അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും വീടുകളിൽ റെയ്ഡ്: കേന്ദ്രത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ
മുംബൈ: ബോളിവുഡ് താരം തപ്സി പന്നു, ചലച്ചിത്ര നിർമാതാക്കളായ അനുരാഗ് കശ്യപ്, വികാസ് ബഹൽ എന്നിവരുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയ സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം. നികുതിയായ തപ്‌സി പന്നു, ചലച്ചിത്ര നിർമ്മാതാക്കളായ അനുരാഗ് കശ്യപ്, വിക്രമാദിത്യ മോട്വാനെ, വികാസ് ബഹൽ, മധു മന്തേന എന്നിവരുമായി ബന്ധമുള്ള പ്രൊഡക്ഷൻ ഹൌസുകളിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലും നികുതി വെട്ടിപ്പ് ആരോപിച്ച് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡാണ് പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനത്തിന് ഇടയാക്കിയത്.
കേന്ദ്രത്തിനെതിരെ ഉയർന്നുവരുന്ന ശബ്ദങ്ങൾ അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നാണ് മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി അശോക് ചവാന്റെ പ്രതികരണം. "ഇത്തരം റെയ്ഡുകൾ ഇപ്പോൾ വളരെ സാധാരണമായിത്തീർന്നിരിക്കുന്നു. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അവരുടെ സർക്കാരുകൾക്കെതിരെ ശബ്ദമുയർന്നവരെ ലക്ഷ്യമിട്ട് നീങ്ങുന്നു. രാജ്യമെമ്പാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന സെലിബ്രിറ്റികളായതിനാലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഫിലിം മേക്കർ അനുരാഗ് കശ്യപ്, നടൻ തപ്‌സി പന്നു ആദായനികുതി റെയ്ഡുകൾ നേരിടുന്നു. ബിജെപിയുടെ വരുതിയിൽ വരാത്തവരെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ഒരു ടീം പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐടി വകുപ്പ്, ഇഡി, എൻഐഎ, പോലീസ് എന്നീ കേന്ദ്ര ഏജൻസികളെ മുൻനിർത്തി ട്വീറ്റിൽ കുറിച്ചത്. ഈ കേന്ദ്ര ഏജൻസികളുടെ അപകീർത്തികരമായ ഉപയോഗം ഇന്ത്യ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ട്വിറ്ററിൽ കുറിച്ചു.
രാഷ്ട്രീയ ജനതാദൾ നേതാവ് തേജസ്വി യാദവും ഐടി റെയ്ഡുകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. "ബിജെപി സർക്കാർ ഐടി, സിബിഐ, ഇഡി എന്നിവരെ അവരുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ റെയ്ഡ് നടത്താൻ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു, "ഇപ്പോൾ, നാസി സർക്കാർ സാമൂഹ്യ പ്രവർത്തകരെയും പത്രപ്രവർത്തകരെയും കലാകാരന്മാരെയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയാണെന്നും യാദവ് വ്യക്തമാക്കി.
തപ്സി പന്നു, വികാസ് ബഹൽ, ചലച്ചിത്ര സംവിധായകൻ അനുരാഗ് കശ്യപ് എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് റെയ്ഡ് നടത്തിയത്. അനുരാഗ് കശ്യപിന്റെ നിർമാണ കമ്പനിയായ ഫാന്റെ ഫിലിംസ് നികുതി തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് കമ്പനിയുമായി ബന്ധമുള്ളവരുടെ വീടുകളിലാണ് പരിശോധന നടത്തിവരുന്നത്.
ഇതോടൊപ്പം മുംബൈയിലെ പലയിടങ്ങളിലും ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ മൂവരുടേയും വീടുകളിലെത്തുന്നത്. ബോളിവുഡ് താരങ്ങളുടെ വീടുകൾക്ക് പുറമേ മുംബൈയിലെ 20 ഓളം സ്ഥലങ്ങളിലും ഒരേസമയം റെയ്ഡുകൾ നടന്നിരുന്നു. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ് നടത്തിയതെന്നാണ് ആദായനികുതി വകുപ്പ് ആരോപിക്കുന്നത്. റെയ്ഡ് നടത്തിയ കാര്യം ആദായനികുതി വകുപ്പ് ട്വീറ്റിലാണ് അറിയിച്ചിട്ടുള്ളത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications