മഹാരാഷ്ട്രയിൽ പ്രതിപക്ഷത്തെ പിളർത്താൻ ബിജെപിയുടെ ശ്രമം ശക്തം; അമിത് ഷാക്കെതിരെ ഉദ്ധവ് താക്കറെ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ പ്രതിപക്ഷത്തെ തകർക്കാൻ ബിജെപി രഹസ്യ നീക്കങ്ങൾ ശക്തമാക്കിയതായി ആരോപിച്ച് ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെ. കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന നേതാവുമായ അമിത് ഷാക്കെതിരെയാണ് ഉദ്ധവ് താക്കറെ ആരോപണങ്ങളുടെ മുന നീട്ടുന്നത്. രണ്ട് മാസത്തിനുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉദ്ധവിന്റെ ആക്ഷേപം.
തന്നെയും എൻസിപി നേതാവ് ശരദ് പവാറിനെയും ലക്ഷ്യമിട്ട് അമിത് ഷായുടെ നേതൃത്വത്തിൽ രഹസ്യയോഗം നടന്നിരുന്നതായി ഉദ്ധവ് ആരോപിച്ചു. എന്നാൽ ജനങ്ങളാണ് തന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കേണ്ടതെന്നും ബിജെപി അല്ലെന്നും ഉദ്ധവ് നിലപാടറിയിച്ചു. സംസ്ഥാനത്ത് കോൺഗ്രസും ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയും ഒപ്പം ശരദ് പവാറിന്റെ എൻസിപിയും ഉൾപ്പെടുന്ന മഹാവികാസ് അഘാഡി സഖ്യമാണ് മത്സര രംഗത്തുള്ളത്.

അടുത്തിടെ നാഗ്‌പൂരിൽ എത്തിയ അമിത് ഷാ അവിടെയൊരു രഹസ്യയോഗം സംഘടിപ്പിച്ചുവെന്നും ആരോപണമുണ്ട്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടാനും അവരെ പിളർത്താനും ലക്ഷ്യമിട്ടുള്ള ചർച്ചകളാണ് ഈ രഹസ്യ യോഗത്തിൽ അമിത് ഷായുടെ നേതൃത്വത്തിൽ നടന്നതെന്നാണ് ഉദ്ധവ് ആരോപിക്കുന്നത്.
'അടുത്തിടെ നാഗ്‌പൂരിൽ എത്തിയ അമിത് ഷാ ബിജെപി നേതാക്കളുമായി രഹസ്യ യോഗം ചേർന്നു. പ്രതിപക്ഷ പാർട്ടികളെ പിളർത്താനും എന്നെയും ശരദ് പവറിനെയും രാഷ്ട്രീയമായി തടയാനും ആണ് അതിൽ നിർദ്ദേശം നൽകിയത്. എന്തിനാണ് ഇത്തരം രഹസ്യ യോഗങ്ങൾ? അദ്ദേഹത്തിന് ഇത് ജനങ്ങൾക്ക് മുൻപിൽ തുറന്ന് പറഞ്ഞുകൂടേ' എന്നായിരുന്നു ഉദ്ധവിന്റെ ചോദ്യം.
തങ്ങളെ ദുർബലരാക്കിയാൽ ബിജെപിക്ക് മഹാരാഷ്ട്രയെ എളുപ്പത്തിൽ കൊള്ളയടിക്കാൻ കഴിയുമെന്നാണ് ഉദ്ധവ് പറയുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ സഖ്യത്തിന് 2014ൽ ബിജെപി അന്ത്യം കുറിച്ചെങ്കിലും ശിവസേനയ്ക്ക് ആ തിരഞ്ഞെടുപ്പിൽ 63 സീറ്റുകൾ നേടാൻ കഴിഞ്ഞെന്നും മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും കൂടിയായ ഉദ്ധവ് താക്കറെ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അധികാരത്തെ മാത്രം സംബന്ധിച്ചുള്ളതല്ലെന്നും മഹാരാഷ്‌ട്രയെ കൊള്ളയിൽ നിന്ന് രക്ഷിക്കാൻ കൂടിയുള്ളതാണെന്നും അദ്ദേഹം പറയുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിവസേന (യുബിടി) ഉൾപ്പെടുന്ന എംവിഎ സഖ്യത്തിന് സംസ്ഥാനത്ത് വലിയ വിജയം നേടി തരണമെന്നാണ് ഉദ്ധവ് ആവശ്യപ്പെടുന്നത്.
അതേസമയം, നവംബർ 26ന് മുൻപ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ കഴിഞ്ഞ ദിവസം അറിയിച്ചത്. ഉത്സവ, ആഘോഷ സീസൺ ആയതിനാൽ ഇത് കൂടി കണക്കിലെടുത്താവും കമ്മീഷന്റെ തീരുമാനം എന്നാണ് സൂചന. അധികം വൈകാതെ തന്നെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചേക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications