'എൻഡിഎ സർക്കാർ അബദ്ധത്തിൽ രുപീകരിച്ചത്, അധികകാലം നിലനിൽക്കില്ല'; മുന്നറിയിപ്പുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണെന്നും അത് എപ്പോൾ വേണമെങ്കിലും വീഴാമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എൻഡിഎ സർക്കാർ അധികാരമേറ്റെടുത്ത് ഒരാഴ്‌ച പിന്നിടുമ്പഴേക്കാണ് ഖാർഗെയുടെ അവകാശവാദം. നേരത്തെ എൻഡിഎയിലെ കക്ഷികൾ തമ്മിൽ സ്വര ചേർച്ച ഉണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖാർഗെയുടെ പരാമർശം.
'എൻഡിഎ സർക്കാർ അബദ്ധത്തിൽ രൂപീകരിച്ചതാണ്. മോദിജിക്ക് ജനവിധിയുടെ പിന്തുണയില്ല. ഇതൊരു ന്യൂനപക്ഷ സർക്കാരാണ്. ഈ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാം' ഖാർഗെ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ജൂൺ ഒൻപതിനാണ് 72 മന്ത്രിമാരുമായി എൻഡിഎ സർക്കാർ അധികാരമേറ്റെടുത്തത്.

"ഇത് തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അത് രാജ്യത്തിന് നല്ലതാകട്ടെ, രാജ്യത്തെ ശക്തിപ്പെടുത്താൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം" ഇന്ത്യ സഖ്യത്തെ കുറിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സമാന അഭിപ്രയവുമായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ രംഗത്ത് വന്നിരുന്നു.
കേന്ദ്രത്തിൽ ഭരണം പിടിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നായിരുന്നു മമത വ്യക്തമാക്കിയത്. 400 സീറ്റുകൾ പറഞ്ഞവർക്ക് സ്വന്തമായി കേവല ഭൂരിപക്ഷം പോലും നേടാനായില്ല. ഇന്ത്യ മുന്നണി അവകാശവാദം ഉന്നയിക്കാത്തതിനാൽ ഒന്നും സംഭവിക്കില്ലെന്ന് കരുതരുത്. ഞങ്ങൾ കാത്തിരിക്കുകയാണെന്നും മമത പറഞ്ഞിരുന്നു.
അതിന് പിന്നാലെയാണ് ഖാർഗെയും എൻഡിഎ സർക്കാരിന്റെ പതനത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകിയത്. മഹാരാഷ്ട്രയിലെ കനത്ത തോൽവിക്ക് പിന്നാലെ അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപിയെ ബിജെപി തഴഞ്ഞത് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ക്യാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം ആവശ്യപ്പെട്ട എൻസിപിക്ക് പക്ഷേ അത് ലഭിച്ചിരുന്നില്ല.
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചത്. 543 അംഗ ലോക്‌സഭയിൽ 293 സീറ്റുകളാണ് എൻഡിഎ നേടിയത്. കഴിഞ്ഞ രണ്ട് തവണയും മികച്ച ഭൂരിപക്ഷം നേടിയ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 272 സീറ്റുകൾക്ക് ബഹുദൂരം പിന്നിലായി 240 സീറ്റുകൾ മാത്രമാണ് ഇക്കുറി നേടാനായത്.
ഇത്തവണ ബിജെപിയെ അധികാരത്തിൽ തുടരാൻ അനുവദിക്കുന്നത് പ്രധാനമായും നാല് പ്രാദേശിക പാർട്ടികളുടെ കരുത്താണ്. 16 സീറ്റുകൾ നേടിയ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി, നിതീഷ് കുമാറിന്റെ ജെഡിയു (12), ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന (7), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി-റാം (5) എന്നിങ്ങനെയാണ് അത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ബിജെപിയുടെ നീക്കങ്ങൾ.
-
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല"












Click it and Unblock the Notifications