കുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിൽ: പാക് ചാരനെന്ന് മൊഴി നൽകാൻ സമ്മർദ്ദമെന്ന് ഇന്ത്യ
ദില്ലി: പാകിസ്താനിൽ ജയിലിൽ കഴിയുന്ന മുൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവ് കടുത്ത സമ്മർദ്ദത്തിലാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം. പാകിസ്താന് അനുകൂലമായ മൊഴി നൽകുന്നതിന് സമ്മർദ്ദമുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇന്ത്യൻ ചാരനാണെന്ന് സമ്മതിച്ച് പ്രസ്താവന നൽകാൻ പാകിസ്താൻ കുൽഭൂഷണെ നിർബന്ധിക്കുന്നുവെന്നാണ് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ അറിയിച്ചത്.

ആവർത്തിച്ചത് പാക് വാദങ്ങൾ
കൂടിക്കാഴ്ചക്കിടെ പാക് വാദങ്ങളാണ് കുൽഭൂഷൺ യാദവ് ആവർത്തിച്ചതെന്നും ഇത് പാകിസ്താനിൽ നിന്നുള്ള സമ്മർദ്ദത്തിന്റെ ഫലമാണെന്നും വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് പറഞ്ഞത്. കൂടിക്കാഴ്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതോടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ അറിയിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യൻ സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാശംങ്ങൾ കുൽഭൂഷൺ യാദവിന്റെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗൌരവ് അലുവാലിയ ആണ് തിങ്കളാഴ്ച നയതന്ത്ര സഹായം നൽകുന്നതുമായി ബന്ധപ്പെട്ട് കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു ഇരവരും തമ്മിലുള്ള കൂടിക്കാഴ്ച.

നീതി ഉറപ്പാക്കുമെന്ന്
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നടപടികളാണ് ഇന്ന് പാകിസ്താന്റെ ഭാഗത്തുനിന്നുണ്ടായത്. ഒരു അപഹാസ്യപരമായ നീക്കത്തിലൂടെ കുൽഭൂഷണ് വിധിച്ച വധശിക്ഷ പുനപരിശോധിക്കുന്നത് ഉൾപ്പെടെയുള്ള സാധ്യതകളാണ് ഇന്ത്യ പരിശോധിക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ കൂട്ടിച്ചേർത്തു. കുൽഭൂഷൺ യാദവിന് നീതി നേടിക്കൊടുക്കുന്നതിനും എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനുമുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര നീതിന്യായ കോടതി വിധി
കുൽഭൂഷൺ യാദവിന്റെ വധശിക്ഷ പുനപരിശോധിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. വിധി പുറത്തുവന്ന് ആഴ്ചകകൾക്ക് ശേഷമാണ് പാകിസ്താൻ ഇന്ത്യൻ സ്ഥാനപതി- കുൽഭൂഷൺ കൂടിക്കാഴ്ച അനുവദിച്ചത്. പാക് സബ് ജയിലിൽ വെച്ചാണ് കുൽഭൂഷണ് നയതന്ത്ര സഹായം നൽകുന്നതിനായി ഗൌരവ് അലുവാലിയയുമായുള്ള കൂടിക്കാഴ്ച നടന്നതെന്നാണ് മാധ്യമറിപ്പോർട്ട്. കൂടിക്കാഴ്ചയുടെ വിശദവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പാക് നിലപാട് തള്ളി ഇന്ത്യ
പാകിസ്താൻ കുൽഭൂഷണെ അറസ്റ്റ് ചെയ്ത് മുതലുള്ള അനൌദ്യോഗിക വാദങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് ഇന്ത്യ പുലർത്തുന്ന പ്രതീക്ഷ. നേരത്തെ പാകിസ്താൻ കുൽഭൂഷണ് ഇന്ത്യൻ സ്ഥാനപതിയുമായി കൂടിക്കാഴ്ചക്ക് അവസരം നൽകാമെന്ന് പാകിസ്താൻ സമ്മതിച്ചെങ്കിലും പാകിസ്താൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ മുന്നോട്ടുവെച്ചതിനാൽ കൂടിക്കാഴ്ച നടന്നിരുന്നില്ല. ഇതോടെ തിങ്കളാഴ്ച കൂടിക്കാഴ്ചക്ക് അവസരമൊരുക്കാമെന്ന് പാകിസ്താൻ ഇന്ത്യയെ അറിയിക്കുകയായിരുന്നു. 2019 ജൂലൈ 17നാണ് അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്.

അറസ്റ്റ് എവിടെ വച്ച്...
മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായ കുൽഭൂഷൺ യാദവിനെ ഇറാനിൽ നിന്ന് പാകിസ്താനിൽ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇന്ത്യ. ഇറാനിൽ ബിസിനസ് ആവശ്യത്തിന് പോയപ്പോഴായിരുന്നു കുൽഭൂഷൺ യാദവിനെ തട്ടിക്കൊണ്ടുപോയത്. ഇന്ത്യയുടെ ഹർജിയിൽ വാദം കേട്ട അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ തടഞ്ഞുവെച്ചിരുന്നു. കുൽഭൂഷൺ യാദവിന് കോൺസുലർ ആക്സസ് നിഷേധിച്ചത് വിയന്ന കൻവെൻഷന്റെ ലംഘനമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. തുടർന്ന് ഇന്ത്യൻ സ്ഥാനപതിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരമൊരുക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടിരുന്നു. ബലൂചിസ്താനിൽ നിന്ന് 2016 മാർച്ച് മൂന്നിന് കുൽഭൂഷണെ അറസ്റ്റ് ചെയ്തതെന്നാണ് പാക് വാദം. എന്നാൽ വർഷങ്ങൾക്ക് ശേഷവും പാക് വാദം ഇന്ത്യ അംഗീകരിച്ചിട്ടില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications