ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രി അധികാരമേറ്റു; മോദിക്ക് നന്ദി പറയുന്നതായി വിക്രമസിംഗെ
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനിൽ വിക്രമസിംഗെ ചുമതലയേറ്റു. വ്യാഴാഴ്ചയാണ് 73 കാരനായ വിക്രമസിംഗെ ശ്രീലങ്കയുടെ 26-ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തന്റെ കാലയളവിൽ ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നുവെന്നും. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ രാജ്യത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് ഇന്ത്യയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഇന്ത്യയുമായി അടുത്ത ബന്ധം ആണ് ഞങ്ങൾ ആ ഗ്രഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു," എന്നായിരുന്നു വിക്രമസിംഗെയുടെ വാക്കുകൾ. സത്യപ്രതിജ്ഞ ചെയ്ത ശേഷം ഇന്നലെ രാത്രി ഇവിടെ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം. ശ്രീലങ്കക്കായി ഏകദേശം 3 ബില്യൺ ഡോളറിലധികമാണ് ഇന്ത്യ വാ ഗ്ദാനം നൽകിയിരിക്കുന്നത്. അതേ സമയം ജനാധിപത്യ പ്രക്രിയകൾക്ക് അനുസൃതമായി രൂപീകരിച്ച പുതിയ ശ്രീലങ്കൻ ഗവൺമെന്റുമായി പ്രവർത്തിക്കാൻ കാത്തിരിക്കുകയാണെന്ന് ഇന്ത്യൻ പ്രതിനിധികളും പറഞ്ഞു.

പ്രതിഷേധം വർധിച്ചതോടെയായിരുന്നു മുൻ പ്രധാനമന്ത്രിയായിരുന്ന മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവായ വിക്രമസിംഗെ പ്രധാനമന്ത്രിയായി ചുമതല ഏൽക്കുന്നത്. രാജപാക്സെയുടെ രാജിയെത്തുടർന്നുണ്ടായ കലാപത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1948-ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക ഇപ്പോൾ അഭിമുഖീകരിക്കുന്നത്. വിദേശ കറൻസിയുടെ അഭാവമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. നിലവിൽ ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവെക്കെല്ലാം രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്.
" പ്രതിഷേധക്കാർ തയ്യാറാണെങ്കിൽ ഞാൻ അവരോട് സംസാരിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തന്നാൽ ആകുന്ന എന്തും ചെയ്യും " വിക്രമസിംഗെ പറഞ്ഞു. പാർലമെന്റിൽ വിക്രമസിംഗെയ്ക്ക് ഭരണകക്ഷിയായ ശ്രീലങ്ക പൊതുജന പെരമുന (എസ്‌എൽപിപി), പ്രധാന പ്രതിപക്ഷമായ എസ്‌ജെബിയുടെ ഒരു വിഭാഗവും. മറ്റ് നിരവധി പാർട്ടികളും പിന്തുണ അറിയിച്ചതായി വൃത്തങ്ങൾ അറിയിച്ചു. അതേ സമയം വിക്രമസിംഗെ നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് ജെവിപിയും തമിഴ് നാഷണൽ അലയൻസും അവകാശപ്പെട്ടു. " രാജപക്‌സെ വംശവുമായി അടുപ്പമുള്ളയാളായാണ് വിക്രമസിം ഗെ. പ്രതിപക്ഷത്തുനിന്നോ പൊതുജനങ്ങളിൽ നിന്നോ അദ്ദേഹത്തിന് വലിയ പിന്തുണ ലഭിക്കുന്നില്ല. 225 അംഗ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്നത് കണ്ടറിയണം." കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വീരസുമന വീരസിംഹ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications