എംവിഎയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ്; ഉദ്ധവിനെ കണ്ടു, വിട്ടുവീഴ്ച്ചയുണ്ടാവും
മുംബൈ: മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറങ്ങി.. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും സംസ്ഥാന കോണ്‍ഗ്രസ് സമിതിയും തമ്മിലാണ് പ്രശ്നങ്ങള്‍. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ മറുപടി കൂടി നല്‍കിയതോടെ പ്രശ്നം വഷളായിരുന്നു.
സീറ്റ് വിഭജനത്തിലെ ചെറിയ പ്രശ്നങ്ങളാണ് ഇരുപാര്‍ട്ടികളും വലുതാക്കിയിരിക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. ഉദ്ധവ് താക്കറെയെ ഹൈക്കമാന്‍ഡ് ബന്ധപ്പെട്ടു. ഭൂരിഭാഗം പ്രശ്നങ്ങളും പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ചില സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് കോണ്‍ഗ്രസോ ശിവസേനയോ തയ്യാറായിട്ടില്ല. ഇതാണ് തര്‍ക്കങ്ങള്‍ക്ക് പ്രധാന കാരണം. ഉദ്ധവ് താക്കറെ നേരത്തെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ ഇരുവരും വിശദമായ ചര്‍ച്ച നടത്തി. ഇരുവരും വിട്ടുവീഴ്ച്ചകള്‍ക്ക് തയ്യാറായിട്ടുണ്ട്.
കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിനാണ് ലഭിക്കുക. 115 സീറ്റില്‍ അധികം കോണ്‍ഗ്രസിന് മഹാരാഷ്ട്രയില്‍ ലഭിക്കുമെന്നാണ് സൂചന. എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല നേരത്തെ ഉദ്ധവ് താക്കറെയെ മാതോശ്രീയിലെത്തി കണ്ടിരുന്നു. താക്കറെ കുടുംബത്തിന്റെ ബാന്ദ്രയിലെ ബംഗ്ലാവാണിത്. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചെന്നിത്തലയെത്തിയത്.
നാനാ പടോലെ, വര്‍ക്കിങ് പ്രസിഡന്റ് നസീം ഖാന് എന്നിവര്‍ അടങ്ങുന്ന സംസ്ഥാന സമിതി കോണ്‍ഗ്രസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. രമേശ് ചെന്നിത്തയ്ക്കൊപ്പം മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭായ് ജഗതപ് അടക്കമുള്ള നേതാക്കളും ഉദ്ധവിനെ കാണാനെത്തിയിരുന്നു. ഉദ്ധവിന്റെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കാനാണ് വന്നതെന്നായിരുന്നു ചെന്നിത്തലയും പ്രതികരണം.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഉദ്ധവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംവിഎ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. നാനോ പടോലെ, ജയന്ത് പാട്ടീല്‍, സഞ്ജയ് റാവത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവെന്ന് റാവത്ത് നേരത്തെ സ്ഥിരീകരിച്ചിരുന്നു. സീറ്റ് വിഭജന ചര്‍ച്ചകളില്‍ പടോലെ വിട്ടുവീഴ്ച്ച ചെയ്യുന്നില്ലെന്നും, വിദര്‍ഭ മേഖലയിലെ സീറ്റുകള്‍ ലഭിക്കണമെന്ന പിടിവാശി അദ്ദേഹത്തിനുണ്ടെന്നും റാവത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതേസമയം എംവിഎ സഖ്യത്തിന് വെല്ലുവിളിയായി ആംആദ്മി പാര്‍ട്ടിയും മഹാരാഷ്ട്രയില്‍ രംഗത്തെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവര്‍ മത്സരിക്കുമെന്നാണ് സൂചന. ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ് എഎപി. എന്നാല്‍ മഹാരാഷ്ട്രയില്‍ എഎപിയെ സഖ്യത്തില്‍ എടുത്തിട്ടില്ല. സമാജ് വാദി പാര്‍ട്ടിയും അതുപോലെ മത്സരിക്കുന്നുണ്ട്. എന്നാല്‍ എസ്പിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്തിട്ടില്ല. 12 സീറ്റുകളാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
-
ഒടുവിൽ മുകുന്ദൻ പുറത്ത്; സ്വതന്ത്രനായാൽ കോൺഗ്രസ് പിന്തുണ? ‘സിപിഐയിലെ സ്ക്രാപ്പ്’ വേണ്ടെന്ന് പ്രാദേശിക നേതാക്കൾ -
മൂന്ന് എംഎല്‍എമാര്‍ക്ക് സീറ്റില്ല; ഇവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍, ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം -
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്; ഷാഫി പറമ്പിൽ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ?












Click it and Unblock the Notifications