Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് എന്ത് തീരുമാനിച്ചാലും അതിനൊപ്പം നില്‍ക്കും; ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും എന്‍സിപി

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് മാസം ഒന്ന് തികയാറായിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.

എത്രയും പെട്ടെന്ന് തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍സിപി കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്നു വന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസിന്‍റെ തീരുമാനം

കോണ്‍ഗ്രസിന്‍റെ തീരുമാനം

സര്‍ക്കാര്‍ രൂപീകരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന പാര്‍ട്ടികള്‍ ചേര്‍ന്ന് നാല്‍പ്പതിന പൊതുമിനിമം പരിപാടിയുടെ കരട് തയ്യാറാക്കിയിരുന്നു. ശിവസേനയും എന്‍സിപിയും അംഗീകരിച്ച കരടിലെ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം മാത്രമാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.

പവാര്‍ ദില്ലിയിലേക്ക്

പവാര്‍ ദില്ലിയിലേക്ക്

ഈ സാഹചര്യത്തിലാണ് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. മാഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് എന്‍സിപി കോര്‍കമ്മറ്റി യോഗത്തിന് ശേഷം പാര്‍ട്ടി വക്താവ് നവാബ് മാലിക് ഇന്നലെ അഭിപ്രയാപ്പെട്ടിരുന്നു.

എന്‍സിപിയുടെ തീരുമാനം

എന്‍സിപിയുടെ തീരുമാനം

ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കണമെന്നാണ് താത്പര്യമെങ്കിലും കോണ്‍ഗ്രസ് എന്ത് നിലപാട് സ്വീകരിക്കുന്നുവോ അതിനൊപ്പം നില്‍ക്കാനാണ് എന്‍സിപിയുടെ തീരൂമാനം. ശിവസേന സഖ്യത്തെ കേരളമുള്‍പ്പടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ നേതാക്കളാണ് എതിര്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ആശങ്ക അകറ്റണം

ആശങ്ക അകറ്റണം

മുന്‍കാലങ്ങളില്‍ ശിവസേന സ്വീകരിച്ച നിലപാടുകളില്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റുമുള്ള ആശങ്ക അകറ്റും വിധം പൊതുമിനിമം പരിപാടിയില്‍ ധാരണയിലെത്താനായാല്‍ സര്‍ക്കാര്‍ രൂപീകരണം നടപടികളിലേക്ക് കടക്കാന്‍ കഴിയുമെന്നാണ് എന്‍സിപിയുടെ പ്രതീക്ഷ.

മേയര്‍ തിരഞ്ഞെടുപ്പില്‍

മേയര്‍ തിരഞ്ഞെടുപ്പില്‍

മഹരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് പുറമെ, മുംബൈ കോര്‍പ്പറേഷന്‍ മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാട് ശിവസേനക്ക് നിര്‍ണ്ണായകമാണ്. ബിജെപിയുടെ പിന്തുണയില്ലാത്ത സാഹചര്യത്തില്‍ എന്‍സിപി, കോണ്‍ഗ്രസ് കക്ഷികളുടെ പിന്തുണയുണ്ടെങ്കിലെ ശിവസേനക്ക് വിജിയിക്കാന്‍ കഴിയൂ.

പാളിയ കര്‍ണാടകം

പാളിയ കര്‍ണാടകം

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത് കര്‍ണാടക പരീക്ഷണം പാളിയതിന്‍റെ പശ്ചാത്തലത്തിലാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വ്യക്തമായ നയത്തിന്‍റേയും നിലപാടുകളുടേയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ മതിയെന്നാണ് കക്ഷികളുടെ തീരുമാനം.

ചര്‍ച്ചയ്ക്ക് ശേഷം

ചര്‍ച്ചയ്ക്ക് ശേഷം

സര്‍ക്കാര്‍ രൂപീകരണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിഞ്ഞ ദിവസം മൂന്ന് പാര്‍ട്ടിയുടേയും നേതാക്കള്‍ ഗവര്‍ണ്ണറെ കാണാന്‍ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. സോണിയയും ശരദ് പവാറും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ശേഷം മതി ഗവര്‍ണ്ണറുമായുള്ള കൂടിക്കാഴ്ച്ച എന്ന തീരുമാനത്തിലേക്ക് നേതാക്കള്‍ മാറുകയായിരുന്നു

പ്രതിപക്ഷ നിരയില്‍

പ്രതിപക്ഷ നിരയില്‍

അതിനിടെ, ഇന്നുമുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ എന്‍സിപിക്ക് പ്രതിപക്ഷ നിരയില്‍ സീറ്റ് അനുവദിച്ചതായി പാര്‍ലമെന്‍ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷി അറിയിച്ചു. പാര്‍ലമെന്‍റ് യോഗത്തിന് മുമ്പ് വിളിച്ചു ചേര്‍ത്ത എന്‍ഡിഎ യോഗത്തില്‍ ശിവസേന പങ്കെടുത്തിരുന്നില്ല.

രാജി

രാജി

ശിവസേനയുടെ പ്രതിനിധിയായ അരവിന്ദ് സാവന്ത് കഴിഞ്ഞയാഴ്ച്ച കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. രാജ്യസഭയില്‍ ശിവസേനയുടെ മൂന്ന് അംഗങ്ങള്‍ക്ക് പ്രതിപക്ഷ നിരയില്‍ സീറ്റ് തയ്യാറാക്കിയതായി പാര്‍ലമെന്‍റ് വ്യത്തങ്ങള്‍ അറിയിച്ചു. ലോക്സഭയില്‍ 18 അംഗങ്ങളാണ് ശിവസേനക്ക് ഉള്ളത്. ഇവര്‍ക്കും പ്രതിപക്ഷ നിരയില്‍ സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.

സ്വാഭാവികമായും

സ്വാഭാവികമായും

'മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശിവസേന ശ്രമിച്ചു വരികയാണ്. അവന്‍ എന്‍ഡിഎ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സ്വാഭാവികമായും അവരുടെ സ്ഥാനം പ്രതിപക്ഷത്തായിരിക്കും'-പാര്‍ലമെന്‍ററി കാര്യമന്ത്രി വ്യക്തമാക്കി.

ശിവസേനയുടെ അഭാവം

ശിവസേനയുടെ അഭാവം

ചെറിയ ഭിന്നതകള്‍ മറന്ന് ജനങ്ങള്‍ക്ക് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കണെന്നായിരുന്നു എന്‍സിപിയുടെ അഭാവത്തില്‍ ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ശിവസേനയുടെ അഭാവം യോഗത്തില്‍ പ്രകടമായതായി എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ യോഗശേഷം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+