ഒരു ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രം; ഹിമാചലില്‍ റെക്കോര്‍ഡിട്ടെന്ന് മോദി
ദില്ലി: ചരിത്ര നേട്ടമാണ് ഗുജറാത്തില്‍ ബിജെപി സ്വന്തമാക്കിയതെന്ന് നരേന്ദ്ര മോദി. ദില്ലിയില്‍ ബിജെപിയുടെ ഗംഭീരമായ വിജയാഘോഷത്തില്‍ അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. വന്‍ മാലയിട്ടാണ് അദ്ദേഹത്തെ നേതാക്കള്‍ സ്വീകരിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ളവര്‍ വിജയാഘോഷത്തിനായി എത്തിയിരുന്നു.
150 സീറ്റിലേറെ നേടിയാണ് ബിജെപി ഗുജറാത്തില്‍ വമ്പന്‍ വിജയം സ്വന്തമാക്കിയത്. ആദ്യമായിട്ടാണ് ബിജെപി സംസ്ഥാനത്ത് ഇത്രയും സീറ്റുകള്‍ സ്വന്തമാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അതുകൊണ്ട് വിജയത്തിന്റെ ക്രെഡിറ്റും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്.

ദില്ലിയിലെയും, ഗുജറാത്തിലെയും, ഹിമാചലിലെയും ജനങ്ങളോട് താന്‍ നന്ദി പറയുന്നു. രാജ്യത്തെമ്പാടും ബിജെപി ജനങ്ങളുടെ സ്നേഹം നേടി മുന്നേറുകയാണ്. ഇത് ഗുജറാത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമല്ല. യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രാംപൂരില്‍ വന്‍ വിജയമാണ് ബിജെപി നേടിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഈ തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ജനാധിപത്യത്തിന്റെ ഉത്സവത്തെ ശരിയായ രീതിയിലാണ് ആഘോഷിച്ചത്. ഏതെങ്കിലും ഒരു ബൂത്തില്‍ പോലും വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യം വന്നില്ലെന്നും മോദി പറഞ്ഞു. അത് ജനങ്ങള്‍ വോട്ടിങ് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തിയത് കൊണ്ടാണെന്നും മോദി പറഞ്ഞു.
ഹിമാചലില്‍ ജയിച്ചവരും തോറ്റവരും തമ്മിലുള്ള വ്യത്യാസം വെറും ഒരു ശതമാനം മാത്രമാണെന്ന് മോദി ചൂണ്ടിക്കാണിച്ചു. നേരത്തെയുള്ള സാഹചര്യം ഇങ്ങനെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തോല്‍ക്കുന്നവര്‍ വന്‍ തോല്‍വി ഏറ്റുവാങ്ങുന്നതായിരുന്നു ഹിമാചലില്‍ സ്ഥിരമായി സംഭവിച്ച് കൊണ്ടിരുന്നത്. ഹിമാചലിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്ര ചെറിയ വിജയമാര്‍ജിനും, തോല്‍വി മാര്‍ജിനും രേഖപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിയെ ജനങ്ങള്‍ ഇത്രത്തോളം സ്നേഹിക്കാന്‍ കാരണമുണ്ട്. ബിജെപിക്ക് ധീരമായ തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്ന് ഈ രാജ്യത്തിന് അറിയാം. ഇതാണ് ബിജെപിക്ക് വിശ്വാസ്യത വര്‍ധിക്കാനും, പിന്തുണ വര്‍ധിക്കാനും കാരണമെന്നും മോദി പറഞ്ഞു.
ഗുജറാത്തിലെ ജനങ്ങള്‍ തന്നെ ഈ വിജയത്തില്‍ താന്‍ വിനയാനിത്വനാകുന്നുവെന്നും മോദി വ്യക്തമാക്കി. എന്റെ റെക്കോര്‍ഡ് തകര്‍ക്കുമെന്ന് പ്രചാരണ സമയത്ത് പറഞ്ഞിരുന്നു. ഭൂപേന്ദ്ര പട്ടേല്‍ തന്റെ റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ്.
അതിനായി താന്‍ കഠിനാധ്വാനം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗുജറാത്തില്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തുടരുമെന്ന് അമിത് ഷാ വ്യക്തമാക്കി. അടുത്ത തിങ്കളാഴ്ച്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം












Click it and Unblock the Notifications