തമിഴ് രാഷ്ട്രീയം കലങ്ങിമറിയുന്നു; എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി, പദവി റദ്ദാക്കി ഹൈക്കോടതി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ വാര്‍ത്തയാകുന്നു. അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തിരഞ്ഞെടുത്ത നടപടി മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ജൂലൈ 11ന് നടന്ന പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് നിയമ പിന്‍ബലമില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ട സാഹചര്യമായി. ഒ പനീര്‍ശെല്‍വത്തിന് ആശ്വാസം പകരുന്ന വിധിയാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെയാണ് ജൂലൈയില്‍ എഐഎഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നത്. ബഹളത്തില്‍ മുങ്ങിയ യോഗത്തിനിടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. മാത്രമല്ല, പനീര്‍ശെല്‍വത്തിന് നേരെ കുപ്പിയേറുമുണ്ടായി. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തതും ഈ യോഗത്തിലാണ്. തൊട്ടുപിന്നാലെ പനീര്‍ശെല്‍വത്തെയും അനുകൂലികളെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയില്‍ ഇരട്ട നേതൃപദവി എന്ന രീതി രൂപപ്പെട്ടിരുന്നു. പളനിസ്വാമിക്കും പനീര്‍ശെല്‍വത്തിനും ആശ്വാസകരമായിരുന്നു ഈ രീതി. എന്നാല്‍ പാര്‍ട്ടിയില്‍ കൂടുതല്‍ നിയന്ത്രണം വരുത്താന്‍ പളനിസ്വാമി ശ്രമിച്ചു. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പളനിസ്വാമി പാര്‍ട്ടിയെ നയിച്ചാല്‍ മതി എന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വാദിച്ചു. ഇതിനിടെയാണ് ജനറല്‍ കൗണ്‍സില്‍ ഹൈക്കോടതിയുടെ അനുമതിയോടെ നടന്നത്. എന്നാല്‍ ബഹളത്തില്‍ മുങ്ങുകയും ചെയ്തു.
യോഗ തീരുമാനങ്ങള്‍ക്കെതിരെ പനീര്‍ശെല്‍വം വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ നല്കിയ ഹര്‍ജിയിലാണ് ജനറല്‍ കൗണ്‍സില്‍ യോഗത്തിന് നിയമ പിന്‍ബലമില്ലെന്ന് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്. ഇതോടെ പനീര്‍ശെല്‍വത്തെ പുറത്താക്കിയ നടപടി റദ്ദായി. മാത്രമല്ല, പളനിസ്വാമി പാര്‍ട്ടി അധ്യക്ഷനായ നടപടിയും റദ്ദാക്കപ്പെട്ടു. ഇനി പുതിയ ജനറല്‍ കൗണ്‍സില്‍ വിളിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സംയുക്ത യോഗം വിളിച്ചാല്‍ സംഘര്‍ഷ സാധ്യത കൂടുതലാണ്.
ജയലളിതയുടെ മരണത്തിന് ശേഷം ജയിലില്‍ പോയ തോഴി ശശികല തിരിച്ചെത്തിയ ശേഷമാണ് എഐഎഡിഎംകെയില്‍ മുറുമുറുപ്പ് തുടങ്ങിയത്. അവരെ പാര്‍ട്ടിയുമായി അടുപ്പിക്കരുത് എന്നാണ് പളനിസ്വാമി വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ അല്‍പ്പം മയത്തോടെയാണ് പനീര്‍ശെല്‍വം ഇടപെടുന്നത്. പനീര്‍ശെല്‍വം പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നുവെന്ന് മറുഭാഗം വാദിക്കുന്നു. ഇനി ശശികല നടത്തുന്ന നീക്കവും പാര്‍ട്ടിയിലെ ഇരുചേരികള്‍ നടത്തുന്ന നീക്കവും ഏറെ നിര്‍ണായകമാണ്. ഇരുചേരികളുടെ പോരില്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ മാത്രമേ ഇടപെടൂ എന്നാണ് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് വ്യക്തമാക്കിയിട്ടുള്ളത്.
Recommended Video
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications