കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് ട്വീറ്റ്
ദില്ലി:
മുഖ്യമന്ത്രി
അരവിന്ദ്
കെജ്രിവാളിന്റെ
മകളെ
ബലാത്സംഗം
ചെയ്യുന്നവര്‍ക്ക്
പ്രതിഫലം
വാഗ്ദാനം
ചെയ്ത്
ട്വിറ്റര്‍
പോസ്റ്റ്.
എന്നാല്‍
സംഭവം
വിവാദമായതോടെ
പിന്‍വലിക്കുകയും
ചെയ്തു.
ഗാരിസിംഗ് 954 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് കെജ്രിവാളിന്റെ മകള്‍ക്കെതിരെ പോസ്റ്റ് വന്നത്. സംഭവം വനിതാ കമ്മീഷന്ർറെ ശ്രദ്ധയില്ർ പെടുത്തിയിട്ടുണ്ട്.
സ്ത്രീകള്‍ക്കെതിരായ ആക്രമണം
ഇന്റര്‍നെറ്റില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടിവരികയാണ്. ഇതിനിടയിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് പ്രതിഫലം എന്ന പോസ്റ്റ് വന്നത്.
പ്രതിഫലം
കെജ്രിവാളിന്റെ മകളെ മാനഭംഗപ്പെടുത്തിയാല്‍ ഒരുലക്ഷം രൂപയും ബൈക്കുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തത്.
പ്രതിഫലം വാഗ്ദാനം ചെയ്ത് ട്വീറ്റ്
പ്രതിഫലം വാഗ്ദാനം ചെയ്ത് ട്വിറ്ററിലാണ് പോസ്റ്റ് വന്നിരുക്കുന്നത്. ഗാരി സിംഗ് എന്ന പ്രൊഫൈലാണ് പ്രതിഫലം വാഗ്ദാനം ചെയ്തത്.
ട്വീറ്റ് വിവാദം
കെജ്രിവാളിന്റെ മകളെ ബലാത്സംഗം ചെയ്താല്‍ പ്രതിഫലം വാഗ്ദാനം ചെയ്ത ട്വീറ്റ് വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
വനിതാ കമ്മീഷനെ അറിയിച്ചു
പ്രതിഫലം വാഗ്ദാനം ചെയ്ത സംഭവം ഉടന്‍ തന്നെ വനിതാ കമ്മീഷന്‍ അംഗം പ്രൊമീല ഗുപ്തയെ അറിയിച്ചതിനെ തുടർന്നാണ് ട്വീറ്റ് പിന്‍വലിച്ചത്.
നടപടിയെടുക്കും
17 നും 18 നും മദ്ധ്യേ പ്രായമുള്ളവരാണ് ട്വീറ്റ് ചെയ്തതെന്ന് സംശയിക്കുന്നു. ട്വീറ്റ് ചെയ്തയാള്‍ക്കെതിരെ നടപടി എടുക്കുമെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു.
ട്വീറ്റ് ചെയ്തതിനുള്ള കാരണം
ദില്ലി കൂട്ടബലാത്സംഗ കേസിലെ കുട്ടികുറ്റവാളിയെ വിട്ടയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ട്വീറ്റ് എന്നു കരുതപ്പെടുന്നു.