കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ നടുക്കുന്ന കാഴ്ച; ഭക്ഷണവും വെള്ളവുമില്ലാതെ മജസ്റ്റിക്കില്‍ ആയിരങ്ങള്‍

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: നാട്ടിലേക്ക് പോകാന്‍ യാത്രാ സൗകര്യമുണ്ടെന്ന് കേട്ട് ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മജസ്റ്റിക്കിലേക്ക് എത്തിയത് നൂറോളം കുടിയേറ്റ തൊഴിലാളികള്‍. സ്ത്രീകളും വൃദ്ധരുമടക്കമുള്ളവര്‍ പിഞ്ചു കുട്ടികളുടമടക്കം കഴിഞ്ഞദിവസം രാത്രി വാഹനം തേടി അലഞ്ഞത് ദുരന്ത കാഴ്ചയായിരുന്നു. റെയില്‍വെ സ്‌റ്റേഷനിലെത്തിയ അവരില്‍ പലരെയും ഉദ്യോഗസ്ഥര്‍ തിരിച്ചയച്ചു.

20 കിലോമീറ്റര്‍ വരെ നടന്ന് അവശരായി മജസ്റ്റികിലെത്തിയവരും ഇതിലുണ്ട്. ഇവിടെ എത്തിയപ്പോഴാണ് ബസും ട്രെയിനുമില്ലെന്ന് അറിഞ്ഞത്. വെള്ളവും ഭക്ഷണവുമില്ലാതെ രാത്രി മൊത്തം നൂറോളം പേരാണ് കൂട്ടമായി നഗരത്തില്‍ അലഞ്ഞത്. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഇടപെട്ടു. വിശദാംസങ്ങള്‍ ഇങ്ങനെ....

വാഹന സൗകര്യമുണ്ടെന്ന് വിവരം

വാഹന സൗകര്യമുണ്ടെന്ന് വിവരം

മജസ്റ്റിക്കിലെ കെഎസ്ആര്‍ടിസിയിലെത്തിയ എല്ലാവര്‍ക്കും ഒരേ ചോദ്യമാണുണ്ടായിരുന്നത്. നാട്ടിലേക്ക് പോകാന്‍ വാഹനമുണ്ടോ എന്ന്. ആരും കര്‍ണാടക വിട്ടു പോകരുതെന്നും വിപണി ഉടന്‍ പഴയ പോലെയാകുമെന്നും മുഖ്യമന്ത്രി യെദിയൂരപ്പ കഴിഞ്ഞദിവസം അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ കാലാവധി തീരുന്ന സാഹചര്യത്തില്‍ വാഹന സൗകര്യമുണ്ടെന്നാണ് തൊഴിലാൡകള്‍ക്ക് വിവരം ലഭിച്ചത്. ഇതില്‍ വിശ്വസിച്ചാണ് അവര്‍ മജസ്റ്റിക്കിലെത്തിയത്.

കൈയ്യിലുള്ള പണം തീര്‍ന്നു

കൈയ്യിലുള്ള പണം തീര്‍ന്നു

ഒഡീഷ, രാജസ്ഥാന്‍, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍ തൊഴിലാളികളും. കൈയ്യിലുള്ള പണം തീര്‍ന്നു. ജോലി എപ്പോള്‍ തുടങ്ങാന്‍ പറ്റുമെന്ന് ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് നാട്ടില്‍ പോകാമെന്ന് തൊഴിലാളികള്‍ കരുതിയത്. വാഹന സൗകര്യമുണ്ടെന്ന് കേട്ടപ്പോള്‍ എല്ലാവരും കൂട്ടത്തോടെ എത്തുകയായിരുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ

ഭക്ഷണവും വെള്ളവുമില്ലാതെ

ഭക്ഷണവും വെള്ളവുമില്ലാതെയാണ് മിക്കയാളുകളും വാഹന സൗകര്യം തേടിയെടുത്തിയത്. ഇവര്‍ നാട്ടിലെത്തുന്നത് വരെ ഇനി ഒട്ടിയ വയറുമായി യാത്ര ചെയ്യണം. സ്ത്രീകള്‍ക്കൊപ്പം ചെറിയ കുട്ടികളുമുണ്ട് എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്. ബസ്സിന് കൊടുക്കാന്‍ പണമില്ല എന്നത് മറ്റൊരു പ്രതിസന്ധിയാണ്.

യാത്രയ്ക്ക് ഇരട്ടി ചാര്‍ജെന്ന് പരാതി

യാത്രയ്ക്ക് ഇരട്ടി ചാര്‍ജെന്ന് പരാതി

കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുന്നത് സംസ്ഥാനത്തിന് അകത്ത് മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്രാ സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കിയിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. യാത്രയ്ക്ക് ഇരട്ടി ചാര്‍ജ് ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ ഉയര്‍ന്ന ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സൗജന്യ യാത്ര ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു

സൗജന്യ യാത്ര ഒരുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു

അതേസമയം, അടുത്ത മൂന്ന് ദിവസം സൗജന്യ യാത്ര ഒരുക്കാന്‍ യെദിയൂരപ്പ സര്‍ക്കാര്‍ തീരുമാനിച്ചു. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് സൗജന്യ യാത്ര. ഇതുസംബന്ധിച്ച മുഖ്യമന്ത്രി കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. എല്ലാ തൊഴിലാളികള്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.

ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...ജോയ് അറയ്ക്കലിന്റെ മരണത്തില്‍ വഴിത്തിരിവ്; മകന്‍ ദുബായ് പോലീസിനെ സമീപിച്ചു, ഒരു വ്യക്തി...

സൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടിസൗദി സമ്മതിച്ചു; ഇങ്ങനെ മുമ്പ് ഉണ്ടായിട്ടില്ല, രണ്ടും ഒരുമിച്ചത് തിരിച്ചടിയായി, ഇനി ശക്തമായ നടപടി

English summary
Migrants walk to Majestic for a bus in Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X