റിപ്പോര്‍ട്ട് കാണുന്നതിന് മുമ്പ് എന്തിന് പ്രതിഷേധിച്ചു; ഗുസ്തി താരങ്ങള്‍ക്കെതിരെ പിടി ഉഷ
ദില്ലി: റെസ്ലിംഗ് ഫെഡറേഷന് അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണത്തില്‍, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് അധ്യക്ഷ പിടി ഉഷ. പരസ്യമാുള്ള പ്രതിഷേധം തീര്‍ത്തും ശരിയല്ലെന്ന് അവര്‍ പറഞ്ഞു. ബിജെപി എംപിയായ ബ്രിജ്ഭൂഷണ് ആരോപണത്തെ നേരത്തെ തള്ളിയതാണ്.
താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ അവസാനം വരെ പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവരാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേദിക്കുന്നത്. ഇവരുടെ പരാതി സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യം.

വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ പിടി ഉഷയ്ക്കും കത്തയച്ചിട്ടുണ്ട്. എന്നാല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തുനില്ക്കാന് ഗുസ്തി താരങ്ങള്‍ തയ്യാറായില്ലെന്ന് ഉഷ തുറന്നടിച്ചു. ഇവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കമ്മിറ്റി പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരാനുണ്ടായിരുന്നു.
എന്നാല്‍ ഈ താരങ്ങള്‍ ദില്ലിയില്‍ പരസ്യമായ പ്രതിഷേധത്തിനിറങ്ങുകയായിരുന്നുവെന്നും ഉഷ പറഞ്ഞു. ഈ പ്രതിഷേധം അച്ചടക്കമില്ലായ്മയ്ക്ക് സമാനമാണെന്നും അവര്‍ പറഞ്ഞു. തെരുവുകളില്‍ ഇറങ്ങി പ്രതിഷേധിക്കുകയല്ല ഈ ഗുസ്തി താരങ്ങള്‍ ചെയ്യേണ്ടിയിരുന്നതെന്നും ഉഷ വ്യക്തമാക്കി.ഈ താരങ്ങള്‍ കമ്മിറ്റി റിപ്പോര്‍ട്ട് വരുന്നതിനായി കാത്തിരിക്കണമായിരുന്നു. ഇന്നവര്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, രാജ്യത്തിനും, കായിക മേഖലയ്ക്കും ഒട്ടും നല്ലതായ കാര്യങ്ങളല്ല. ഇതൊരു നെഗറ്റീവ് സമീപനമാണെന്നും ഉഷ ആരോപിച്ചു.
ഷഹി സമോസയും മോട്ടു ജിലേബിയും, സ്ട്രീറ്റ് ഫുഡില്‍ രാജസ്ഥാന് കിംഗ്; കഴിക്കേണ്ടത് ഈ ഐറ്റംസ്
കായിക മന്ത്രി അനുരാഗ് താക്കൂറാണ് കമ്മിറ്റി രൂപീകരിച്ചത്. റെസ്ലിംഗ് ഫെഡറേഷനും, അധ്യക്ഷനുമെതിരെയായിരുന്നു അന്വേഷണം. ആ കമ്മിറ്റിയോട് മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ അഞ്ചിനായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കായിക മന്ത്രാലയം ഈ റിപ്പോര്‍ട്ട് പരസ്യമാക്കിയിരുന്നില്ല. ആറംഗ കമ്മിറ്റിയെയായിരുന്നു മന്ത്രി നിയോഗിച്ചിരുന്നത്.
ജന്തര്‍ മന്ദറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുമായി നേരത്തെ സംസാരിച്ചതാണെന്ന് മന്ത്രി പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ കായിക താരങ്ങള്‍ക്കായി എല്ലാ വിധ സഹായങ്ങളും നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അവരുമായി സംസാരിച്ചത്. അവര്‍ക്ക് വേണ്ടി കമ്മിറ്റിയുണ്ടാക്കി. അവരുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പില്ലെന്നും അനുരാഗ് താക്കൂര്‍ വ്യക്തമാക്കി.
അതേസമയം പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച ആവശ്യപ്പെട്ടിരുന്നു. ബിജെപി എംപിക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. മോദി ഞങ്ങളെ മക്കളെന്നാണ് വിളിച്ചത്. അദ്ദേഹം ഞങ്ങളുടെ പരാതി കേള്‍ക്കുമെന്നാണ് വിശ്വാസമെന്നും ഗുസ്തി താരങ്ങള്‍ പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications