കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പതിനഞ്ചുകാരന്റെ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍; അമ്മയെയും കാമുകനെയും സംശയം

  • By Anwar Sadath
Google Oneindia Malayalam News

പൂനെ: ദില്ലിയില്‍വെച്ച് കാണാതായ പതിനഞ്ചുകാരനെ കൊലപ്പെടുത്തി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പൂനെയിലെ ഒരു ചേരിപ്രദേശത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും കാമുകനെയും പോലീസ് തിരയുകയാണ്. ഫോണ്‍ നമ്പര്‍ സ്വച്ച്ഓഫ് ചെയ്തശേഷം ഇവര്‍ ഒളിവില്‍ പോയിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷം സപ്തംബറില്‍ ദില്ലിയില്‍ വെച്ചാണ് നിക്കോളസ് അലിയാസ് നിക്കു എന്ന കുട്ടിയെ കാണാതാകുന്നത്. ഖാന്‍പുരിലെ സോന മോഡേണ്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു നിക്കോളാസ്. ചെറുമകനെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയുടെ മുത്തച്ഛന്‍പോലീസില്‍ പരാതി നല്‍കി. പോലീസ് ്‌ന്വേഷണം നടക്കുന്നതിനിടയില്‍ നിക്കോളസിന്റെ അമ്മ വരിത അലിയാസ് പിതാവിനെ വിളിച്ച് മകന്‍ തന്റെയും സുഹൃത്തായ യുനുസ് അലിയുടെയും കൂടെ താമസിക്കുന്നുണ്ടെന്നും ഡിസംബറില്‍ ക്രിസ്തുമസിന് ദില്ലിയിലേക്ക് വരുമെന്നും അറിയിച്ചു.

murder-up

ക്രിസ്മസ് അവധിക്കും ചെറുമകനെ കാണാതായതോടെ കുട്ടിയുടെ മുത്തച്ഛന്‍ പോലീസിനെ സമീപിക്കാനിരിക്കെയാണ് യുനുസിന്റെ ഫോണ്‍ കോള്‍ ലഭിക്കുന്നത്. നിക്കോളസ് ആത്മഹത്യ ചെയ്‌തെന്ന് യുനുസ് ജോസഫിനെ അറിയിച്ചു. സംഭവത്തില്‍ ദുരൂഹത തോന്നിയ ജോസഫ് ഉടന്‍ ദില്ലി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ദില്ലി പോലീസ് പരാതി പൂനെ പോലീസിന് പരാതി കൈമാറിയെങ്കിലും വരിതയും, കാമുകനും ഫോണ്‍ സ്വച്ച് ഓഫ് ചെയ്ത് മുങ്ങിയതോടെ അന്വേഷണം വഴിമുട്ടുകയായിരുന്നു. കഴിഞ്ഞദിവസം ദില്ലിപോലീസിന്റെ സഹായത്തോടെ യുനുസിന്റെ സുഹൃത്തിനെ കണ്ടെത്തിയതാണ് അന്വേഷണത്തിന് വഴിത്തിരിവായത്. യുനുസും വരിതയും നേരത്തെ താമസിച്ചിരുന്ന സ്ഥലം സുഹൃത്ത് കാട്ടിക്കൊടുത്തു. ഇവിടെ പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കുഴിച്ചിട്ടതായി കണ്ടെത്തയത്. കുട്ടിയെ കൊലപ്പെടുത്തി കുഴിച്ചിട്ടശേഷം ഇരുവരും രക്ഷപ്പെട്ടതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. പ്രതികള്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

English summary
Missing’ 15-yr-old delhi boy's body exhumed, hunt on for mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X