൽ ബിജെപി നേരിട്ട് പ്രവർത്തിക്കുന്നത് കാണാനാകില്ല, എന്നാൽ അതിന്റെ അനുബന്ധ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് അതിന് വേണ്ടി പ്രവർത്തിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പാർട്ടിയുടെ ക്ഷേമ നടപടികൾ പരസ്യപ്പെടുത്തുന്ന 'വിക്ഷിത് ഭാരത്' കാമ്പെയ്‌നിന്റെ അടിസ്ഥാനത്തിൽ 'മോദി കി ഗാരന്റി' എന്ന പേരിൽ ബിജെപി പുതിയ കാമ്പെയ്‌നുമായി വരുമെന്നും നേതാക്കൾ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+