ശനിയാഴ്ച കര്‍ണാടക ബന്ദ്... മലയാളികളും കുടുങ്ങും!
ബെംഗളൂരു: മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളുമായി നടന്നുവരുന്ന മഹാദയി നദീജല തര്‍ക്കം ബെംഗളൂരുവിനെ വീണ്ടും പ്രക്ഷുബ്ധമാക്കുന്നു. ട്രിബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ സംഘടനകള്‍. മൂന്ന് ദിവസത്തെ ബി എം ടി സി, കെ എസ് ആര് ടി സി സമരം ഒത്തുതീര്‍ന്നതിന് തൊട്ടുപിന്നാലെയാണ് ബെംഗളൂരു മറ്റൊരു ബന്ദിന് ഒരുങ്ങുന്നത്.
മഹാദയി ക്യാംപില്‍ നിന്നും 7.56 ടി എം സി ജലം മലപ്രഭ നദിയിലേക്ക് വിടണമെന്നായിരുന്നു കര്‍ണാടകയുടെ ആവശ്യം. എന്നാല്‍ ഇത് മഹാദയി ജല തര്‍ക്ക ട്രിബ്യൂണല്‍ അംഗീകരിച്ചില്ല. വടക്കന്‍ കര്‍ണാടകയുടെ ജീവവായുവാണ് ഈ നദീജലം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രിബ്യൂണലിന്റെ വിധി വന്നതും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം തുടങ്ങി.

മഹാരാഷ്ട്ര - കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. കര്‍ഷക സംഘടനകളും കന്നഡ സംഘടനകളുമാണ് പ്രതിഷേധത്തിന് പിന്നില്‍. ധാര്‍വാഡ്, ഭാഗല്‍കോട്ട്, ബെല്‍ഗാവി, ഗഡാഗ് ജില്ലകളില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടായി. കന്നഡ സംഘടനകള്‍ വ്യാഴാഴ്ച സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തു. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇത് നോര്‍ത്ത് കര്‍ണാടകയില്‍ മാത്രമാക്കി. ശനിയാഴ്ച സംസ്ഥാന വ്യാപകമായി ബന്ദ് നടക്കും.
മൂന്ന് ദിവസത്തെ ബി എം ടി സി, കെ എസ് ആര് ടി സി സമരത്തിന് പിന്നാലെ നടക്കാന്‍ പോകുന്ന ബന്ദ് മലയാളികള്‍ അടക്കമുള്ള അന്യസംസ്ഥാനക്കാരെ സാരമായി ബാധിക്കും. ബെംഗളൂരുവിലേക്കും മറ്റും വീക്കെന്‍ഡ് യാത്രകള്‍ നിശ്ചയിച്ചിട്ടുള്ളവര്‍ അത് മാറ്റിവെക്കേണ്ടിവരും. ബി എം ടി സി, കെ എസ് ആര് ടി സി സമരം നടക്കുമ്പോള്‍ കേരള കെ എസ് ആര് ടി സി ബസ്സുകളും മറ്റും സര്‍വ്വീസ് നടത്തിയിരുന്നു. എന്നാല്‍ ബന്ദിന് അതും ഉണ്ടാകില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications