ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയെ നുണയന്‍ എന്ന് വിളിക്കും: രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണത്തിനെതിരെ പോരാടുമെന്ന് ജനങ്ങള്‍ വാക്കു കൊടുത്തിരുന്നു എന്നാല്‍ അത് നടക്കുന്നില്ലെന്നും എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
ദില്ലി: ഇന്ത്യയിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദജിയെ നുണയന്‍ എന്ന് വിളിക്കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്പണത്തിനെതിരെ പോരാടുമെന്ന് ജനങ്ങള്‍ വാക്കു കൊടുത്തിരുന്നു എന്നാല്‍ അത് നടക്കുന്നില്ലെന്നും എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി രാജയ്‌ത്തെ തൊഴിലില്ലായമയ്ക്കും ഉത്തരവാദിയാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ദു:ഖത്തിന് മുന്നില്‍ മോദി ചിരിക്കുകയാണെന്ും അദ്ദേഹം കൂട്ടിചേര്‍ത്തു. ബെല്‍ഗാമില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ഗാന്ധി. ജനാര്‍ദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹവും രോഹുല്‍ ഗാന്ധി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. അതേസമയം നോട്ട് അസാധുവാക്കല്‍ തീരുമാനത്തില്‍ എതിര്‍പ്പുള്ളത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഷ്യം.
നോട്ട് നിരോധനം ധീരമായ തീരുമാനമാണെന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നേട്ടം കൊയ്യുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. നിലവിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ടെന്നും ജെയ്റ്റ്‌ലി ദില്ലിയില്‍ ഇന്ത്യന്‍ വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ വാര്‍ഷിക യോഗത്തില്‍ പറഞ്ഞിരുന്നു.