Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തും സംരക്ഷിക്കും..'; വഖഫ് ബിൽ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്നും മതപരമായ വേർതിരിവിന്റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി മാറിയതിന് പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രി തന്നെ തന്റെ നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാനത്തെ മുസ്ലീം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്റെ സർക്കാർ ഉറപ്പാക്കുമെന്ന് മമത ബാനർജി ഉറപ്പ് നൽകി. ജൈന സമൂഹം സംഘടിപ്പിച്ച വിശ്വ നവ്കർ മഹാമന്ത്ര ദിവസിൽ സംസാരിക്കവെയാണ് മമതയുടെ പ്രഖ്യാപനം. വഖഫ് ഭേദഗതി ബില്ലിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.

mamatabanerjeetmc

പ്രസംഗത്തിലുടനീളം ബിജെപിയെ മമത രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. 'ചിലർ ചോദിക്കുന്നു, എന്തിനാണ് ഞാൻ എല്ലാ മതങ്ങളുടെയും സ്ഥലങ്ങൾ സന്ദർശിക്കുന്നതെന്ന്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അത് തുടരുമെന്ന് ഞാൻ പറഞ്ഞു. നിങ്ങൾ എന്നെ വെടിവച്ചു കൊന്നാലും, നിങ്ങൾക്ക് എന്നെ ഐക്യത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. ബംഗാളിൽ വിഭജനം ഉണ്ടാകില്ല' മമത പറഞ്ഞു.

'വഖഫ് സ്വത്ത് വിഷയത്തിൽ നിങ്ങൾക്ക് വേദനയുണ്ടെന്ന് എനിക്കറിയാം, പക്ഷേ ബംഗാളിൽ ഭിന്നിപ്പിച്ച് ഭരിക്കില്ലെന്ന് വിശ്വസിക്കൂ. ദയവായി ഓർക്കുക, ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തും സംരക്ഷിക്കും. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന സന്ദേശം നിങ്ങൾ നൽകണം. ബംഗാളിൽ താമസിക്കുന്ന എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്' തൃണമൂൽ നേതാവ് വ്യക്തമാക്കി.

രാഷ്ട്രീയ കെണികളിൽ വീഴരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് അവർ ഒരു മുന്നറിയിപ്പ് കൂടി കൂട്ടിച്ചേർത്തു. 'ആരെങ്കിലും നിങ്ങളെ രാഷ്ട്രീയമായി ഒത്തുകൂടാൻ പ്രകോപിപ്പിച്ചാൽ, ദയവായി അത് ചെയ്യരുത്. നമ്മൾ ഒരുമിച്ച് നിന്നാൽ നമുക്ക് ലോകത്തെ കീഴടക്കാൻ കഴിയും' മമത ബാനർജി ചടങ്ങിൽ ചൂണ്ടിക്കാട്ടി.

ബംഗാളിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും മുസ്ലീങ്ങളാണ്, അവരിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്കാണ്. അതിനാൽ തന്നെ വഖഫ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ പോരാടാൻ തന്നെയാണ് മമത ബാനർജി ഒരുങ്ങുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തന്നെയാണ് മമത പറയുന്നത്.

അതേസമയം, വഖഫ് നിയമം പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, മുർഷിദാബാദിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അവിടെ പ്രകടനക്കാർ ഒരു പോലീസ് വാഹനം കത്തിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഭരണകൂടം പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യം പരിമിതപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+