'ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തും സംരക്ഷിക്കും..'; വഖഫ് ബിൽ ബംഗാളിൽ നടപ്പാക്കില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: ബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്നും മതപരമായ വേർതിരിവിന്റെ അടിസ്ഥാനത്തിൽ ബംഗാളിനെ വിഭജിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി മാറിയതിന് പിന്നാലെയാണ് വിഷയത്തിൽ മുഖ്യമന്ത്രി തന്നെ തന്റെ നിലപാട് വ്യക്തമാക്കിയത്.
സംസ്ഥാനത്തെ മുസ്ലീം സമൂഹത്തിന് അവരുടെ സ്വത്തുക്കളുടെ സംരക്ഷണം തന്റെ സർക്കാർ ഉറപ്പാക്കുമെന്ന് മമത ബാനർജി ഉറപ്പ് നൽകി. ജൈന സമൂഹം സംഘടിപ്പിച്ച വിശ്വ നവ്കർ മഹാമന്ത്ര ദിവസിൽ സംസാരിക്കവെയാണ് മമതയുടെ പ്രഖ്യാപനം. വഖഫ് ഭേദഗതി ബില്ലിൽ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി തുടരുകയാണ്.

പ്രസംഗത്തിലുടനീളം ബിജെപിയെ മമത രൂക്ഷമായി വിമർശിക്കുകയും ചെയ്‌തിരുന്നു. 'ചിലർ ചോദിക്കുന്നു, എന്തിനാണ് ഞാൻ എല്ലാ മതങ്ങളുടെയും സ്ഥലങ്ങൾ സന്ദർശിക്കുന്നതെന്ന്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ അത് തുടരുമെന്ന് ഞാൻ പറഞ്ഞു. നിങ്ങൾ എന്നെ വെടിവച്ചു കൊന്നാലും, നിങ്ങൾക്ക് എന്നെ ഐക്യത്തിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. ബംഗാളിൽ വിഭജനം ഉണ്ടാകില്ല' മമത പറഞ്ഞു.
'വഖഫ് സ്വത്ത് വിഷയത്തിൽ നിങ്ങൾക്ക് വേദനയുണ്ടെന്ന് എനിക്കറിയാം, പക്ഷേ ബംഗാളിൽ ഭിന്നിപ്പിച്ച് ഭരിക്കില്ലെന്ന് വിശ്വസിക്കൂ. ദയവായി ഓർക്കുക, ദീദി നിങ്ങളെയും നിങ്ങളുടെ സ്വത്തും സംരക്ഷിക്കും. ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക എന്ന സന്ദേശം നിങ്ങൾ നൽകണം. ബംഗാളിൽ താമസിക്കുന്ന എല്ലാവരെയും സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്' തൃണമൂൽ നേതാവ് വ്യക്തമാക്കി.
രാഷ്ട്രീയ കെണികളിൽ വീഴരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് അവർ ഒരു മുന്നറിയിപ്പ് കൂടി കൂട്ടിച്ചേർത്തു. 'ആരെങ്കിലും നിങ്ങളെ രാഷ്ട്രീയമായി ഒത്തുകൂടാൻ പ്രകോപിപ്പിച്ചാൽ, ദയവായി അത് ചെയ്യരുത്. നമ്മൾ ഒരുമിച്ച് നിന്നാൽ നമുക്ക് ലോകത്തെ കീഴടക്കാൻ കഴിയും' മമത ബാനർജി ചടങ്ങിൽ ചൂണ്ടിക്കാട്ടി.
ബംഗാളിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും മുസ്ലീങ്ങളാണ്, അവരിൽ ഭൂരിഭാഗവും തൃണമൂൽ കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്കാണ്. അതിനാൽ തന്നെ വഖഫ് വിഷയത്തിൽ കേന്ദ്രത്തിനെതിരെ പോരാടാൻ തന്നെയാണ് മമത ബാനർജി ഒരുങ്ങുന്നതെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തന്നെയാണ് മമത പറയുന്നത്.
അതേസമയം, വഖഫ് നിയമം പ്രാബല്യത്തിൽ വന്നതിന് തൊട്ടുപിന്നാലെ, മുർഷിദാബാദിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. അവിടെ പ്രകടനക്കാർ ഒരു പോലീസ് വാഹനം കത്തിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഭരണകൂടം പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യം പരിമിതപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications