രണ്ട് കാഫിറുകളെ കൊന്നു.... പത്താന്‍കോടിലെ ഭീകരന് 'ഉമ്മയോട് സംസാരിച്ചത്' കേട്ടാല്‍ ഞെട്ടും
ദില്ലി: പുതുവര്‍ഷപ്പുലരിയുടെ തൊട്ടടുത്ത നാള് പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തിന് നേര്‍ക്ക് നടന്ന ഭീകരാക്രമണം ഇന്ത്യയെ സംബന്ധിച്ച് മറക്കാനാകാത്ത ഓര്‍മയാണ്. ഒരുപക്ഷേ ഇന്ത്യ-പാക് യുദ്ധത്തിലേയ്ക്ക് പോലും നയിച്ചേക്കാവുന്ന ഒരു സംഭവം ആയിരുന്നു അത്.
എന്തായാലും ജെയ്ഷെ മുഹമ്മദിനെതിരെ നടപടിയെടുത്ത് പാകിസ്താന് പ്രശ്നങ്ങള്‍ രൂക്ഷമാകാതെ ശ്രദ്ധിച്ചു. എന്നാല്‍ ആ സംഭവം ഇന്ത്യയുടെ ഹൃദയത്തിലെ വലിയ നോവ് തന്നെയാണ്.
ഇതിനിടയാണ് ഭീകരാക്രമണം നടത്തിയ ഭീകരരില്‍ ഒരാള്‍ അമ്മയോട് നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്ത് വന്നത്. കേട്ടാല്‍ ഞെട്ടുന്ന സംഭവങ്ങളാണ് ആ സംഭാഷണത്തിലുള്ളത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് പുറത്ത് വിട്ടത്.

നാസിര്‍ എന്ന് പേര്
നാസിര്‍ എന്ന ഭീകരന് തന്റെ മാതാവിനോട് സംസാരിച്ചതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. 2016 ജനുവരി 1 ന് നടത്തിയ സംഭാഷണം ആണിത്. ആദ്യം അമ്മാവനോടാണ് സംസാരിയ്ക്കുന്നത്, പിന്നീട് അമ്മയോടും.

മകനേ, നീ എവിടെ
എന്റെ മകനേ... നീ എവിടെയാണ് ഉള്ളത്? നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ എന്ന് അമ്മ.

ഇന്ത്യയിലുണ്ട്, രണ്ട് കാഫിറുകളെ കൊന്നു
ഞങ്ങള്‍ ഇന്ത്യയിലാണെന്ന് മകന്റെ മറുപടി. നിങ്ങളുടെ മകന് രണ്ട് കാഫിറുകളെ കൊന്നു. കത്തികൊണ്ട് ഞാന്‍ അവരുടെ കറുത്തറുത്തു. അന്തിമ പോരാട്ടത്തിന് ഞങ്ങള്‍ തയ്യാറാണ്.

ഇന്ത്യയെ പേടിയ്ക്കണ്ട
കൂടെയുള്ള ചിലര്‍ക്ക് പിടിയ്ക്കപ്പെടുമോ എന്ന് ഭയമുണ്ട്. ഞാന്‍ പറഞ്ഞു, ഇന്ത്യയെ ഭയക്കേണ്ട യാതൊരു ആവശ്യവും ഇല്ലെന്ന്. മകന് പറഞ്ഞ് നിര്‍ത്തുന്നു.

നീ ധീരനാണ്
ഭീകരാക്രമണം നടത്തുന്ന മകനോട് അമ്മ പറയുന്നത് ഇങ്ങനെയാണ്- നീ ധീരനാണ്. സ്വര്‍ഗ്ഗത്തിലെത്താന്‍ അള്ള നിന്നെ സഹായിക്കട്ടെ!

അമ്മ തുന്നിയ ജാക്കറ്റ്
അമ്മ തുന്നിത്തന്ന ജാക്കറ്റ് ആണ് ഞാന്‍ ധരിച്ചിട്ടുള്ളത്. അത് ഇപ്പോള്‍ എന്റെ ശവ വസ്ത്രമാണെന്ന് മകന്....

ഇന്ത്യയിലെത്തിയതെങ്ങനെ?
നിങ്ങളെങ്ങനെയാണ് ഇന്ത്യയില്‍ എത്തിയതെന്ന് അമ്മയുടെ ചോദ്യം. വലിയ എസ് യുവി കാറുകളിലാണ് അതിര്‍ത്തിയില്‍ എത്തിയതെന്ന് മറുപടി. ലാന്‍ഡ് ക്രൂയിസറിലാണ് അതിര്‍ത്തി വരെ വന്നത്.

എന്തെങ്കിലും കഴിച്ചോ?
നീ ഇതുവരെ എന്തെങ്കിലും കഴിച്ചോ എന്ന് അമ്മയുടെ ചോദ്യം. ഉണക്കിയ പഴങ്ങളും ചോക്കളേറ്റും മാത്രമെന്ന് മറുപടി.

പക്ഷേ നീ കാഫിറുകളെ കൊന്നില്ലേ
എന്നിരുന്നാലും നീ ആ കാഫിറുകളെ കൊന്നില്ലേ എന്ന് അമ്മയുടെ ചോദ്യം. ഇപ്പോള്‍ അത് വിശദീകരിയ്ക്കാന്‍ എന്റെ കൈയ്യില്‍ സമയമില്ലെന്ന് മകന്റെ മറുപടി.

റെക്കോര്‍ഡ് ചെയ്യണം
ഇത് എന്റെ അവസാന സംഭാഷണമാകും. അതുകൊണ്ട് റെക്കോര്‍ഡ് ചെയ്യണമെന്ന് മകന്. തനിയ്ക്കത് അറിയില്ലെന്ന് അമ്മ.

അമ്മാവന് കൊടുക്കൂ
ഫോണ്‍ അമ്മാവന് കൊടുക്കൂ. (ബാബര്‍ എന്ന് പേര്) അദ്ദേഹത്തിന് റെക്കോര്‍ഡ് ചെയ്യാന്‍ അറിയാം.

സദ്യ നടത്തണം
താന്‍ രക്തസാക്ഷിയായ വിവരം ഉസ്താദ് പുറത്ത് വിടുമ്പോള്‍ വലിയൊരു സദ്യ തന്നെ നടത്തണം എന്ന് അമ്മാവനോട് ഭീകരന് പറയുന്നു.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications