ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചു; രോഗബാധിതൻ ഡൽഹിയിൽ ചികിത്സയിൽ, ഒറ്റപ്പെട്ട കേസെന്ന് കേന്ദ്രം
ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്‌സ് ബാധ സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര സർക്കാർ. രോഗലക്ഷണങ്ങളോടെ ഡൽഹിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വെസ്‌റ്റ് ആഫ്രിക്കൻ ക്ലേഡ് 2 ടൈപ്പ് എംപോക്‌സാണ് യുവാവിൽ കണ്ടെത്തിയത്. നിലവിൽ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായ വൈറസല്ല ഇന്ത്യയിൽ കണ്ടെത്തിയത് എന്നതാണ് ആശ്വാസകരമായ കാര്യം.
നിലവിൽ എംപോക്‌സ് പടരുന്ന ഒരു രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്‌ത ഒരാളെ വൈറസ് ബാധ ഉണ്ടെന്ന് സംശയിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഈ സംഭവ വികാസങ്ങൾ ഉണ്ടായിരിക്കുന്നത്. എംപോക്‌സ് ബാധിച്ചയാൾ നിലവിൽ ഒരു പ്രത്യേക ഐസൊലേഷൻ കേന്ദ്രത്തിൽ കഴിയുകയാണെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

രോഗിയുടെ നിലവിലെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്നാണ് റിപ്പോർട്ടുകൾ. മുമ്പ് സംശയിക്കപ്പെട്ട എംപോക്‌സ് കേസ് യാത്രാ സംബന്ധമായ അണുബാധയാണെന്ന് സ്ഥിരീകരിച്ചുവെന്നും ഇപ്പോൾ സ്ഥിരീകരിച്ചത് ഒറ്റപ്പെട്ട സംഭവം ആണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് ആശ്വാസത്തിന് വക നൽകുന്ന കാര്യം തന്നെയാണ്. ആഫ്രിക്കയിൽ ഇപ്പോൾ പടരുന്ന വകഭേദം കൂടുതൽ ഗുരുതര സ്വഭാവമുള്ളതാണ്, എന്നാൽ ഇന്ത്യയിൽ കണ്ടെത്തിയത് അത്ര ഭീഷണി സൃഷ്‌ടിക്കുന്ന ഒന്നല്ല.
'ഈ കേസ് 2022 ജൂലൈ മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 30 കേസുകൾക്ക് സമാനമായ ഒരു ഒറ്റപ്പെട്ട രോഗബാധയാണ്. കൂടാതെ ഇത് പൊതു ആരോഗ്യ അടിയന്തരാവസ്ഥയുടെ (ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട് ചെയ്‌ത) എംപോക്‌സിന്റെ ഒന്നാം ക്ലാസ് വൈറസുമായി ബന്ധപ്പെട്ടതുമല്ല' കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വാർത്താകുറിപ്പിൽ പറയുന്നു.
നേരത്തെ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട മാർഗ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എല്ലാ അധികാരികളോടും ശരിയായ മുൻകരുതലുകൾ പാലിക്കാനും രോഗലക്ഷണങ്ങളെയും പ്രതിരോധത്തെയും കുറിച്ച് കൃത്യമായി ആളുകളെ ധരിപ്പിക്കാനും ഉൾപ്പെടെ കേന്ദ്രം നിർദ്ദേശിച്ചിരുന്നു.
പൊതുജനാരോഗ്യ തയ്യാറെടുപ്പുകളുടെ ഭാഗമായി ആശുപത്രികളിലെ ഐസൊലേഷൻ സൗകര്യങ്ങൾ തിരിച്ചറിയാനും ആവശ്യമായ ലോജിസ്‌റ്റിക്‌സിൻ്റെ ലഭ്യതയും പരിശീലനം ലഭിച്ച മാനവവിഭവശേഷിയും ഉറപ്പാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കത്തിലൂടെ നിർദ്ദേശം നൽകിയിരുന്നു.
എംപോക്‌സ് സാധാരണയായി ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളും പഴുപ്പ് നിറഞ്ഞ മുറിവുകളും ഉണ്ടാക്കുന്ന രോഗമാണ്. ഇത് സാധാരണയായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറില്ലെങ്കിലും ചിലപ്പോഴൊക്കെ മരണകാരി ആവാറുണ്ട്. കുട്ടികൾ, ഗർഭിണികൾ, എച്ച്ഐവി ബാധിതർ തുടങ്ങിയ വിഭങ്ങളിൽപെട്ട ആളുകൾക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications