Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ മാത്രമുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഉത്തരേന്ത്യയിലേക്കും; ചെറുക്കാന്‍ നീക്കവുമായി ആര്‍എസ്എസ്

നാഗ്പൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പി എഫ് ഐ) വര്‍ധിച്ച് വരുന്ന സ്വാധീനത്തെ ചെറുക്കാന്‍ പദ്ധതി ആവിഷ്‌കരിക്കാന്‍ ആര്‍ എസ് എസ്. ദക്ഷിണേഷ്യന്‍ സര്‍വകലാശാലകളില്‍ ആഴത്തിലുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വാധീനം ഉത്തരേന്ത്യയിലേക്കും വ്യാപിക്കുന്നതായാണ് ആര്‍ എസ് എസിന്റെ നിരീക്ഷണം. ദക്ഷിണേന്ത്യയില്‍ എ ബി വി പിയുടെ (അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് )അടിത്തറ വിപുലീകരിക്കുന്നതും പി എഫ് ഐയുമായി യോജിച്ചു പോകാത്ത മുസ്ലീം സമുദായത്തിലെ വിഭാഗങ്ങളിലേക്ക് എത്തിച്ചേരുന്നതും ഉള്‍പ്പെടയെുള്ള പദ്ധതികളാണ് ആര്‍ എസ് എസ് ആവിഷ്‌കരിക്കുന്നത്.

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികളെ ഉത്തേജിപ്പിക്കുന്നതില്‍ പി എഫ് ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി എഫ് ഐ) പ്രധാന പങ്കുവഹിച്ചതായും അത് ദേശീയ വിഷയമാക്കുന്നതില്‍ വിജയിച്ചതായും ആര്‍ എസ് എസ് വിശ്വസിക്കുന്നു. ഇസ്ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും അതിനാല്‍ ഒരു സ്‌കൂള്‍ അനുവദിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും കര്‍ണാടക ഹൈക്കോടതി അടുത്തിടെ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ സുപ്രീം കോടതിയില്‍ എത്തിയിരിക്കുകയാണ്.

1

'ഒരുകാലത്ത് കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പി എഫ് ഐ അതിവേഗം ചിറകു വിടര്‍ത്തുകയാണ്. ദക്ഷിണേന്ത്യയില്‍ എല്ലായിടത്തും പി എഫ് ഐ കാമ്പസുകളിലുണ്ട്. ഇപ്പോള്‍ ഉത്തരേന്ത്യയിലും കടന്നുകയറാന്‍ തുടങ്ങിയിരിക്കുന്നു. യു പിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി എ എ) നടന്ന പ്രതിഷേധങ്ങളില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിച്ചു. അവരുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കേണ്ടതുണ്ട്, ''ഒരു മുതിര്‍ന്ന ആര്‍ എസ് എസ് നേതാവ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. പി എഫ് ഐയുടെ സംഘടനാ ഘടനയും പ്രവര്‍ത്തനവും ആര്‍ എസ് എസിനോട് സാമ്യമുള്ളതാണ് എന്നതാണ് സംഘത്തെ ഏറ്റവും കൂടുതല്‍ ആകുലപ്പെടുത്തിയത്. 'അവര്‍ക്ക് സാമൂഹിക - സാംസ്‌കാരിക ഇടപെടലുണ്ട്, അവര്‍ കാമ്പസുകളിലുണ്ട്, സംഘത്തെപ്പോലെ പരേഡുകളും മാര്‍ച്ചുകളും നടത്തുന്ന ഒരു വിഭാഗമുണ്ട്.

2

അവര്‍ വളരെക്കാലമായി ഇവിടെയുണ്ടെന്ന് അവര്‍ കാണിച്ചു, ''മറ്റൊരു നേതാവ് പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ടിനെ തുറന്ന് കാട്ടാനും 'ഈ സംഘടന പ്രചരിപ്പിച്ച തെറ്റായ വിവരങ്ങള്‍' സംബന്ധിച്ച് സത്യം പറയാനും രാജ്യത്തുടനീളം ഒരു പൊതുജനസമ്പര്‍ക്ക പരിപാടി ആരംഭിക്കാന്‍ ആര്‍ എസ് എസ് പദ്ധതിയിടുന്നുവെന്ന് സംഘവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഇത് ന്യൂനപക്ഷ സമുദായത്തിനുള്ളിലെ വിഭാഗങ്ങളിലേക്കുള്ള വ്യാപനത്തോടൊപ്പം ചേരുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. എല്ലാ മുസ്ലീങ്ങളും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രത്യയശാസ്ത്രവുമായി യോജിക്കുന്നില്ല. അവരില്‍ വലിയൊരു വിഭാഗം അതിന്റെ മിലിറ്റന്റ് ആക്ടിവിസം ഇഷ്ടപ്പെടുന്നില്ല. ഞങ്ങള്‍ അവരിലേക്ക് എത്തണം, ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പറഞ്ഞു.

3

ഇതുകൂടാതെ, ദക്ഷിണേന്ത്യയിലെ കാമ്പസുകളില്‍ കൂടുതല്‍ വ്യാപിപ്പിക്കാനും ആര്‍ എസ് എസ് പദ്ധതിയിടുന്നു. കര്‍ണാടകയില്‍ ഞങ്ങള്‍ക്ക് ഇതിനകം തന്നെ മികച്ച നെറ്റ്വര്‍ക്ക് ഉണ്ട്. തെലങ്കാനയില്‍ പോലും ഞങ്ങള്‍ വളരെ നന്നായി പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ ഞങ്ങള്‍ പോരാടുകയാണ്, പക്ഷേ കാമ്പസുകളില്‍ ഇടതുപക്ഷം ആധിപത്യം തുടരുകയാണ്. ആന്ധ്രയില്‍ തീരപ്രദേശങ്ങളില്‍ ഞങ്ങള്‍ക്ക് സ്വാധീനമുണ്ട്. തമിഴ്നാട്ടിലും സ്വാധീനം വര്‍ധിപ്പിക്കണം, മറ്റൊരു നേതാവ് പറഞ്ഞു.

4

എ ബി വി പിക്ക് നിലവില്‍ 33,44,917 അംഗങ്ങളുണ്ട്. സംഘടനയ്ക്കെതിരെ ഏജന്‍സികള്‍ നിരവധി റിപ്പോര്‍ട്ടുകള്‍ നല്‍കിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ പി എഫ് ഐയെ നിരോധിക്കണമെന്ന് ആര്‍ എസ് എസിലെ പലരും ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ ഗവണ്‍മെന്റല്ല, അതിന് നിയമത്തിന്റെയും പ്രക്രിയയുടെയും സ്വന്തം നിര്‍ബന്ധങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ സമൂഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് ഞങ്ങളുടെ മേഖലയാണ്, ''മറ്റൊരു നേതാവ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+