നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് പത്രിക നല്കി; മകന് ഉപമുഖ്യമന്ത്രിയാകും, ബിഹാറിന് ഇനി ബിജെപി മുഖ്യന്
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഈ മാസം 16ന് നിതീഷ് മുഖ്യമന്ത്രി പദവിയൊഴിയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്, ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി എന്നിവരുടെ സാന്നിധ്യത്തിലാണ് നിതീഷ് കുമാര്‍ പത്രിക സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പദവി ഒഴിയുന്ന നിതീഷിന്റെ നടപടി ജെഡിയുവില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പദവി രാജിവയ്ക്കരുതെന്ന ആവശ്യവുമായി നിരവധി ജെഡിയു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തി. ആരോഗ്യപരമായ കാരണങ്ങളാണ് മുഖ്യമന്ത്രി പദവി ഒഴിയാന്‍ കാരണം എന്നാണ് നിതീഷുമായി അടുപ്പമുള്ളവര്‍ പറയുന്നത്.

പാര്‍ട്ടിയില്‍ കൂടിയാലോചിക്കാതെ തീരുമാനം എടുത്തത് ശരിയായില്ല എന്ന് ജെഡിയു നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. മകന് നിഷാന്ത് കുമാറിനെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരാനും രാജ്യസഭാ സീറ്റില്‍ മത്സരിപ്പിക്കാനും നിതീഷ് തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് അദ്ദേഹം മുഖ്യമന്ത്രി പദവി ഒഴിയുന്നകാര്യം അറിയിച്ചത്.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷിനെ മുന്‍നിര്‍ത്തിയാണ് എന്‍ഡിഎ പ്രചാരണം നടത്തിയതും മികച്ച വിജയം നേടിയതും. നിതീഷ് മുഖ്യമന്ത്രി പദവി ഒഴിയുമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ സൂചന നല്‍കിയിരുന്നു. ഇപ്പോള്‍ അക്കാര്യം യാഥാര്‍ഥ്യമായിരിക്കുകയാണ്. ബിജെപി നേതാവായ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയാകാനാണ് സാധ്യത. നിതീഷിന്റെ മകന് നിഷാന്ത് കുമാര്‍ ഉപമുഖ്യമന്ത്രിയാകും.
നിതീഷ് കുമാര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അപ്രസക്തനാകുന്നതോടെ ജെഡിയുവിന്റെ കരുത്ത് കുറയുമെന്നാണ് കരുതുന്നത്. രാജ്യസഭാംഗമാകുന്നതോടെ കേന്ദ്രമന്ത്രി പദവി നിതീഷിന് ലഭിച്ചേക്കും. എന്നാല്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ ബിജെപി ചോദ്യം ചെയ്യാനില്ലാത്ത പാര്‍ട്ടിയായി മാറി. ബിജെപിയുടെ ദീര്‍ഘകാല സ്വപ്നമാണ് യാഥാര്‍ഥ്യമാകുന്നത്. നിതീഷിന്റെ നിഴലില്‍ വളര്‍ന്ന ബിജെപി ഇപ്പോള്‍ നിതീഷിനെ അരികിലേക്ക് മാറ്റുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന ഒരുകാലത്ത് ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. പിന്നീട് ശിവസേനയെ ഭിന്നിപ്പിച്ച് ദുര്‍ബലമാക്കിയത് ബിജെപിയാണ് എന്ന വിമര്‍ശനം നിലവിലുണ്ട്. പഞ്ചാബില്‍ അകാലിദളിനും അതേ അവസ്ഥയാണ്. ഇപ്പോള്‍ ജെഡിയുവും അതേ വഴിയിലാണ് സഞ്ചരിക്കുന്നത്. ജെഡിയുവിനെ ബിജെപി വിഴുങ്ങുമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
10 തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാര്‍. ബിഹാര്‍ രാ്ഷ്ട്രീയത്തില് ചാഞ്ചാടി എപ്പോഴും ഭരണത്തില്‍ തുടര്‍ന്നിരുന്നു അദ്ദേഹം. അതിപിന്നാക്കം നില്ക്കുന്ന വിഭാഗങ്ങള്‍, ദലിതര്‍, മുസ്ലിങ്ങള്‍, സ്ത്രീ വോട്ടര്‍മാര്‍ എന്നിവരുടെ പിന്തുണയിലാണ് നിതീഷിനും സഖ്യത്തിനും ഭരണത്തുടര്‍ച്ച നേടാനായത്. ഈ വിഭാഗങ്ങളുടെ വോട്ട് നേടാന്‍ ശേഷിയുള്ള നേതാവാണ് നിതീഷ്. എന്നാല്‍ അദ്ദേഹത്തിന്റെ രാജി ഈ വിഭാഗത്തെയും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications