ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗം; പീഡനത്തിന് ഇരയായത് വിഷാദരോഗി, യുവതി പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ!
മുംബൈ: പീഡനങ്ങൾ സമൂഹത്തിൽ രാജ്യത്ത് വർധിച്ച് വരുന്നതായാണ് കണക്കുകൾ സൂചിപിക്കുന്നത്. എല്ലാ ദിവസങ്ങളിലും പീഡന വാർത്തകൾ പുറത്ത് വരുന്നുണ്ട്. എതിർക്കാൻ കഴിയാത്ത മാനസിക പ്രശ്നങ്ങൾ ഉള്ള യുവതികളെയാണ് കൂടുതലായും പീഡിപ്പിക്കുന്നതെന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്. വിഷാദ രോഗം പിടിപെട്ട യുതിയെ പാസ്റ്റർ ബലാത്സംഗം ചെയ്തെന്ന വാത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
യുവതിയെ ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗത്തിനിരയാക്കിയ പാസ്റ്ററാണ് അറസ്റ്റിലായിരിക്കുന്നത്. മുബൈ വാസെയിൽ പ്രയർ സെന്റർ നടക്കുന്ന നാൽപ്പത്തഞ്ച് കാരനായ പാസ്റ്ററാണ് 21 കാരിയായ യുവതിയെ ഹിപ്നോടൈസ് ചെയ്ത് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്റ്റർ യുവതിയുമായി ഒരു റിസോർട്ട് സന്ദർശിച്ച് മടങ്ങുന്നത് ബന്ധു കണ്ടിരുന്നു. ഇതോടെയാണ് സംഭവം വെളിച്ചത്തായത്.

ഹിപ്നോടൈസ് ചെയ്ത് ബലാത്സംഗം
അസുഖങ്ങൾ മാറ്റുമെന്ന അവകാശ വാദത്തോടെയാണ് പാസ്റ്റർ പ്രെയർ സെന്റരർ നടത്തുന്നത്. കഴിഞ്ഞ വർഷമാണ് യുവതി പാസ്റ്ററുടെ അടുത്ത് ചികിത്സയ്ക്കായ് എത്തുന്നത്. പിന്നീട് സന്ദർശനം പതിവാക്കുകയായിരുന്നു. ചില ദിവസങ്ങളിൽ യുവതിയെ പ്രെയർ സെന്ററിലാക്കി മാതാപിതാക്കൾ മടങ്ങാറുണ്ടെന്നും പോലീസ് പറയുന്നു. ഇത്തരം ദിവസങ്ങളിൽ പാസ്റ്റർ യുവതിയെ ഹിപ്നോടൈസ് ചെയ്ത് പല റിസോർട്ടുകളിലും കൊണ്ടപോയി ബലാത്സംഗം ചെയ്തെന്ന് പോലീസ് പറയുന്നു.

യുവതി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ
എന്നാൽ യുവതി വീട്ടുകാരോട് നടന്ന സംഭവങ്ങളൊ്നും തന്നെ പറഞ്ഞിരുന്നില്ല. ഒരു പ്രാവശ്യം റിസോർട്ടിൽ നിന്ന് മടങങുമ്പോഴാണ് യുവതിയുടെ ബന്ധു കണ്ടത്. തുടർന്ന് മാതാപിതാക്കളെ വിവരം അറിയിക്കുകയും റിസോർട്ടിൽ പോകുന്ന കാര്യങ്ങൾ യുവതിയോട് ചോദിച്ച് മനസിലാക്കുകയുമായിരുന്നു. ഇതോടെ മതാപിതാക്കൾ പോലീസിൽ പരാതി നൽകുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വിട്ടു.

രാജ്യത്ത് ബലാത്സംഗ നിരക്ക് കൂടുന്നു
രാജ്യത്ത് ബലാത്സംഗ നിരക്ക് ക്രമാതീതമായി ഉയരുന്നതിൽ ആശങ്ക നേരത്തെ തന്നെ സുപ്രീംകോടതി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു പെൺകുട്ടി വീതം ബലാത്സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. ഇന്ത്യയിൽ ഒരു വർഷം മുപ്പത്തിയെണ്ണായിരം ബലാത്സംഗക്കേസുകൾ റജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ആശങ്കാജനകമായ ഈ സ്ഥിതിക്ക് മാറ്റം വരാനും കുറ്റകൃത്യങ്ങൾ തടയാനും ശക്തമായ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യ ഒന്നാം സ്ഥാനത്ത്
ലോകത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമത്. റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ സര്‍വേയിലാണ് രാജ്യത്തിന് മൊത്തം അപമാനകരമാകുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ഐക്യ രാഷ്ട്ര സഭകളില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ നടത്തിയ പഠനത്തിനൊടുവില്‍ ആണ് തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്. സിറിയ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ പത്തു സ്ഥാനങ്ങളില്‍ അമേരിക്കയും ഇടം പിടിച്ചിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications