പളനിസ്വാമിയെ തിരിച്ചടിക്കാന്‍ മന്നാര്‍ഗുഡി മാഫിയ...!! നയിക്കുന്നത് ചിന്നമ്മ തന്നെ...!
ചെന്നൈ: പ്രവചനാതീതമാണ് തമിഴ്നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍. കോഴക്കേസില്പ്പെട്ടും എംഎല്‍എമാരുടെ ചോര്‍ച്ച തടയാന്‍ കഴിയാതെയും ത്രിശങ്കുവിലായ എടപ്പാടി പളനിസ്വാമിക്ക് അടുത്ത അടിയും ഒരുങ്ങുന്നു. ഭിന്നിപ്പിലായിരുന്ന മന്നാര്‍ഗുഡി മാഫിയ പളനിസ്വാമിക്കെതിരെ ഒരുമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ജയിലില്‍ ആണെങ്കിലും ശശികല ഈ ലയനത്തിന് ചുക്കാന്‍ പിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അണ്ണാ ഡിഎംകെയില്‍ പളനിസ്വാമിപക്ഷത്തിന് അടിത്തറയിളകുമെന്നുറപ്പിക്കാം.

മന്നാർഗുഡി മാഫിയ
അണ്ണാഡിഎംകെയിലെ അനിഷേധ്യ നേതാവായിരുന്ന ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും പാര്‍ട്ടി പൂര്‍ണ്ണമായും മന്നാര്‍ഗുഡി മാഫിയയുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ ജയലളിതയുടെ മരണശേഷമുണ്ടായ പിളര്‍പ്പ് മന്നാര്‍ഗുഡിക്കാര്‍ക്ക് ഒട്ടുംതന്നെ ഗുണം ചെയ്തില്ല.

മാഫിയയ്ക്ക് തിരിച്ചടി
മന്നാര്‍ഗുഡി മാഫിയയുടെ ശക്തികളായ ശശികലയും ദിനകരനും ജയിലില്‍ പോയതോടെ അവരുടെ ശക്തിയും ക്ഷയിച്ചു. മാത്രമല്ല പളനിസ്വാമി മന്നാര്‍ഗുഡിക്കാരെ മുഴുവനായും തള്ളിപ്പറയുകയും ചെയ്തു. ഇതും ശശികല പക്ഷത്തിന് തിരിച്ചടി ആയിരുന്നു.

കാര്യങ്ങൾ കൈവിട്ടുപോയി
മന്നാര്‍ഗുഡി പക്ഷത്ത് തന്നെ ഭിന്നിപ്പുള്ളതും കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് ഇടയാക്കി. ശശികലയുടെ സഹോദരി പുത്രന് ടിടിവി ദിനകരനും സഹോദരന് വികെ ദിവാഹരനും തമ്മിലുള്ള പോര് പരസ്യമാണ്.

പരിഹാരത്തിന് ശ്രമം
ഇത് പരിഹരിച്ച് മന്നാര്‍ഗുഡി മാഫിയയെ പളനിസ്വാമിക്കെതിരെ ഒരുമിച്ച് നിര്‍ത്താനാണ് ശശികല നീക്കം നടത്തുന്നത്. ശശികലയുടെ ഭര്‍ത്താവ് നടരാജനാണ് ഇരുവര്‍ക്കുമിടയിലെ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്. രണ്ടുവട്ട ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു.

ചോരുന്ന പിന്തുണ
ദിനകരന് ജാമ്യം നേടി പുറത്തിറങ്ങിയതോടെ പളനിസ്വാമി പക്ഷത്ത് നിന്നും മുപ്പതോളം എംഎല്‍എമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. പക്ഷേ മന്നാര്‍ഗുഡി മാഫിയയുടെ അകത്ത് തന്നെയുള്ള ഭിന്നിപ്പ് മൂലം ഈ പിന്തുണ മുതലാക്കാന്‍ സാധിക്കുന്നില്ല എന്നാണ് വിമര്‍ശനം ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മഞ്ഞുരുക്കല്‍ ചര്‍ച്ച നടക്കുന്നത്.

പിന്നിൽ ചിന്നമ്മ
ദിനകരന് രണ്ട് തവണ പരപ്പന അഗ്രഹാര ജയിലിലെത്തി ചിന്നമ്മയെകണ്ടിരുന്നു. പോര് മാററി വെച്ച് ഒന്നിക്കാന്‍ തന്നെയാണ് ശശികല നല്‍കിയിരിക്കുന്ന നിര്‍ദേശം. മന്നാര്‍ഗുഡിയില്‍ ദിവാകരന്റെ കൂടി പങ്കാളിത്തത്തോടെ ദിനകരന് പൊതു സമ്മേളനം വിളിച്ച് ചേര്‍ത്തേക്കും.

ത്രിശങ്കുവിൽ പളനിസ്വാമി
തമിഴ്നാട്ടില്‍ പളനിസ്വാമി സര്‍ക്കാര്‍ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എംഎല്‍എമാര്‍ കോഴ വാങ്ങിയാണ് വിശ്വാസവോട്ടെടുപ്പില്‍ പളനിസ്വാമിക്ക് വോട്ട് ചെയ്തതെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിന്റെ അടിത്തറ തന്നെ ഇളക്കിയേക്കും. എംഎല്‍എമാര്‍ ശശികല പക്ഷത്തേക്ക് കൂറുമാറുന്നത് തടയാനും എടപ്പാടിക്ക് സാധിക്കുന്നില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications