പനീര്‍ശെല്‍വം പുറത്തേക്ക്; കോടതി വിധി പളനിസ്വാമിക്ക് അനുകൂലം... പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്
ചെന്നൈ: എഐഎഡിഎംകെയുടെ നിയന്ത്രണം പൂര്‍ണമായി എടപ്പാടി പളനിസ്വാമിയിലേക്ക് എത്തുന്നു. എതിര്‍പ്പുമായി രംഗത്തെത്തിയ ഒ പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഇന്ന് രാവിലെ 9.15ന് പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ പളനിസ്വാമി വിഭാഗം നേരത്തെ തീരുമാനിച്ചിരുന്നു. ഇത് തടയണം എന്നാവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഇന്ന് രാവിലെ 9 മണിക്ക് പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി ഉത്തരവിട്ടു. ഇതോടെ പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായി പളനിസ്വമിയിലേക്ക് എത്തും.

2500 അംഗങ്ങള്‍ ഉള്‍പ്പെട്ട ജനറല്‍ അസംബ്ലിയില്‍ കൂടുതല്‍ പേരും പളനിസ്വാമി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാകണം എന്നാണ് വാദിക്കുന്നത്. പനീര്‍ശെല്‍വത്തിനെ അവര്‍ തള്ളുന്നു. ഇതുവരെ ഇരു നേതാക്കള്‍ക്കും തുല്യ നേതൃപദവിയാണുണ്ടായിരുന്നത്. ഇത് പാര്‍ട്ടിയെ തളര്‍ത്തുകയാണ് ചെയ്തതെന്നും ശക്തനായ ഒരു നേതാവ് മതിയെന്നും പളനിസ്വാമിയെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. കഴിഞ്ഞ ജനറല്‍ അസംബ്ലി കൈയ്യാങ്കളിയിലും ബഹളത്തിലും കലാശിച്ചിരുന്നു. പനീര്‍ശെല്‍വത്തിനെതിരെ കുപ്പിയെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇന്ന് ജനറല്‍ അസംബ്ലി നടക്കുന്ന ഹാളിന് മുമ്പില്‍ ഇരുപക്ഷവും ഏറ്റുമുട്ടിയിരുന്നു. കോടതി ഉത്തരവ് പളനിസ്വാമിക്ക് അനുകൂലമായതോടെ പോലീസ് സുരക്ഷ യോഗത്തിനുണ്ടാകും. ജയലളിതയുമായി വളരെ അടുപ്പം നിലനിര്‍ത്തിയിരുന്ന നേതാവായിരുന്നു പനീര്‍ശെല്‍വം. കെവി ശശികലയ്ക്ക് താല്‍പ്പര്യമുള്ള നേതാവ് കൂടിയാണ് പനീര്‍ശെല്‍വം. അദ്ദേഹം എഐഎഡിഎംകെയ്ക്ക് പുറത്താകുന്നതോടെ ശശികല പനീര്‍ശെല്‍വത്തെ കൂടെ നിര്‍ത്തി അടുത്ത രാഷ്ട്രീയ നീക്കം നടത്തുമെന്നാണ് കരുതുന്നത്. എഐഎഡിഎകെ വിവിധ ചേരിയായി പിരിഞ്ഞിരിക്കുകയാണിപ്പോള്‍. ശശികല, പളനിസ്വാമി, പനീര്‍ശെല്‍വം എന്നിവര്‍ക്കൊപ്പമെല്ലാം അണികളുണ്ട്.
കോ ഓഡിനേറ്റര്‍, ജോയിന്റ് കോ ഓഡിനേറ്റര്‍ എന്നീ പദവിയിലുള്ളവര്‍ക്കാണ് ജനറല്‍ അസംബ്ലി വിളിക്കാന്‍ കഴിയുക എന്ന് പനീര്‍ശെവത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. പുതിയ പ്രിസീഡിയം ചെയര്മാന് വിളിച്ച യോഗം ചട്ടവിരുദ്ധമാണെന്നും ഇവര്‍ പറയുന്നു. പനീര്‍ശെല്‍വത്തെ ട്രഷറര്‍ സ്ഥാനത്ത് നിന്നും നീക്കുമെന്നാണ് വിവരം. പനീര്‍ശെല്‍വത്തിന് പദവികള്‍ ഇല്ലാതിരുന്നാല്‍ സ്വാഭാവികമായും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പുതിയ പാര്‍ട്ടിയുണ്ടാകുന്നതിനോ കോടതി നടപടികളിലേക്കോ കടക്കാനാണ് സാധ്യത. ശശികല അവസരം മുതലെടുക്കാന്‍ ശ്രമിച്ചാല്‍ പുതിയ ചേരി കൂടി രൂപപ്പെടും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications