കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ ലൗജിഹാദ് നായിക കാമുകന്റെ വീട്ടിലെത്തി,പക്ഷേ അരങ്ങേറിയതെല്ലാംവര്‍ഗ്ഗീയ മുതലെടുപ്പായിരുന്നോ?

  • By Siniya
Google Oneindia Malayalam News

മീററ്റ്: സഹാരന്‍ പൂരില്‍ കഴിഞ്ഞ വര്‍ഷം വര്‍ഗ്ഗീകലാപമുണ്ടാക്കാന്‍ കാരണമായ ലവ് ജിഹാദ് നായിക ഒടുവില്‍ മുസ്ലീം കാമുകന്റെ വീട്ടില്‍ തന്നെയെത്തി. ലൗ ജിഹാദെന്നു പറഞ്ഞ് സംഘപരിവാര്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെയും മറികടന്നുക്കൊണ്ട് യുവതി ഒരു വര്‍ഷത്തിന് ശേഷം കാമുകന്റെ വീട്ടില്‍ എത്തിയത്. കാമുകനില്‍നിന്ന് മോചിപ്പിച്ച് ഒരു വര്‍ഷം നാരി നികേതനില്‍ പാര്‍പ്പിച്ചശേഷം പുറത്തുവിട്ടപ്പോഴാണ് സംഘ്പരിവാര്‍ പ്രചാരണം വ്യാജമായിരുന്നെന്ന് തെളിയിച്ച് 22കാരിയായ മദ്‌റസ ഹിന്ദു അധ്യാപിക കാമുകന്റെ വീട്ടിലത്തെിയത്.

യുവതിയെ ഒരു വര്‍ഷത്തെ നിരീക്ഷണത്തിനുശേഷം അലഹബാദ് ഹൈകോടതിയില്‍ ഹാജരാക്കിയപ്പോള്‍ താന്‍ കാമുകന്‍ കലീമിനൊപ്പം പോകുകയാണെന്ന് യുവതി അറിയിച്ചു. പ്രായപൂര്‍ത്തിയായ യുവതി എന്ന നിലയില്‍ കലീമിനൊപ്പമോ ആര്‍ക്കെങ്കിലുമൊപ്പമോ പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി ഹൈകോടതി അനുവാദം നല്‍കി.

love-jihad

കഴിഞ്ഞ വര്‍ഷം കാമുകനെതിരെ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് കഥയുടെ ഗതിമാറുകയായിരുന്നു. ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിയില്‍ കാമുകന്‍ കലീമിനെ ഒരുവര്‍ഷം മുന്‍പ് പോലിസ് അറ്‌സ്റ്റ് ചെയ്തിരുന്നു. 10 പേര്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. മതം മാറ്റത്തിന് ശ്രമിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെ ദേശീയമാധ്യമങ്ങളടക്കം ലവ് ജിഹാദാണെന്ന് വിശേഷിപ്പിക്കുകയും ചെയ്ത് വാര്‍ത്ത പ്രചരിച്ചിരുന്നു.

ബലം പ്രയോഗിച്ച് മതംമാറ്റിയെന്ന പരാതിയെ തുടര്‍ന്ന് ഹാപൂര്‍ മദ്‌റസയിലെ മൗലവിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. മതംമാറ്റിയെന്ന വാദം നിഷേധിച്ച മൗലവി, അധ്യാപിക മതം മാറാന്‍ സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നെന്ന് വ്യക്തമാക്കി. 40 ഹിന്ദു യുവതികളെ മതംമാറ്റി ദുബായിലേക്ക് കടത്താനായി പാര്‍പ്പിച്ചുവെന്ന് യുവതി ആരോപിച്ചതിനെ തുടര്‍ന്ന് മദ്‌റസയില്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഈ ആരോപണം തെറ്റായിരുന്നുവെന്ന് പോലിസിന് വ്യക്തമായി.

20 വയസ്സുള്ള അധ്യാപികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ ദിവസം ജൂലൈ 23ന് മുസഫര്‍നഗറിലെ ആശുപത്രിയില്‍ ഗര്‍ഭാശയത്തിന് പുറത്ത് വളര്‍ന്ന ഭ്രൂണം നീക്കംചെയ്യാന്‍ ശസ്ത്രക്രിയക്ക് വിധേയയായെന്ന് പോലിസ് കണ്ടത്തെി. ത്യാഗി വിഭാഗത്തില്‍പെട്ട അധ്യാപിക 1500 രൂപ ശമ്പളത്തിന് പാര്‍ട്ട്‌ടൈമായി സുല്‍താനിയ മദ്‌റസയില്‍ ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിച്ചുവരുകയായിരുന്നു.

വിനീത് അഗര്‍വാള്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പണം തന്ന് തന്നെക്കൊണ്ട് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യിക്കുകയായിരുവെനന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. താന്‍ കാമുകനായ മുസ്ലിം യുവാവിനൊപ്പം പോകാനാണ് ഉദ്ദേശിക്കുന്നതെന്ന് കഴിഞ്ഞ മാസം യുവതി കോടതിയില്‍ വ്യക്തമാക്കിയതോടെയാണ് വര്‍ഗീയ മുതലെടുപ്പിനുള്ള ശ്രമം തെളിഞ്ഞത്.

English summary
Love jihad victim' goes home with Muslim lover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X