പാര്‍ലമെന്റ് ആക്രമണം: അക്രമികളെ സ്പോണ്സര് ചെയ്തത് ഭരണകക്ഷി എംപി എന്ന് ശശി തരൂര്‍
ന്യൂദല്‍ഹി: ലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ട് പേരെ സ്പോണ്സര് ചെയ്തത് ഭരണകക്ഷിയിലെ ഒരു പാര്‍ലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് എം പി ശശി തരൂര്‍. സുരക്ഷാ ഭീഷണിയെക്കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ സുരക്ഷാ വീഴ്ചയെ കുറിച്ചും അദ്ദേഹം ചോദ്യമുന്നയിച്ചു.
' അക്രമികളെ സ്പോണ്സര് ചെയ്തത് ഭരണകക്ഷിയിലെ ഒരു സിറ്റിംഗ് എം പി ആണെന്നതാണ് വസ്തുത. ഇവര്‍ ഗ്യാസ് പിസ്റ്റളുകള്‍ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നത്. ചില മുദ്രാവാക്യങ്ങള്‍ ഞങ്ങളില്‍ ചിലര്‍ക്ക് കേള്‍ക്കാനായില്ല. പഴയ കെട്ടിടത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സുരക്ഷയുടെ കാര്യത്തില്‍ പുതിയ കെട്ടിടം നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല,'' ശശി തരൂര്‍ പറഞ്ഞു.

2001 ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷികത്തിലാണ് സംഭവം നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ വീഴ്ചകളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ആഭ്യന്തര മന്ത്രി രാജ്യത്തോട് വിശദീകരിക്കണം എന്നും അത്രത്തോളം ഗൗരവമുള്ള വിഷയമാണിത് എന്ന് താന്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ന് ഉച്ചയോടെ ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സന്ദര്‍ശക ഗാലറിയില്‍ നിന്ന് രണ്ട് പേര് ലോക്സഭയുടെ ചേമ്പറിലേക്ക് ചാടിക്കയറിയത്.
രണ്ട് പേരും സ്പീക്കറുടെ അടുത്തേക്ക് നീങ്ങിയപ്പോള്‍ എം പിമാരും സുരക്ഷാ ഉദ്യോഗസ്ഥരും അവരെ കീഴടക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് കൊണ്ട് ഷൂസിനുള്ളില്‍ ഒളിപ്പിച്ച ഗ്യാസ് പിസ്റ്റളുകളാല് പാര്‍ലമെന്റില്‍ പുക ഉയര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് വിവരം. രണ്ട് പേര് പാര്‍ലമെന്റിന് അകത്തും രണ്ട് പേര് പുറത്തും പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.
മറ്റ് രണ്ട് പേര് കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞത്. അതേസമയം സംഭവം ആശങ്കാജനകമാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ആക്രമണത്തില്‍ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട് എന്നും അതിന് അനുസരിച്ച് നടപടിയെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയിലെ സുരക്ഷ സംബന്ധിച്ച് സമഗ്രമായ അവലോകനം നടത്തും.
അതേസമയം അക്രമികളെ പിടികൂടിയ എം പിമാരെയും ജീവനക്കാരെയും ഓം ബിര്‍ള അഭിനന്ദിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന പുറപ്പെടുവിക്കണം എന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. ലോക്സഭയിലെ സുരക്ഷാ വീഴ്ച രാജ്യത്തിന്റെ പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications