Get Updates
Get notified of breaking news, exclusive insights, and must-see stories!

തുറമുഖങ്ങളുടെ ശക്തി; മത്സരം ഇന്ത്യയും ചൈനയും തമ്മിൽ, അദാനിയെ ലക്ഷ്യം വയ്ക്കുന്നത് ആര്?

ന്യൂഡൽഹി: അദാനിയെ കടന്നാക്രമിക്കാൻ ഹിൻഡൻബർഗിനെ നിയോഗിച്ച ചൈനീസ് ചാര ദമ്പതികൾ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലും മുതിർന്ന അഭിഭാഷകനായ മഹേഷ് ജഠ്മലാനിയുടെ ചൈനീസ് പങ്കിനെ കുറിച്ചുള്ള ആരോപണവും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്. എന്തുകൊണ്ടാണ് അദാനിയെപ്പോലെ ഒരു ഇന്ത്യൻ വാണിജ്യ കമ്പനിയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്ന് പിന്തുടരുന്നത്? എന്തുകൊണ്ടാണ് അമേരിക്ക ചൈനയ്‌ക്കെതിരായ വിഷയത്തിൽ അദാനിയെ പിന്തുണയ്ക്കുന്നത്? എന്നീ ചോദ്യങ്ങളാണ് ഇതിന് പിന്നാലെ ഉയരുന്നത്.

ഇന്ത്യയിലെ യുഎസ് അംബാസഡർ അടുത്തിടെ ഗുജറാത്തിലെ അദാനിയുടെ മുന്ദ്ര, ഖാവ്ദ സൈറ്റുകൾ സന്ദർശിച്ചിരുന്നു. ശേഷം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കാനും അദ്ദേഹം മടികാട്ടിയില്ല. അദാനിയെ പിന്തുണയ്ക്കാൻ യുഎസ് തയ്യാറാണെന്ന പരോക്ഷമായ സന്ദേശമാണ് അതിലൂടെ നൽകിയത്. 2023 നവംബറിൽ അദാനിയുടെ കൊളംബോ തുറമുഖ പദ്ധതിക്ക് ധനസഹായം നൽകിയത് യുഎസ് സർക്കാർ സ്ഥാപനമായ 'ഡിഎഫ്‌സി' ആണ്. ഹിൻഡൻബർഗ് റിപ്പോർട്ട് അപ്രസക്തമാണ് എന്ന് ചൂണ്ടിക്കാട്ടി ഇത് തള്ളിക്കളഞ്ഞ അവരുടെ നടപടി അദാനി ഓഹരികളുടെ തിരിച്ചുവരവിന് വഴിയൊരുക്കി.

adaniportschina

2017-ൽ രാഹുൽ ഗാന്ധി ചൈനീസ് എംബസിയിൽ രഹസ്യ സന്ദർശനം നടത്തി മന്ത്രിമാരെ കാണുകയും അത് നിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് എംബസി കൂടിക്കാഴ്‌ചയുടെ ഫോട്ടോ പുറത്തുവിട്ടപ്പോൾ അത് സമ്മതിക്കുകയായിരുന്നു. 2018-ൽ ചൈനയിലെ ടിബറ്റിലെ കൈലാഷ് മാനസരോവർ യാത്രയിൽ ഗാന്ധി വീണ്ടും ചൈനീസ് മന്ത്രിമാരെ രഹസ്യമായി കണ്ടത് എന്തിനായിരുന്നു?

എന്തുകൊണ്ടാണ് കോൺഗ്രസ് അദാനിയുടെ പിന്നാലെ പോകുന്നത്? എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിൽ സ്നോർക്കെലിങ്ങിന് പോയത്? അദ്ദേഹത്തിന്റെ ലക്ഷ്യം മാലിദ്വീപ് സർക്കാരാണോ അതോ ചൈനയോ? പുറമേ കാണുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ടോ? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങളുടെ പരമ്പര തന്നെ നമുക്ക് മുന്നിലുണ്ട്.

ഇതിലെ വൻ ഗൂഢാലോചന മനസിലാക്കാൻ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും വ്യാപാര വഴികളും മനസിലാക്കേണ്ടതുണ്ട്. ചരിത്രമെടുത്ത് നിങ്ങൾ പരിശോധിച്ചാൽ ഇടനാഴികളുടെയും തുറമുഖങ്ങളുടെയും നിയന്ത്രണം സംബന്ധിച്ച സംഘർഷം ആഗോള ശക്തിയുടെ സന്തുലിതാവസ്ഥയിൽ മാറ്റം വരുത്തുന്നതിൽ ഒരു നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

കോൺസ്‌റ്റാന്റിനോപ്പിൾ (എഡി 1453) പിടിച്ചടക്കുന്നതിലൂടെയാണ് ഓട്ടോമൻ തുർക്കികൾ പട്ടുപാതയുടെ നിയന്ത്രണം ഏറ്റെടുത്തത് അവരെ ആ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ സാമ്രാജ്യമാക്കി മാറ്റിയത് എന്ന് നമുക്ക് മനസിലാവും. ആഫ്രിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടിയുള്ള കടൽമാർഗങ്ങൾ കണ്ടെത്തിയതിലൂടെയാണ് യൂറോപ്യന്മാർ ഓട്ടോമൻസിനെ ദുർബലപ്പെടുത്തിയതും, യൂറോപ്യൻ (പോർച്ചുഗീസ്, ബ്രിട്ടീഷ്, ഡച്ച്, ഫ്രഞ്ച്) സാമ്രാജ്യങ്ങളുടെ ഉദയത്തിലേക്ക് നയിച്ചതും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആഗോള ഭൗമരാഷ്ട്രീയ ക്രമത്തിൽ ആധിപത്യം പുലർത്തുന്നത് തുറമുഖ ശക്തികളായ രാജ്യങ്ങളാണ്. അടുത്തിടെ വരെ ചൈനയ്ക്ക് ഇക്കാര്യത്തിൽ വ്യക്തമായ മേൽക്കൈ ഉണ്ടായിരുന്നു. തങ്ങളുടെ വ്യാപാര-സൈനിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മേഖലയിൽ കുത്തക സൃഷ്‌ടിക്കുന്നതിനുമായി, ചൈന ഒരു ട്രില്യൺ യുഎസ് ഡോളറിന്റെ 'വൺ ബെൽറ്റ് ആൻഡ് വൺ റോഡ് ഇനിഷ്യേറ്റീവ്' തന്ത്രം നടപ്പിലാക്കി.

അതിൽ മുൻനിര ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയും 'പേൾസ് ഓഫ് പേൾസും' ഉൾപ്പെടുന്നു. ഇത് ഇന്ത്യൻ മഹാസമുദ്രത്തിലൂടെ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറുകയായിരുന്നു. ചൈനയുടെ തന്ത്രം ഇന്ത്യയെ വരിഞ്ഞു മുറുക്കുകയും രാജ്യത്തിൻറെ പവർ പ്രൊജക്ഷൻ, വ്യാപാരം, മറ്റ് സാധ്യതകൾ എന്നിവയ്ക്ക് കനത്ത വെല്ലുവിളി ഉയർത്തുകയും ചെയ്‌തിരുന്നു.

എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ആഗോള വ്യാപാര പാതകളിൽ ചൈനയുടെ വർധിച്ചുവരുന്ന ആധിപത്യത്തെ വെല്ലുവിളിക്കുന്ന ഒരു പേര് ഇന്ത്യയിൽ നിന്ന് ഉയർന്നുവന്നിരുന്നു. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് രാജ്യത്തെ ഏറ്റവും കാര്യക്ഷമമായ തുറമുഖമായ മുന്ദ്രയുടെ നിർമ്മാണത്തിൽ വിജയിച്ചത് ഇന്ത്യൻ സർക്കാരല്ല, മറിച്ച് മാധ്യമങ്ങൾ 'മോദിയുടെ സഖ്യകക്ഷി' എന്ന് വിളിക്കാൻ ഇഷ്‌ടപ്പെടുന്ന അദാനി ഗ്രൂപ്പ് ആയിരുന്നു.

മെഗാ-സ്കെയിൽ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനുള്ള കഴിവ് പ്രകടമാക്കിയ ആദ്യത്തെ ഏക ഇന്ത്യൻ തുറമുഖമായിരുന്നു ഇത്. ഇന്ത്യയിലെ തുറമുഖ വ്യവസായത്തിൽ, അത് മറ്റെല്ലാ തുറമുഖങ്ങളെയും പിന്തള്ളി ഇത് ഒന്നാമതെത്തി. ആദ്യ രണ്ട് ദശകങ്ങളിലെ പഠനങ്ങൾ പ്രയോജനപ്പെടുത്തി, മുന്ദ്രയിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള പണമൊഴുക്ക് ഉപയോഗിച്ച്, മുഴുവൻ തീരപ്രദേശത്തുടനീളമുള്ള ഏറ്റെടുക്കലുകളുടെ പരമ്പരയിലൂടെയാണ് അദാനി ഗ്രൂപ്പ് ഇന്ത്യയിലുടനീളം തങ്ങളുടെ സ്വാധീനം ഉറപ്പിച്ചത്.

2010 മുതൽ രാജ്യത്തിന്റെ വിദേശ സാന്നിധ്യം വർധിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനെ പിന്തുണയ്ക്കുന്നവരാണ് അദാനി ഗ്രൂപ്പ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ചൈനയെ സംബന്ധിച്ചിടത്തോളം അദാനിയെ വീഴ്ത്തിയാൽ പകുതി വിജയിച്ചു എന്നാണ് അർത്ഥമാക്കുന്നത്.

അദാനിയും ചൈനയും തമ്മിലുള്ള പോരാട്ടം

ഓസ്‌ട്രേലിയയിൽ: ചൈനയ്ക്ക് ശേഷം, ലോകത്തിലെ ഏറ്റവും വിഭവ സമൃദ്ധമായ പ്രദേശങ്ങളിലൊന്നിലേക്ക് കടക്കുന്ന ആദ്യത്തെ പ്രധാന ഇന്ത്യൻ കമ്പനിയായായിരുന്നു അദാനി ഗ്രൂപ്പ്. വലിയ വെല്ലുവിളികൾക്കിടയിലും കമ്പനിയുടെ ഓസ്‌ട്രേലിയൻ പ്രവർത്തനങ്ങളിൽ നാളിതുവരെ 9 ബില്യൺ യുഎസ് ഡോളർ (മുഴുവൻ പണം/ഇക്വിറ്റി) നിക്ഷേപിച്ചിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. അദാനി രംഗത്തെത്തിയ സമയം കൽക്കരി ഉൾപ്പെടെ ഓസ്‌ട്രേലിയയുടെ പ്രകൃതിവിഭവങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ചൈനക്കാരായിരുന്നു.

മേഖലയിലെ ചൈനീസ് സ്വാധീനത്തിന് ഭീഷണിയായാണ് അദാനിയുടെ കടന്നുവരവിനെ അവർ നോക്കി കണ്ടത്. 2020ൽ ഓസ്‌ട്രേലിയയിൽ നിരവധി ഖനികളുള്ള ചൈനീസ് കൽക്കരി ഭീമനായ യാങ്കോൾ, ഓസ്‌ട്രേലിയയിൽ അദാനി ഉൽപ്പാദിപ്പിച്ചതിന്റെ 20 മടങ്ങ് അധികം ഉൽപ്പാദിപ്പിച്ചുവെന്നാണ് കണക്കാക്കുന്നത്. ഇത് മൊത്തം കയറ്റുമതിയുടെ 40 ശതമാനം വരും. അദാനിയെ ഉൾപ്പെടെയുള്ള കമ്പനികളിൽ നിന്ന് അവർക്ക് വലിയ പ്രശ്‌നങ്ങളൊന്നും അഭിമുഖീകരിക്കേണ്ടി വന്നിരുന്നില്ല.

ഓഗസ്‌റ്റ് 2010- ഓസ്‌ട്രേലിയയിലെ കാർമൈക്കൽ ഖനികൾ അദാനി ഗ്രൂപ്പ്ഏറ്റെടുത്തു, പ്രകൃതിവിഭവങ്ങൾക്കായി ഓസ്‌ട്രേലിയയിൽ കടക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമായി ഇതോടെ അദാനി. അതുവരെ കയറ്റുമതി ചെയ്‌തിരുന്ന കൽക്കരിയുടെ ഭൂരിഭാഗവും ചൈനയിലേക്കും മറ്റ് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും ആയിരുന്നു.

മെയ് 2011 - ഇന്ത്യയിലേക്ക് കൽക്കരി കയറ്റുമതി ചെയ്യുന്നതിനായി ഓസ്‌ട്രേലിയയിലെ നോർത്ത് ക്വീൻസ്‌ലാൻഡിലുള്ള അബോട്ട് പോയിന്റ് കൽക്കരി ടെർമിനൽ അദാനി ഏറ്റെടുത്തു.
2012 - #STOPADANI എന്ന പേരിൽ ക്യാമ്പയ്ൻ ആരംഭിച്ചു, രാജ്യത്തിന്റെ കൽക്കരി ഉൽപ്പാദനത്തിന്റെ 2 ശതമാനത്തിൽ താഴെ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെങ്കിലും, പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് ഈ മേഖലയിൽ ഒട്ടേറെ പ്രതിഷേധങ്ങൾ സംഘം നേരിട്ടിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ ഇത്രയധികം എതിർപ്പുകൾ നേരിടേണ്ടി വന്ന മറ്റൊരു കമ്പനിയില്ല.

ഏപ്രിൽ 2014 - ലോകത്തിലെ ഏറ്റവും വലിയ കൽക്കരി തുറമുഖമായ ന്യൂകാസിൽ തുറമുഖം, 2014-ൽ മൈക്ക് ബേർഡ് ന്യൂ സൗത്ത് വെയിൽസ് പ്രീമിയറായിരിക്കുമ്പോൾ ഓസ്‌ട്രേലിയൻ ഗവൺമെന്റ് 1.75 ബില്യൺ ഡോളറിന് 98 വർഷത്തേക്ക് ചൈനീസ് പിന്തുണയുള്ള കൺസോർഷ്യത്തിന് കൈമാറി. 2015ൽ ബേർഡ് അഴിമതിയുടെ പേരിൽ കുറ്റാരോപിതനായി.

2015 - ഓസ്‌ട്രേലിയയിലെ നോർത്തേൺ പ്രദേശത്തുള്ള ഡാർവിൻ തുറമുഖം 99 വർഷത്തെ പാട്ടത്തിന് 506 മില്യൺ യുഎസ് ഡോളറിന് ചൈന ഏറ്റെടുത്തു.

