മെഹബൂബ മുഫ്തിയും സഖ്യത്തിനില്ല? കശ്മീരില്‍ ഇന്ത്യ സഖ്യമുണ്ടാവില്ലേ, പിഡിപിയുടെ പ്രതികരണം ഇങ്ങനെ
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുള്ള സഖ്യമില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടെ മെഹ്ബൂബ മുഫ്തിയും അതേ പാതയിലേക്ക്. മെഹബൂബയുടെ പിഡിപി കശ്മീരില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. ഇന്ത്യ സഖ്യം ആടിയുലഞ്ഞ് നില്ക്കുന്ന ഘട്ടത്തിലാണ് മെഹബൂബ കൂടി കളം മാറുമെന്ന സൂചന പുറത്തുവന്നിരിക്കുന്നത്.
ബംഗാള്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ക്ക് പുറമേ നിതീഷ് കുമാര്‍ സഖ്യം വിട്ടതുമെല്ലാം പ്രതിപക്ഷത്തെ തളര്‍ത്തിയിരിക്കുകയാണ്. യുപിയില്‍ ജയന്ത് ചൗധരി കൂടി സഖ്യം വിടുമെന്ന് അറിയിച്ചിട്ടുണ്ട്. മെഹബൂബ കൂടി പുറത്തേക്ക് പോകുന്നതോടെ കശ്മീരില്‍ സഖ്യം പൂര്‍ണമായും തകരും.

കശ്മീരിലെ ആറ് ലോക്സഭാ സീറ്റിലേക്കും ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിക്കുമെന്ന് പിഡിപി അറിയിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിനെതിരെ മത്സരിക്കേണ്ടി വരും മുഫ്തിക്ക് എന്ന് ഉറപ്പായിരിക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. അക്കാര്യം ഞങ്ങളും ചര്‍ച്ച ചെയ്യും. എന്താണ് കാര്യങ്ങളെന്ന് ഉടനെ അറിയിക്കുമെന്നും പിഡിപിയുടെ സുഹൈല്‍ ബുഖാരി പറഞ്ഞു.
നേരത്തെ ഫാറൂഖ് അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ഒറ്റയ്ക്ക് മത്സരിക്കുകയാണെന്നും,ആരുമായും സഖ്യമില്ലെന്നും അറിയിച്ചിരുന്നു. എന്നാല്‍ മകന് ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു.
അതേസമയം സഖ്യം വിടുമെന്ന തീരുമാനത്തെ പിഡിപി തന്നെ തള്ളിയിരിക്കുകയാണ്. വാര്‍ത്തകള്‍ വളച്ചൊടിച്ചിരിക്കുകയാണെന്ന് പിഡിപി പറഞ്ഞു. ഇന്ത്യ സഖ്യത്തിനൊപ്പം പിഡി ഉറച്ച് നില്ക്കും. സഖ്യത്തിന്റെ ഐക്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. തെറ്റായ വിവരങ്ങളെ വിശ്വസിക്കരുതെന്നും അവര്‍ പറഞ്ഞു.
ഒറ്റയ്ക്ക് മത്സരിച്ചാല്‍ മൂന്ന് സീറ്റുകള്‍ വിജയിക്കാനാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സഖ്യം വേണ്ടെന്ന് പിഡിപി നേരത്തെ തീരുമാനിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ സീറ്റുകള്‍ നല്കാന് നാഷണല്‍ കോണ്‍ഫറന്‍സ് തയ്യാറല്ല. കോണ്‍ഗ്രസിനോടും അവര്‍ വിട്ടുവീഴ്ച്ച ചെയ്യുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ സഖ്യം വേണ്ടെന്നായിരുന്നു പിഡിപിയിലെ തീരുമാനം. അവസാന നിമിഷം ഈ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സൂചന.
നിലവില്‍ ഇന്ത്യ സഖ്യത്തിലെ വമ്പന്‍ പാര്‍ട്ടികള്‍ എല്ലാം ഒറ്റയ്ക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്. അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ സഖ്യത്തിലെത്താതെ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ യാത്രയില്‍ പ്രതിപക്ഷ നേതാക്കളാരും പങ്കെടുത്തിട്ടില്ല.
ഇത്തരമൊരു യാത്രയ്ക്ക് അനുയോജ്യമായ സമയമല്ല ഇതെന്നാണ് വിമര്‍ശനം. അതേസമയം എസ്പിയുമായി സഖ്യമുണ്ടാക്കിയ ആര്‍എല്‍ഡി യുപിയില്‍ എന്‍ഡിഎ പാളയത്തിലേക്ക് പോകാന്‍ ഒരുങ്ങുകയാണ്. കേന്ദ്ര മന്ത്രിസ്ഥാനം അടക്കം ഇവര്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications