Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്യോപ്യയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി നരേന്ദ്ര മോദി; '140 കോടി ഇന്ത്യക്കാർക്ക് സമർപ്പിക്കുന്നു'

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എത്യോപ്യയുടെ പരമോന്നത ബഹുമതിയായ 'ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' പുരസ്‌കാരം. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്‌ച നടത്തിയ മോദി, രാജ്യത്തേക്കുള്ള തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനം ആരംഭിച്ചതിന് പിന്നാലെയാണ് ഈ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. അടിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിലാണ് പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചത്.

പുരാതന സംസ്‌കാരങ്ങളിലൊന്നിൽ നിന്ന് ഈ പുരസ്‌കാരം ലഭിച്ചത് വലിയ ബഹുമതിയായി കാണുന്നുവെന്നും വിനയത്തോടും നന്ദിയോടും കൂടിയാണ് ഇത് സ്വീകരിക്കുന്നതെന്നും പ്രധാനമന്ത്രി മോദി ഈ അവസരത്തിൽ പറഞ്ഞു. ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർഷങ്ങളായി പരിപോഷിപ്പിച്ച എല്ലാ ഇന്ത്യക്കാർക്കും എത്യോപ്യക്കാർക്കുമായി 1.4 ബില്യൺ ഇന്ത്യക്കാരുടെ പേരിൽ അദ്ദേഹം ഈ ബഹുമതി സമർപ്പിച്ചു.

modiethopiapm

'എനിക്ക് ഇപ്പോൾ ഈ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ദി ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യ' ലഭിച്ചു. ലോകത്തിലെ ഏറ്റവും പുരാതനവും സമ്പന്നവുമായ ഒരു നാഗരികത എന്നെ ആദരിക്കുന്നത് വലിയ അഭിമാനത്തിൻ്റെ കാര്യമാണ്. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി ഞാൻ വിനയപൂർവ്വം ഈ ബഹുമതി സ്വീകരിക്കുന്നു. നമ്മുടെ പങ്കാളിത്തത്തിന് രൂപം നൽകിയ അനേകം ഇന്ത്യക്കാർക്കുള്ളതാണ് ഈ പുരസ്‌കാരം' പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

തന്റെ ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി ജോർദാനിൽ നിന്നാണ് മോദി അടിസ് അബേബയിൽ എത്തിയത്. പ്രധാനമന്ത്രി അബി അഹമ്മദ് അലി മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുകയും, അപൂർവവും സവിശേഷവുമായ നീക്കത്തിന്റെ ഭാഗമായി സ്വന്തം കാറോടിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോവുകയും ചെയ്‌തു. ഇത് മോദിയുടെ സന്ദർശനത്തിന് എത്യോപ്യ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

ഇന്ത്യയും എത്യോപ്യയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കവേ, ഈ നീക്കം ഇരു നേതാക്കൾക്കുമിടയിലുള്ള ദൃഢമായ ബന്ധത്തെയും പരസ്‌പര ബഹുമാനത്തെയും കൂടി പ്രതിഫലിപ്പിക്കുന്നു. യാത്രാമധ്യേ, ഔദ്യോഗിക യാത്രാ പദ്ധതിയിൽ ഇല്ലാതിരുന്ന സയൻസ് മ്യൂസിയവും ഫ്രണ്ട്ഷിപ്പ് പാർക്കും മോദി സന്ദർശിച്ചു.

തുടർന്ന് ഇരു നേതാക്കളും പരമ്പരാഗത എത്യോപ്യൻ കോഫി ചടങ്ങിൽ പങ്കെടുത്തു. അനൗപചാരിക ചർച്ചകൾക്കിടെ പ്രധാനമന്ത്രി അലി മോദിക്ക് എത്യോപ്യൻ കാപ്പിയുടെ വിവിധതരം രുചികൾ പരിചയപ്പെടുത്തി. രണ്ട് രാജ്യങ്ങളും ഗ്ലോബൽ സൗത്ത് പങ്കാളികൾ എന്ന നിലയിൽ തങ്ങളുടെ പങ്കാളിത്തത്തിന് നൽകുന്ന പ്രാധാന്യം ഈ സന്ദർശനം പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

രണ്ട് ദിവസത്തെ സന്ദർശനത്തിൽ, മോദി എത്യോപ്യൻ നേതാക്കളുമായി ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ പ്രവാസികളെ കാണുകയും ചെയ്യും. ആഫ്രിക്കൻ യൂണിയന്റെ ആസ്ഥാനം കൂടിയാണ് അടിസ് അബേബ.

അതേസമയം, ജോർദാനിൽ കിംഗ് അബ്‌ദുള്ള രണ്ടാമനുമായി കൂടിക്കാഴ്‌ചയും ഔദ്യോഗിക ചർച്ചകളും നടത്തിയ ശേഷമാണ് പ്രധാനമന്തി നരേന്ദ്ര മോദി എത്യോപ്യയിലേക്ക് എത്തിയത്. തന്റെ ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കാൻ എത്യോപ്യക്ക് ശേഷം അദ്ദേഹം ഒമാനിലേക്ക് പുറപ്പെടും. അവിടെ സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ള നിർണായക ചർച്ചകൾ നടത്തുമെന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+