2017 - മനിലയിൽ നടന്ന 2017 ആസിയാൻ ഉച്ചകോടിയിൽ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുടെ നേതൃത്വത്തിലുള്ള നാല് മുൻ അംഗങ്ങൾ ചൈനയെ നേരിടാൻ ചതുർഭുജ സഖ്യം (ക്വാഡ്) പുനരുജ്ജീവിപ്പിക്കാൻ സമ്മതിച്ചു. സൈനികപരമായും നയതന്ത്രപരമായും ഇന്തോ-പസഫിക് മേഖലയിൽ, പുതിയ ശീതയുദ്ധത്തിനുള്ള വഴിയാണ് തുറന്നിട്ടത്.

2018- സർക്കാർ, സർവ്വകലാശാലകൾ, മാധ്യമങ്ങൾ എന്നിവയുൾപ്പെടെ ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ചൈനീസ് രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളും ദക്ഷിണ ചൈനാ കടൽ തർക്കത്തിൽ ചൈനയുടെ നിലപാടും കാരണം ഇരു രാജ്യങ്ങളും (ഓസ്‌ട്രേലിയയും ചൈനയും) തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങി.

2020 - ചൈന ഓസ്‌ട്രേലിയൻ കൽക്കരിക്ക് അനൗദ്യോഗിക നിരോധനം ഏർപ്പെടുത്തുകയും കാനഡയിൽ നിന്ന് കൽക്കരി വാങ്ങാൻ തുടങ്ങുകയും ചെയ്‌തു. 2023ൽ ചൈന അനൗദ്യോഗിക നിരോധനം നീക്കിയെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശം നിലയിലെത്തി.

ശ്രീലങ്കയിൽ: ഓഗസ്‌റ്റ് 2011- കൊളംബോ ഇന്റർനാഷണൽ കണ്ടെയ്‌നർ ടെർമിനൽ എന്നറിയപ്പെടുന്ന തെക്കൻ ടെർമിനൽ പ്രവർത്തിപ്പിക്കുന്നതിന് ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുമായി 2011ൽ ചൈന മർച്ചന്റ് പോർട്ട്‌സ് 35 വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലെ വളരെ നിർണായകമായ ഒരു പോയിന്റ് ആയിരുന്നു ഇത്. ചൈനയുടെ നിക്ഷേപങ്ങളും അതിനുശേഷം കൊളംബോ തുറമുഖത്തിന്റെ വിപുലീകരണവും ശ്രീലങ്കയുടെ തുറമുഖ വ്യവസായത്തിൽ ഒരു നിർണായക വഴിത്തിരിവായി. ഇന്ത്യയുടെ ട്രാൻസ്ഷിപ്പ്മെന്റ് ചരക്കിന്റെ 50 ശതമാനവും ഇപ്പോൾ ഈ തുറമുഖം നിയന്ത്രിക്കുന്നു.

ഓഗസ്‌റ്റ് 2015 - ഇതിനെ പ്രതിരോധിക്കുന്നതിനായി, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനും പ്രവർത്തനത്തിനുമായി അദാനി കേരള സർക്കാരുമായി ഒരു കൺസെഷൻ കരാറിൽ ഏർപ്പെടുന്നു, ഇത് പൂർണ്ണമായും ട്രാൻസ്ഷിപ്പ്മെന്റ് ചരക്കിന് വേണ്ടിയാണ് സമർപ്പിച്ചത്. പദ്ധതിയുടെ ആഘാതം പഠിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ പാരിസ്ഥിതികമോ സാമൂഹികമോ ആയ ലംഘനങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും മറ്റ് ചില എതിർപ്പുകൾ ഉയർന്നു. തീരത്തെ മണ്ണൊലിപ്പ് ചൂണ്ടിക്കാട്ടി പ്രാദേശിക സഭയിൽ നിന്നും മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നും പദ്ധതിക്ക് കടുത്ത പ്രതിഷേധം നേരിടേണ്ടി വന്നു.

പിന്നീട് 2022 നവംബറിൽ, ലത്തീൻ സഭാ ബോർഡ് അംഗങ്ങൾക്ക് അവരുടെ അക്കൗണ്ടുകളിൽ വിദേശ ധനസഹായം ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തി, അത് മരവിപ്പിച്ചത് അക്രമാസക്തമായ പ്രതിഷേധത്തിന് കാരണമായി. ഇപ്പോൾ പദ്ധതി പൂർത്തിയാകുമ്പോൾ, എൽഡിഎഫും യുഡിഎഫും ഒരുപോലെ അംഗീകാരത്തിന് വേണ്ടി പോരാടുന്നു, എന്നാൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പക്വതയും അവരുടെ പിന്തുണയുമാണ് പദ്ധതി വിജയിച്ചതെന്ന് ഉറപ്പിച്ചു പറയാം.

സെപ്റ്റംബർ 2017- 99 വർഷത്തെ പാട്ടത്തിന് ദ്വീപിന്റെ തെക്കൻ തീരത്തുള്ള ഹംബന്തോട്ട തുറമുഖവും ചൈനീസ് കൺസോർഷ്യം ഏറ്റെടുത്തു, എന്നാൽ അത് പെട്ടെന്ന് വിവാദമായി. ഇന്ത്യൻ മഹാസമുദ്രത്തിലെ നാവിക പ്രവർത്തനങ്ങൾ ശക്തമാക്കാൻ ശ്രീലങ്കയിലെ ശ്രീലങ്കൻ ഹംബന്തോട്ട തുറമുഖം ഏറ്റെടുക്കാനാണ് ചൈന പദ്ധതിയിട്ടത്. ഹംബന്തോട്ട തുറമുഖത്തിന് പുറമെ, ചൈന തങ്ങളുടെ പ്രദേശം ആവശ്യമുള്ള സമയത്ത് ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് ഈ രാജ്യത്തിന് സാങ്കേതികവും സാമ്പത്തികവുമായ സഹായവും നൽകി വരുന്നുണ്ട്.

സെപ്റ്റംബർ 2021 - കൊളംബോ പോർട്ട് ടെർമിനലിൽ ശ്രീലങ്കയുടെ തുറമുഖ വ്യവസായത്തിൽ അദാനി 700 മില്യൺ യുഎസ് ഡോളറിൻ്റെ എക്കാലത്തെയും വലിയ നിക്ഷേപം നടത്തി, ചൈനയെ എതിർത്ത് ഈ മേഖലയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം ഇതിലൂടെ അടയാളപ്പെടുത്തി. മറ്റൊരു ഇന്ത്യൻ കമ്പനിയും ശ്രീലങ്കയിൽ നിക്ഷേപം നടത്താൻ തയ്യാറായിരുന്നില്ല.

ഫെബ്രുവരി 2023 - കാറ്റാടി വൈദ്യുതി പദ്ധതികളിൽ അദാനിയുടെ 450 മില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപത്തിന് ശ്രീലങ്ക അംഗീകാരം നൽകി.

നവംബർ 2023 - അദാനി ഫിനാൻസ് അദാനിയുടെ കൊളംബോ ടെർമിനലിൽ 553 മില്യൺ യുഎസ് ഡോളർ നിക്ഷേപിച്ചു കൊണ്ട് യുഎസ് സർക്കാർ പിന്തുണയുള്ള സ്ഥാപനമായ ഡിഎഫ്‌സി, ഹിൻഡൻബർഗ് റിപ്പോർട്ടിനെ 'അപ്രസക്തം' എന്ന് വിശേഷിപ്പിച്ചു.

ഫെബ്രുവരി 2024- പരിസ്ഥിതി വാദികളിൽ നിന്ന് അദാനി വൻ പ്രതിഷേധം നേരിടാൻ തുടങ്ങി.

ജൂൺ 2024- അദാനിയുടെ പവർ പ്രോജക്ടിൻ്റെ സംഭരണ ​​പ്രക്രിയയെയും നിർമ്മാണത്തെയും ഈ പദ്ധതികളിൽ നിന്നുള്ള പരിസ്ഥിതിയിലുണ്ടായ ആഘാതത്തെയും ചോദ്യം ചെയ്‌തുകൊണ്ട് അദാനിക്കെതിരെ ശ്രീലങ്കയിലെ സുപ്രീം കോടതിയിൽ ഹർജി വരുന്നു. മാത്രമല്ല, പദ്ധതികൾ അദാനിക്ക് നൽകിയത് എന്ത് അടിസ്ഥാനത്തിലാണ് എന്ന ചോദ്യവും ഉയർന്നു.

ഇസ്രായേലിൽ: ജനുവരി 2023 - ഇസ്രായേലിലെ ഹൈഫ തുറമുഖം ഏറ്റെടുക്കാൻ അദാനി ചൈനയെ പിന്തള്ളി. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ഏറ്റവും ചെറിയ ലിങ്കായ സൂയസ് കനാലിന് സമീപമുള്ള ഇസ്രായേലിന്റെ ഉയർന്ന തന്ത്രപ്രധാനമായ സ്ഥാനം കണക്കിലെടുക്കുമ്പോൾ ഇത് അദാനിക്കും ഇന്ത്യയ്ക്കും ഒരു സുപ്രധാന വിജയമായിരുന്നു. ഇസ്രായേലിൽ ചൈനയ്ക്ക് ഇതിനകം രണ്ട് തുറമുഖങ്ങൾ ഉണ്ടായിരുന്നു.

25 വർഷത്തെ മാനേജ്‌മെന്റ് കരാറുള്ള ചൈനയുടെ ഷാങ്ഹായ് ഇന്റർനാഷണൽ പോർട്ട് ഗ്രൂപ്പ് നിർമ്മിച്ച ഹൈഫ ബേയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള തുറമുഖത്തിനൊപ്പം അദാനിയുടെ ഉടമസ്ഥതയിലുള്ള ഹൈഫ തുറമുഖം പ്രവർത്തിക്കുമെന്നാണ് അറിയിച്ചത്. അദാനി ഗ്രൂപ്പിന്റെ ഹൈഫ ബേപോർട്ട് ടെർമിനൽ 2021 സെപ്റ്റംബറിൽ പ്രവർത്തിക്കാൻ തുടങ്ങി. ഹൈഫയിലെ ടെർമിനലുകൾ പോലെ സജീവമല്ലാത്ത അഷ്‌ഡോദ് തുറമുഖത്ത് ഒരു ചൈനീസ് കമ്പനിയും കാർഗോ ടെർമിനൽ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു.

ജനുവരി 2023 - അദാനിയെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നു. 2023 ജനുവരിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ ഗണ്യമായ ഇടിവുണ്ടാക്കിയ ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് ചൈനീസ് ബന്ധമുള്ള വ്യവസായി ചെംഗിന്റെയും അയാളുടെ ഭാര്യയുടെയും ബുദ്ധിയെന്ന് മഹേഷ് ജഠ്മലാനി ആരോപിച്ചു. അദാനി ഓഹരികൾ ഷോർട്ട് സെല്ലിംഗിനും മറ്റ് ലക്ഷ്യങ്ങൾക്കുമായി അവർ കൊട്ടക് മഹീന്ദ്ര ഇൻവെസ്‌റ്റ്മെൻ്റ് ലിമിറ്റഡിനെ (കെഎംഐഎൽ) ഉപയോഗിച്ചു.

പാശ്ചാത്യ പ്രേക്ഷകർക്കായി ചൈനയെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ, സ്വതന്ത്രമായി ധനസഹായം നൽകുന്ന ചുരുക്കം ചില ഇംഗ്ലീഷ് ഭാഷാ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ ഒരു സ്വതന്ത്ര ചൈന ബിസിനസ്, ഡിജിറ്റൽ ന്യൂസ് ആൻഡ് ഇവന്റ് പ്ലാറ്റ്‌ഫോമായ സുപ്ചൈന 2016-ൽ സ്ഥാപിച്ചതിന് ശേഷമാണ് വ്യവസായി ചെംഗ് ശ്രദ്ധേയനായത്. യുഎസ്-ചൈന ബന്ധം വഷളായപ്പോൾ 2022-ൽ ഇത് ചൈന പ്രോജക്ട് എന്ന പേരിൽ പുനർനാമകരണം ചെയ്യുകയുമുണ്ടായി.

അതിൽ ജനപ്രിയ ചൈന വാർത്തകളും സമൂഹത്തെ അടിസ്ഥാനമാക്കിയുള്ള സിനിക പോഡ്‌കാസ്റ്റും, അതിന്റെ വെബ്‌സൈറ്റിലെ ചൈന-തീം വിഷയങ്ങളുടെ വിപുലമായ ലേഖനങ്ങളും, ഒരു ബിസിനസ് ഇന്റലിജൻസ് ഡാറ്റ ഉൽപ്പന്നമായ ചൈന എഡ്‌ജ്‌, കോൺഫറൻസുകൾ സംഘടിപ്പിക്കലും ഉൾപ്പെടുന്നു. ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുമായി ബന്ധമുള്ള ഗ്രൂപ്പുകളുമായും വ്യക്തികളുമായും ഈ മാധ്യമ സംരംഭം ബന്ധപ്പെടുന്നു എന്ന ആരോപണം ഉയർന്നു.

ടാൻസാനിയയിൽ/ ആഫ്രിക്കയിൽ: മെയ് 2024: ഒരു ചൈനീസ് തുറമുഖ കമ്പനിയായ ഹച്ചിൻസൺ പോർട്ട് ഹോൾഡിംഗ്സിൽ നിന്ന് ഡാർ എസ് സലാം തുറമുഖം ഏറ്റെടുത്ത് അദാനി ആഫ്രിക്കയിലേക്ക് കൂടി പ്രവേശിച്ചു. റിപ്പോർട്ടുകൾ പ്രകാരം ചൈനയുടെ വർധിച്ചുവരുന്ന ആധിപത്യത്തിൽ ടാൻസാനിയൻ സർക്കാർ ഒട്ടും സംതൃപ്‌തരായിരുന്നില്ല, ഇതാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.

ആഫ്രിക്കയിൽ, പ്രത്യേകിച്ച് ആഫ്രിക്കയുടെ കിഴക്കൻ തീരത്ത്, പാശ്ചാത്യ ലോകവുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിച്ചേക്കാവുന്ന ചൈനയുടെ കൂടിവരുന്ന നിയന്ത്രണം കണക്കിലെടുത്ത് ഇന്ത്യയ്ക്ക് ഈ നീക്കം അനിവാര്യമായിരുന്നു. ചെങ്കടൽ ഇടനാഴിയുടെ തന്ത്രപ്രധാനമായ കവാടത്തിൽ സ്ഥിതി ചെയ്യുന്ന ജിബൂട്ടിയിൽ ചൈന ആദ്യമായി വിദേശ നാവിക താവളം സ്ഥാപിച്ചിരുന്നു.

