ആഴ്ചയില്‍ 70 മണിക്കൂർ ജോലിയെടുക്കണമെന്ന് നാരായണമൂർത്തി: പുതിയ ചാർട്ട് പങ്കുവെച്ച് മോഹൻദാസ് പൈയും
ബെംഗളൂരു: ഓണ്‍ലൈന്‍ ലേകത്ത് വലിയ ചർച്ചകള്‍ക്കാണ് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തിയുടെ ആഴ്ചയില്‍ 70 മണിക്കൂർ ജോലിയെന്ന നിർദേശം തുടക്കം കുറിച്ചത്. മുൻ ഇൻഫോസിസ് സിഎഫ്ഒ മോഹൻദാസ് പൈയുമായ ഒരു യൂട്യൂബ് പോഡ്‌കാസ്റ്റിലായിരുന്നു എൻ ആർ നാരായണ മൂർത്തിയുടെ നിർദേശം. ഇതിന് പിന്നാലെ ഇപ്പോഴിതാ മോഹൻദാസ് പൈ മറ്റൊരു രസകരമായ ഡാറ്റയും പങ്കുവെച്ചിരിക്കുകയാണ്.
15 നും 59 നും ഇടയിൽ പ്രായമുള്ള നഗരങ്ങളിലെ പുരുഷന്മാർ ഓരോ ആഴ്ചയും എത്ര മണിക്കൂർ ജോലി ചെയ്യുന്നു എന്നതിനെക്കുറിച്ച് വ്യക്തമാക്കുന്ന ഡാറ്റയാണ് മോഹന്‍ദാസ് പൈസ പങ്കുവെച്ചിരിക്കുന്നത്. പ്രദേശം തിരിച്ചുള്ള ഡാറ്റയ്‌ക്കൊപ്പം ഇന്ത്യയുടെ മൊത്തത്തിലുള്ള ശരാശരിയും ഡാറ്റയില്‍ കാണിക്കുന്നു. ഡാറ്റ അനുസരിച്ച്, ഇന്ത്യൻ ശരാശരി ആഴ്ചയിൽ 61.6 മണിക്കൂറാണ്. 2019 ലെ ടൈം യൂസ് സർവേയാണ് (2019) വിവരങ്ങള്‍ക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്.

എൻആർ നാരായണ മൂർത്തിയുടെ ഉപദേശം യുവാക്കൾക്കുള്ളതാണെന്നാണ് മോഹന്‍ദാസ് വിവരങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിക്കുന്നത്. 'ഇന്ത്യയുടെ തൊഴിൽ ഉൽപ്പാദനക്ഷമത ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഉല്‍പ്പാദനക്ഷമത, സര്‍ക്കാരിലെ അഴിമതി, ഉദ്യോഗസ്ഥതലത്തിലെ കാലതാമസം എന്നിവയില്‍ പുരോഗതി വരുത്താത്തിടത്തോളം കാലം വന്‍ സാമ്പത്തിക ശക്തികളുമായി മത്സരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയില്ല' എന്നായിരുന്നു നാരായണ മൂർത്തിയുടെ വാക്കുകള്‍.
ഇത് എന്റെ രാജ്യമാണെന്ന് ഓരോ യുവാക്കളും പറയണം. രാജ്യത്തിന് വേണ്ടി 70 മണിക്കൂര്‍ ജോലി ചെയ്യുമെന്ന് പറഞ്ഞ് അവര്‍ മുന്നോട്ട് വരണം. ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും ജര്‍മനിയും ചെയ്തതുപോലെ, ഇന്ത്യയിലെ ചെറുപ്പക്കാരും അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ട എന്നും നാരായണ മൂർത്തി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ നാരായണ മൂർത്തിയുടെ നിർദേശത്തെ പിന്തുണച്ചും എതിർത്തും നിരവധി പേരാണ് മുന്നോട്ട് വന്നത്. നാരായണ മൂര്‍ത്തിയുടെ കാഴ്ചപ്പാടുകളോട് പൂര്‍ണമായും യോജിക്കുന്നുവെന്നായിരുന്നു ഓല സി ഇ ഒ ഭവിഷ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തത്. കുറച്ച് ജോലി ചെയ്ത് സ്വയം രസിപ്പിക്കാനുള്ള സമയമല്ല ഇത്. മറിച്ച്, മറ്റ് രാജ്യങ്ങള്‍ നിരവധി തലമുറകളായി വികസിപ്പിച്ചെടുത്ത പുരോഗതി ഈ ഒറ്റ തലമുറയില്‍ തന്നെ നമുക്കും വികസിപ്പിക്കാനുള്ള സമയമാണെന്നും ഭവിഷ് കുറിച്ചു.
അതേസമയം, തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള നിർദേശം മാത്രമാണ് ഇതെന്നാണ് കർണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി സൂരജ് നിടിയങ്ങര അഭിപ്രായപ്പെട്ടത്. കൂടുതൽ സമയം ജോലി ചെയ്യാൻ ജീവനക്കാരെ നിർബന്ധിക്കുന്നത് ശാരീരികവും മാനസികവുമായ തളർച്ചയ്ക്ക് മാത്രമല്ല, അവരുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതിനും ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications