ഇങ്ങനേയും ഒരമ്മ!!!മക്കളുടെ പഠനത്തിനു വേണ്ടി ഈ അമ്മ വിൽക്കുന്നത് സ്വന്തം കിഡ്നി
യോഗി ആദിത്യനാഥിനോട് സഹായം ആഭ്യർത്ഥിച്ചിരുന്നു.എന്നാൽ വാഗ്ദാനം വാക്കുകളിൽ മാത്രമായി ഒതുങ്ങുകയാണ് ചെയ്തത്
ലക്നൗ: മക്കളുടെ പഠനത്തിനും നല്ല ജീവിതത്തിനും വേണ്ടി സുഖങ്ങളെല്ലാം ത്യജിക്കുന്നവരാണ് മാതാപിതാക്കൾ.മക്കളുടെ ജീവിത നിലവാരം ഉയർന്നാൽ അവരാരും മാതപിതാക്കളെ അട്ടിയോടിക്കുകയാണ് പതിവ്. എന്നാൽ ഇവിടെ തന്റെ മക്കളുടെ പഠനത്തിനു വേണ്ടി സ്വന്തം കിഡ്നി വിൽക്കാനൊരുങ്ങുയാണ്. ഉത്തർ പ്രദേശ് സ്വദേശിയായ ആരതിയാണ് മക്കളുടെ പഠനാവശ്യത്തിനു വേണ്ടി കിഡ്നി വിൽക്കാൻ തയ്യറാകുന്നത്.
അതിരക്കും നാലു മക്കളാണ് അതിൽ മൂന്ന് പെൺക്കുട്ടികളും ഒരു ആൺകുട്ടിയും.ഇവർ നാലും പേരും സിബിഎസ്സി സ്കൂളിലാണ് പഠിക്കുന്നത്. എന്നാൽ ഇവരുടെ ഫീസ് കെട്ടാൻ പണമില്ലാത്തതിനെ തുടർന്നാണ് അതിര തന്റെ കിഡ്നി വിൽക്കാൻ തയ്യാറാകുന്നത്.
റെഡിമെയ്ഡ് വസ്ത്ര വ്യാപാരിയാണ് ആതിര. ഭർത്താവ് മനോജ് ശർമ്മ. നോട്ട് നിരോധനത്തിനെ തുടർന്ന് സാമ്പത്തികമായി തകർന്ന ഇവർ വസ്ത്ര വിൽപ്പന അവസാനിപ്പിക്കുകയായിരുന്ന.തുടർന്ന് ആരതി ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെ സന്ദർശിക്കുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുനിനു. യോഗി സഹായം വാഗ്ദാനം ചെയ്തതല്ലാതെ ഇതുവരെ ഒന്നു ലഭിച്ചിട്ടില്ലെന്നും ആരതി പറഞ്ഞു.കിഡ്നി വിൽക്കുക എന്നത് ആരതിയുടെ സ്വന്തം തിരുമാനമാണെന്ന് ഭർത്താവ് മനോജ് ശർമ്മ പറഞ്ഞു. ഇപ്പോൾ ടാക്സി ഡ്രൈലറായി ജോലി നോക്കുന്നു.