ഏകദേശം 8 ലക്ഷം ആളുകൾ മാത്രം താമസിക്കുന്ന ജിബൂട്ടിയിൽ 2016 ഫെബ്രുവരിയിലാണ് ചൈന അടിത്തറ പണിയാൻ തുടങ്ങിയത്. 20 ബില്യൺ ഡോളറിലധികം മൂല്യമുള്ള ജിബൂട്ടിയിലെ പദ്ധതികളുടെ പ്രധാന ധനസഹായം ചൈനീസ് ബാങ്കുകളാണ്. റെയിൽ, റോഡുകൾ, തുറമുഖ വികസനം എന്നിവയുൾപ്പെടെ ജിബൂട്ടിയുടെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ചൈന വിതരണം ചെയ്‌ത സാമ്പത്തിക നിക്ഷേപം, യുഎസിനും യൂറോപ്യൻ യൂണിയനും മറ്റുള്ളവക്കും നൽകേണ്ട സംയുക്ത കടത്തെക്കാൾ കൂടുതലായിരുന്നു.

ഇത് മറികടക്കുന്നതിനും ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിൻ്റെ (ബിആർഐ) പ്രധാന പദ്ധതിയായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴിയെ (സിപിഇസി) വെല്ലുവിളിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇന്ത്യ-മിഡിൽ ഈസ്‌റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) ആസൂത്രണം ചെയ്‌തത്‌. ഏഷ്യ, പേർഷ്യൻ ഗൾഫ്, യൂറോപ്പ് എന്നിവയ്ക്കിടയിൽ കണക്റ്റിവിറ്റിയും സാമ്പത്തിക സംയോജനവും വളർത്തുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.

2023 സെപ്റ്റംബർ 10ന്, 2023 ലെ ജി 20 ന്യൂഡൽഹി ഉച്ചകോടിയിൽ യുഎസ്, യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജോർദാൻ, യൂറോപ്യൻ യൂണിയൻ സർക്കാരുകൾ സാമ്പത്തിക ഇടനാഴി നിർമ്മിക്കുന്നതിനായി ഇന്ത്യ ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ഇന്ത്യയിൽ നിന്ന് യുഎഇ, സൗദി, ഇസ്രായേൽ, ഗ്രീസ് എന്നിവയിലൂടെ യൂറോപ്പിലേക്കുള്ള പാതയായിരുന്നു ലക്ഷ്യം. മുൻപ് പറഞ്ഞതിന് പുറമേ കെനിയ, സുഡാൻ, ഈജിപ്‌ത്‌ തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും ചൈനയ്ക്ക് തുറമുഖങ്ങളുണ്ട്, ഇതും നീക്കത്തിന് ശക്തി പകർന്നു.

മ്യാന്മറിൽ: മെയ് 2019: യാങ്കോൺ മേഖലയിൽ ഒരു പുതിയ കണ്ടെയ്‌നർ ടെർമിനൽ നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി 290 മില്യൺ യുഎസ് ഡോളർ വരെ നിക്ഷേപിക്കുമെന്ന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. പട്ടാളത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് തുറമുഖം നിർമ്മിക്കേണ്ടിയിരുന്നത് എന്നതിനാൽ സൈനിക അട്ടിമറി നടന്ന ആഭ്യന്തര രാഷ്ട്രീയം കാരണം വൻ തിരിച്ചടി നേരിടേണ്ടി വന്നു. തെറ്റായ 'മനുഷ്യാവകാശ' ലംഘന ആരോപണങ്ങളെ തുടർന്ന്, 2023 മെയ് മാസത്തിൽ തുറമുഖം വിൽക്കാൻ ഗ്രൂപ്പ് തീരുമാനിച്ചു.

ഡിസംബർ 2023: 2010ൽ ആരംഭിച്ച ക്യോക്ഫ്യു തുറമുഖം നിർമ്മിക്കാൻ മ്യാൻമർ ചൈനയ്ക്ക് അനുമതി നൽകുന്നു, അതിറെ പദ്ധതികൾ 2010-ൽ ആരംഭിച്ചു. ഇന്ത്യയുടെ കിഴക്ക് (മ്യാൻമർ), തെക്ക് (ഹമ്പന്തോട്ട, ശ്രീലങ്ക), പടിഞ്ഞാറ് (ഗ്വാദർ, പാകിസ്ഥാൻ), ജിബൂട്ടി എന്നിങ്ങനെ പൂർണമായ സൈനിക താവളങ്ങൾ വന്നതോടെ ചൈനയ്ക്ക് അത് നേട്ടമായി.

മുസ്ലീം ന്യൂനപക്ഷ വിഭാഗമായ റോഹിങ്ക്യകളെ പുറത്താക്കാനുള്ള മ്യാൻമറിന്റെ സൈനിക നീക്കത്തിലൂടെയാണ് ക്യൗക്ഫ്യു അറിയപ്പെടുന്നത്. സ്വന്തം മുസ്ലീം ന്യൂനപക്ഷങ്ങൾക്കെതിരെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ചൈന, ദീർഘകാലമായി വിവേചനത്തിന് വിധേയമായ റോഹിങ്ക്യൻ അഭയാർത്ഥികളെ മ്യാൻമറിലെ തടങ്കൽപ്പാളയങ്ങളിലേക്ക് തിരിച്ചയച്ചു, എന്നാൽ 'മനുഷ്യാവകാശ' ലംഘനം ഉൾപ്പെടെയുള്ള ധാർമ്മിക പ്രശ്‌നങ്ങളൊന്നും അവർ അഭിമുഖീകരിച്ചിട്ടില്ല.

