നീറ്റ്: വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
ദില്ലി: നീറ്റ് പരീക്ഷയെഴുതാന്‍ വിദേശത്ത് നിന്നും നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യം കോടതി കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചു. സെപ്തംബര്‍ 13 നാണ് പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പൊതുസുരക്ഷയില്‍ ഉള്‍പ്പെടുന്നതിനാല്‍ 14 ദിവസത്തെ ക്വാറന്റീനില്‍ ഇളവുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ആവശ്യാനുസരണം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപീക്കാമെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളി കൊണ്ടാണ് സുപ്രീംകാടതി കേന്ദ്രസര്‍ക്കാരില്‍ നിര്‍ദേശം നല്‍കിയത്.

Recommended Video
നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ താല്പര്യം കണക്കിലെടുത്ത് മിഡിലീസ്റ്റില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്കറായ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 4000 വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പലര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.
ഒന്നുകില്‍ നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്തണം. അല്ലെങ്കില്‍ ഖത്തറിലും മറ്റ് ഗള്‍ഫ് മേഖലയിലും പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഹരജിയെ നാഷണല്‍ ടെസ്റ്റിങ് അതോറിറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും എതിര്‍ത്തിരുന്നു. ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് ചോദ്യപേപ്പര്‍ ചോരുന്നതിന് ഇടയാക്കാമെന്നും വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുന്നതിനുള്ള സമയം വളരെ കുറവാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഓണ്‍ലെന്‍ പരീക്ഷ നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.അതേസമയം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ നീട്ടി വെക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നീട്ടില് വച്ചാല്‍ അക്കാദമിക്ക കലണ്ടര്‍ തകിടം മറിയും. പ്രവേശന നടപടികള്‍ വൈകിയാല്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക ഗുണനിലവാരമുള്ള വിദ്യഭ്യാസമോ പരിശീലനമോ നല്കാന് കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications