എന്റെ തല..എന്റെ ഫിഗര്‍...ഖാദി കലണ്ടറില്‍ നിന്നും ഗാന്ധിജിയെ പുറത്താക്കി പകരം മോദി പ്രതിഷ്ഠ.. !!
ഖാദിയുടെ അംബാസിഡര്‍ ഗാന്ധിജിയല്ല, മോദിയെന്ന് ഖാദി ഗ്രാമവ്യവസായ കമ്മീഷന്.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവുമായാണ് കേന്ദ്രസര്‍ക്കാരിന്റെ പുതുവര്‍ഷ കലണ്ടര്‍ പുറത്തിറങ്ങിയത്. മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായിറങ്ങിയ കളണ്ടര്‍ ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ഇതിന് പിറകെയാണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറും ഡയറിയും മോദിയുടെ ചിത്രങ്ങളുമായി പുറത്തിറങ്ങിയിരിക്കുന്നത്. ഗാന്ധിജിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്താണ് പകരം മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്.

ഖാദിയുടെ ഏറ്റവും വലിയ പ്രതീകമായാണ് ഗാന്ധിജിയുടെ നൂല്‍നൂല്‍ക്കുന്ന ചിത്രം കണക്കാക്കപ്പെടുന്നത്. ഈ ചിത്രത്തെയാണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്.

സകല മേഖലകളിലും മോദിയെ പ്രതിഷ്ഠിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഗാന്ധിജിയെ തന്നെ നീക്കം ചെയ്ത് പകരം മോദിയെ പ്രതിഷ്ഠിച്ച നീക്കം.

ഖാദി ഗ്രാമവ്യവസായ കമ്മീഷന്റെ കലണ്ടറുകളിലും ഡയറികളിലും ഇതുവരെ നൂല്‍നൂക്കുന്ന ഗാന്ധിജിയുടെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആ സ്ഥാനത്ത് നൂല്‍നൂക്കുന്ന മോദിയുടെ ചിത്രമാണ് ഉള്ളത്.

ഗാന്ധിജിയുടെ ചിത്രം നീക്കി പകരം മോദിയുടെ ചിത്രം നല്‍കിയതിനെതിരെ പ്രതിഷേധം രൂക്ഷമാണ്. എന്നാല്‍ നടപടിയെ ന്യായീകരിച്ച് ഖാദി ഗ്രാമവ്യവസായ കമ്മീഷന് ചെയര്മാന് വിനയ് കുമാര്‍ സക്സേന രംഗത്തെത്തിയിട്ടുണ്ട്.

നിരവധി നാളായി ഖാദി ധരിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ ഇന്ത്യയിലും ലോകനേതാക്കള്‍ക്കിടയിലും ഖാദിയുടെ ജനപ്രീതി കൂട്ടാന്‍ മോദിയുടെ ചിത്രത്തിന് കഴിയുമെന്നാണ് വിനയ് കുമാര്‍ സക്സേനയുടെ വാദം.

ഖാദി വ്യവസായം ഗാന്ധിജിയുടെ ആശയങ്ങള്‍ അടിസ്ഥാനമാക്കി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഗാന്ധിയെ അവഗണിക്കുന്ന പ്രശ്നമില്ല. അതേസമയം ഖാദിയുടെ ഏറ്റവും വലിയ അംബാസിഡര്‍ മോദിയാണെന്നും വിനയ് കുമാര്‍ സക്സേന പറഞ്ഞു.

ലളിതമായ ഖാദിവസ്ത്രത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുന്ന ഗാന്ധിയുടെ ചിത്രമായിരുന്നു കലണ്ടറില്‍ ഉണ്ടായിരുന്നത്. ഇതിന് പകരം വന്ന ചിത്രത്തില്‍ കുര്‍ത്തയും കോട്ടും പൈജാമയും ധരിച്ച് ചര്‍ക്ക തിരിക്കുന്ന മോദിയാണ് ഉള്ളത്.

അതേസമയം ഗാന്ധിയുടെ ചിത്രം മാറ്റി മോദിയെ അച്ചടിച്ച കലണ്ടര്‍ തിരിച്ചയക്കാനാണ് മുംബെയിലെ ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം. മുംബെയിലെ ഖാദി ഗ്രാമവ്യവസായ കമ്മീഷന് ആസ്ഥാനത്ത് ഒരു വിഭാഗം ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധമറിയിച്ചു.
-
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം"












Click it and Unblock the Notifications