Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈഗോ കാണിക്കാനുള്ള സമയമല്ല, ധൈര്യവും ഐക്യവുമാണ് ഇപ്പോള്‍ വേണ്ടത്; മമതയോട് മാര്‍ഗരറ്റ് ആല്‍വ

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തില്‍ പ്രതികരണവുമായി പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ. തൃണമൂല്‍ കോണ്‍ഗ്രസിന്റേയും മമത ബാനര്‍ജിയുടേയും തീരുമാനം നിരാശാജനകമാണ് എന്ന് മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.

ട്വിറ്ററിലായിരുന്നു മാര്‍ഗരറ്റ് ആല്‍വയുടെ പ്രതികരണം. ഇത് 'വാട്ടബൗട്ടറി'യുടെയോ ഈഗോയുടെയോ കോപത്തിന്റെയോ സമയമല്ല. ധൈര്യത്തിന്റെയും നേതൃത്വത്തിന്റെയും ഐക്യത്തിന്റെയും സമയമാണിത്. ധീരതയുടെ പ്രതിരൂപമായ മമത ബാനര്‍ജി പ്രതിപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നായിരുന്നു മാര്‍ഗരറ്റ് ആല്‍വ പറഞ്ഞത്.

VVD

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസുമായി ആലോചിക്കാതെ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ തീരുമാനിച്ചതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ടി എം സി എം പിമാരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ മാര്‍ഗരറ്റ് ആല്‍വയെയാണ് മത്സരിപ്പിച്ചത്. മാര്‍ഗരറ്റ് ആല്‍വയുടെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസും എന്‍ സി പിയും തന്നെ അറിയിക്കാത്തതില്‍ മമത ബാനര്‍ജി അസ്വസ്ഥയായിരുന്നു.

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

എന്നാല്‍ മാര്‍ഗരറ്റ് ആല്‍വയുമായി മമത ബാനര്‍ജിയുടെ വ്യക്തിബന്ധം നല്ലതാണെന്ന് റിപ്പോര്‍ട്ടുണ്ട്. 2019 ല്‍ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷം ബംഗാള്‍ സര്‍ക്കാരുമായി പലപ്പോഴും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ജഗദീപ് ധന്‍ഖര്‍. ഈ സാഹചര്യത്തില്‍ മാര്‍ഗരറ്റ് ആല്‍വയെ മമത ബാനര്‍ജി എന്ത് വില കൊടുത്തും പിന്തുണക്കേണ്ടതായിരുന്നു.

അതിനിടെയാണ് ഇത്തരമൊരു വിഷയം ഉയര്‍ന്ന് വന്നത്. അതേസമയം മമത ബാനര്‍ജിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സി പി ഐ എമ്മും കോണ്‍ഗ്രസും രംഗത്തെത്തി. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം ബി ജെ പിയെ സഹായിക്കുന്നതിന് തുല്യമാണ് എന്ന് സി പി ഐ എമ്മും കോണ്‍ഗ്രസും ആരോപിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+