ബംഗ്ലാദേശിൽ: മാർച്ച് 2010- ചിറ്റഗോങ്ങിൽ ആഴത്തിലുള്ള തുറമുഖം വികസിപ്പിക്കുന്നതിന് ചൈന പിന്തുണ വാഗ്‌ദാനം ചെയ്‌തു.

ഓഗസ്‌റ്റ് 2015 - ഇന്ത്യയുടെ അയൽരാജ്യത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ പ്രതിരോധിക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ അദാനി ഗ്രൂപ്പ് 1600 മെഗാവാട്ട് ഗോഡ്ഡ പവർ പ്ലാന്റ് നിർദ്ദേശിച്ചു. ഇന്ത്യയിൽ മാത്രമല്ല, ബംഗ്ലാദേശിൽ പോലും ആക്‌ടിവിസ്റ്റുകളുടെയും എൻജിഒകളുടെയും തുടർച്ചയായ പ്രതിഷേധങ്ങൾ ഈ പദ്ധതി നേരിടേണ്ടി വന്നിട്ടുണ്ട്, ഒടുവിൽ 2023ൽ കമ്മീഷൻ ചെയ്‌തു.

ഒക്ടോബർ 2016 - ചൈന ധാക്കയുമായി 26 ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു, ബംഗ്ലാദേശിനെ അതിന്റെ പ്രധാന അന്തർദേശീയ ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ ഭാഗമാക്കി.
2020 ഡിസംബർ, 2021 മെയ്- ചൈനയുടെ 2640 മെഗാവാട്ട് പവർ പ്ലാന്റ് ബംഗ്ലാദേശിലെ ഏറ്റവും വലുതാണ്. എന്നാൽ 2023ൽ യൂണിറ്റിന് 18.37 ടാക്ക എന്ന നിരക്കിലാണ് അവർ വൈദ്യുതി വിറ്റത്, അതേസമയം അദാനിയുടെ ഗോഡ്ഡ പവർ പ്ലാന്റ് ഏകദേശം പകുതി വിലയ്ക്ക് വൈദ്യുതി വിൽക്കുന്നു- ഇത് യൂണിറ്റിന് 9.09 ടാക്ക എന്ന നിരക്കിലായിരുന്നു.

ഇറാനിലും പാകിസ്ഥാനിലും: മെയ് 2015- ഇറാൻ ചാബഹാർ തുറമുഖത്തിന്റെ വികസനത്തിനായി ഇന്ത്യയുമായി ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു, 2016 മെയ് 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിൽ കരാർ നടപ്പിലാക്കി.

ചൈന-പാകിസ്ഥാൻ സഖ്യത്തിനും ചൈനയുടെ ഏറെ കൊട്ടിഘോഷിച്ച ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിനും (ബിആർഐ) മേൽ ഇന്ത്യയ്ക്ക് കാര്യമായ സ്വാധീനവും തന്ത്രപരമായ നേട്ടവും നൽകാനായിരുന്നു കരാർ. ചൈനയുടെ ആധിപത്യം തടയാനും ഇന്ത്യയുടെ മുൻകാല കണക്റ്റിവിറ്റി സംരംഭങ്ങളെ തടഞ്ഞ പാകിസ്ഥാനെ മറികടക്കാനും ഈ പദ്ധതി ഇന്ത്യയെ സഹായിക്കുന്നു.

ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന്റെ പ്രധാന പദ്ധതിയായ മൾട്ടിബില്യൺ ചൈന-പാകിസ്ഥാൻ ഇക്കണോമിക് കോറിഡോറിന് (സിപിഇസി) കീഴിൽ, ചബഹാറിൽ നിന്ന് ഏതാനും നൂറ് കിലോമീറ്റർ അകലെ, പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഗ്വാദർ തുറമുഖത്തിന്റെ (ചബഹാറിന് വളരെ അടുത്ത്) വികസനത്തിൽ ചൈന വൻതോതിൽ നിക്ഷേപം നടത്തിയിരുന്നു.

adaniportschina

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനീസ് തുറമുഖ നിക്ഷേപങ്ങൾ

അതേസമയം, ദക്ഷിണേഷ്യയിൽ ചൈന നടത്തുന്ന മൂന്ന് തുറമുഖങ്ങൾ, ബംഗ്ലാദേശിലെ ചിറ്റഗോംഗ്, ശ്രീലങ്കയിലെ ഹംബൻന്തോട്ട, പാകിസ്ഥാനിലെ ഗ്വാദർ എന്നിവ ഇന്ത്യയെ വലയം ചെയ്യുന്ന "ട്രയാംഗിൾ ഓഫ് ഡെത്ത്" എന്നാണ് വിളിക്കപ്പെടുന്നത്. എങ്കിലും അദാനി ഗ്രൂപ്പിലൂടെ ഇന്ത്യ ചൈനയ്ക്ക് കാര്യമായ മറുപടി ഇക്കാലയളവിൽ നൽകി വന്നിരുന്നു എന്നത് നാം എടുത്തുപറയേണ്ട കാര്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+