ഒപിഎസിനെതിരെ കൈക്കൂലി ആരോപണം, എന്നാൽ സത്യം ഇങ്ങനെ... വ്യവസായിയുടെ വെളിപ്പെടുത്തൽ
ജയലളിത ആശുപത്രിയിൽ ആയിരുന്നപ്പോൾ താൽക്കാലിക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഒപിഎസ് റെഡ്ഡിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം.
ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തുടരുമ്പോൾ ഭരണപക്ഷമായ അണ്ണാഡിഎംകെയെ പ്രതിസന്ധിയിലാക്കുന്ന മറ്റോരു വിവാദം ചൂടുപിടിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിയമ നടപടി നേരിടുന്ന വ്യവസായി ശേഖർ റെഡ്ഡിയിൽ നിന്ന് തമിഴ്നാട് ഉപമുഖമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ഒ പനീർശെൽവവും മന്ത്രിമാരും വൻ തോതിൽ പണം കൈപ്പറ്റിയെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.

ജയലളിത ആശുപത്രിയിൽ ആയിരുന്നപ്പോൾ താൽക്കാലിക മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ഒപിഎസ് റെഡ്ഡിയുടെ കയ്യിൽ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ റെഡ്ഡിയുടെ ഡയറിയിൽ നിന്ന് പനീർശെൽവത്തിനും നേതാക്കൾക്കും പണം നൽകിയതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് നിഷേധിച്ച് റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിവാദത്തെ കുറിച്ച് അണ്ണാഡിഎംകെ നേതാക്കൾ പ്രതികരിച്ചിട്ടില്ല

വ്യാജ ആരോപണം
ഉപ മുഖ്യമന്ത്രി പനീർ ശെൽവത്തിനും മന്ത്രിമാർക്കും പണം കൊടുത്തുവെന്നുള്ള ആരോപണത്തെ തള്ളി വ്യാവസായി റെഡ്ഡി രംഗത്തെത്തിയിട്ടുണ്ട്. ആരോപണം അടിസ്ഥാന രഹിതമാണെന്നും. തന്റെ വീട്ടിൽ നിന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്നു പറയുന്ന ഡയറിയെ കുറിച്ച് തനിക്ക് അറിവില്ലെന്നു തനിക്ക് ഡയറിയെഴുതുന്ന ശീലമില്ലെന്നും റെഡ്ഡി പറയുന്നു. കൂടാതെ തന്റേതു പറയുന്ന ഡയറിയിലെ കൈ അക്ഷരം തന്റേതല്ലെന്നും റെഡ്ഡി പറഞ്ഞു.

സിബിഐ അന്വേഷണം
സംഭവത്തിനെ കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിൻ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ആരോപണ വിധേയരായ മന്ത്രിമാർ ഭരണത്തിൽ നിന്ന് മാറി നിൽക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാൻ അണ്ണാഡിഎംകെ നേതാക്കന്മാർ തയ്യാറായിട്ടില്ല.

മന്ത്രിമാർക്കെതിരെ ആരോപണം
ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തെ കൂടാതെ മന്ത്രിമാരായ കെസി കറുപ്പണ്ണൻ, എംസി സമ്പത്ത്, ഡി ജയകുമാർ, ഡോ വിജയ ഭാസ്കർ, , ആർബി ഉദയകുമാർ, തങ്കമണി, ദിണ്ടിഗൽ ശ്രീനിവാസൻ, ഡോ. വി. മൈത്രേയൻ എം.പി തുടങ്ങിയവരും പണം വാങ്ങിയിട്ടുണ്ടെന്നു ആരോപണമുണ്ട്. കൂടാതെ അടുത്തിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ദ വീക്ക് വാരിക ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരുന്നു.

ആദായന നികുതി വകുപ്പിന്റെ പരിശോധന
നോട്ടു അസാധുവാക്കിലിനെ തുടർന്ന് ആദായമികുതി വകുപ്പ് നടത്തിയ പരിശോധനയിൽ മണൽ വ്യവസായി റെഡ്ഡിയുടെ വീട്ടിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കോടികൾ വില വരുന്ന വസ്തുക്കളും പണവും പിടിച്ചെടുത്തിരുന്നു. കൂടാതെ ജയലളിതയുടെ മരണ ശേഷം അന്നത്തെ ചീഫ് സെക്രട്ടറിയായ പി രാമമോഹന റാവുവിന്റെ വീട്ടിലും ബന്ധു വീട്ടുകളിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications