ട്രാൻസ്ജെൻ്ററാണെന്ന് സ്വയം പ്രഖ്യാപിച്ചാൽ അംഗീകരിക്കില്ല; ട്രാൻജെൻഡർ ബിൽ പാസാക്കി ലോക്സഭ
ട്രാൻസ്ജെൻഡർ ഭേദഗതി ബിൽ പാസാക്കി ലോക്സഭ. പ്രതിപക്ഷ എതിർപ്പിനിടെ ശബ്ദ വോട്ടിലൂടെയാണ് ബിൽ പാസാക്കിയത്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുടെ സ്വയം നിർണ്ണയിക്കുന്ന ലിംഗ വ്യക്തിത്വത്തിനുള്ള അവകാശം എടുത്തുമാറ്റാനും, ജൈവപരമായോ ശാരീരികപരമായോ ഉള്ള പ്രത്യേകതകളുള്ളവരെയോ, സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളിൽപ്പെട്ടവരെയോ മാത്രമായി ഈ നിയമത്തിൻ്റെ പരിധിയിൽ കൊണ്ടുവരാനും ലക്ഷ്യമിടുന്നതാണ് ബിൽ.
കോൺഗ്രസ്, ഡിഎംകെ, എൻസിപി, ശിവസേന (യുബിടി), ആർജെഡി, എസ്പി, എഐടിസി തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ എതിർത്തു. നാൽസ വിധി മുന്നോട്ടുവച്ച മനുഷ്യാന്തസ്സിന്റെ അടിസ്ഥാന തത്വങ്ങളെ ലംഘിക്കുന്നതാണ് ബിൽ എന്ന് പാർട്ടികൾ കുറ്റപ്പെടുത്തി. അതേസമയം ട്രാൻസ്‌ജെൻഡർ സമൂഹത്തിനു കൃത്യമായ സുരക്ഷയും ആനുകൂല്യങ്ങളും ഉറപ്പാക്കാനാണ് ഭേദഗതിയെന്ന് സർക്കാർ അവകാശപ്പെട്ടു. "ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഈ നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ, അവർക്ക് കൃത്യമായ ഒരു നിർവചനം നൽകേണ്ടത് ആവശ്യമാണ്; ഈ ആവശ്യം നിറവേറ്റാനാണ് ഈ ബിൽ കൊണ്ടുവന്നത്," മന്ത്രി വീരേന്ദ്ര കുമാർ പറഞ്ഞു. ബില്ലിൽ ഒരു മെഡിക്കൽ ബോർഡ് സ്ഥാപിക്കുന്നതിനുള്ള വ്യവസ്ഥയുണ്ടെന്നും ജില്ലാ മജിസ്‌ട്രേട്ടുമാർ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡുകൾ നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു.

ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് എംപി ജ്യോതിമണി ബില്ലിനെ ശക്തമായി വിമർശിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളുമായി കൂടിയാലോചന നടത്താതെയാണ് ബിൽ കൊണ്ടുവന്നതെന്നും ഇത് സർക്കാരിന്റെ "അശ്രദ്ധമായ" നിലപാടാണ് കാണിക്കുന്നതെന്നും അവർ പറഞ്ഞു. ഈ ബിൽ ഒരു പരിഷ്‌കരണമല്ലെന്നും ജ്യോതിമണി ഊന്നിപ്പറഞ്ഞു.ലിംഗ വ്യക്തിത്വം സ്വയം നിർണ്ണയത്തിന്റെ വിഷയമാണെന്ന് സുപ്രീം കോടതി വിധി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലിംഗ നിർണയത്തിനായി മെഡിക്കൽ ബോർഡിനെ കൊണ്ടുവരുന്നതിനേയും കോൺഗ്രസ് എംപി വിമർശിച്ചു. ഇത് ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിന്റെ നിർവചനത്തെ ചുരുക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'ഇത് ജനാധിപത്യമല്ല, മറിച്ച് മോദി സർക്കാരിന്റെ മുഖമുദ്രയായ അധികാരത്തിന്റെ കുത്തക സംഭാഷണമാണ്,' ജ്യോതിമണി ആരോപിച്ചു. ബിൽ സമഗ്രമായ കൂടിയാലോചനകൾക്കായി ഒരു സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനാണ് ബിൽ എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് അവർ തെരുവുകളിൽ ബില്ലിനെതിരെ പ്രതിഷേധിക്കുന്നതെന്ന് നിയമനിർമ്മാണത്തെ എതിർത്ത് സമാജ്‌വാദി പാർട്ടി എംപി ആനന്ദ് ഭദൗരി ചോദിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികളെ അവരുടെ വ്യക്തിത്വത്തിനായി ക്യൂവിൽ നിർത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബിൽ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരിമിതമായ നിർവചനമാണ് നൽകുന്നതെന്നും "ഇത് ന്യായീകരിക്കാനാവാത്ത ഒഴിവാക്കലാണെന്നും അദ്ദേഹം പറഞ്ഞു. ബിൽ ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അദ്ദേഹം വിമർശിച്ചു. സ്വയം നിർണ്ണയത്തിനുള്ള അവകാശത്തിൽ സർക്കാർ ഇടപെടുന്നതിനെ ഡിഎംകെയിലെ ടി. സുമതിയും ശക്തമായി വിമർശിച്ചു. "ഈ സർക്കാർ ട്രാൻസ്ജെൻഡർ സമൂഹത്തെ തിരുത്തപ്പെടേണ്ട വ്യക്തികളായി കണക്കാക്കുന്നു, ഇത് അങ്ങേയറ്റം അപലപനീയമാണ്. ഡിഎംകെ ഈ ബിൽ തള്ളിക്കളയുന്നു," അവർ പറഞ്ഞു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications