Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഒരു രൂപ മാത്രം മതി; വിപ്ലവകരമായ പ്രഖ്യാപനവുമായി പഞ്ചാബ് അഡ്വക്കറ്റ് ജനറല്‍

അമൃത്സര്‍: ഔദ്യോഗിക കോടതി വ്യവഹാരങ്ങളില്‍ ഫീസായി ഒരു രൂപ മാത്രമെ സ്വീകരിക്കൂവെന്ന് പഞ്ചാബില്‍ പുതുതായി നിയമിതനായ അഡ്വക്കേറ്റ് ജനറല്‍ (എ ജി) അന്‍മോള്‍ രത്തന്‍ സിദ്ദു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും പൂര്‍ണ്ണ സുതാര്യതയോടെ കേസുകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുമെന്നും സംസ്ഥാനത്തിന് ഭീമമായ ചെലവുകള്‍ വരുത്തി വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ഭീഷണി നേരിടുന്ന ഗ്രാമങ്ങളില്‍ താന്‍ എത്തുമെന്നും എ ജി എന്ന നിലയില്‍ തന്റെ ശമ്പളം മയക്കുമരുന്നിന് അടിമയായവരുടെ ചികിത്സയ്ക്കും അവരുടെ പുനരധിവാസത്തിനുമായി നല്‍കുമെന്നും സിദ്ദു പറഞ്ഞു.

അമൃത്സര്‍ ഈസ്റ്റ് സെഗ്മെന്റിലെ മഖ്ബൂല്‍ പുര ഗ്രാമത്തില്‍ നിന്നാണ് ഈ പ്രവൃത്തി താന്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകനെന്ന നിലയിലുള്ള തന്റെ ദീര്‍ഘമായ കരിയറില്‍ അന്‍മോള്‍ രത്തന്‍ സിദ്ദു പഞ്ചാബ്-ഹരിയാന ഹൈക്കോടതി, ചണ്ഡീഗഢ് എന്നിവയില്‍ ഭരണഘടനാ, ക്രിമിനല്‍, സിവില്‍, സര്‍വീസ്, ഭൂമി തുടങ്ങിയ വിഷയങ്ങളില്‍ വളരെ സെന്‍സിറ്റീവായ സര്‍ക്കാര്‍, സ്വകാര്യ വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അസാധാരണമായ സാമൂഹിക സേവനത്തിന് പഞ്ചാബിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പര്‍മന്‍ പത്രയും അന്‍മോള്‍ രത്തന്‍ സിദ്ദുവിന് ലഭിച്ചിട്ടുണ്ട്.

1

1958 മെയ് 1 ന് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അന്‍മോള്‍ രത്തന്‍ സിദ്ദു ഗ്രാമത്തിലെ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചണ്ഡീഗഢില്‍ സെക്ടര്‍-11 ലെ ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്നു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് നിയമപഠനം നടത്തി. തന്റെ കോളേജ് കാലഘട്ടത്തില്‍, സിദ്ദു ഒരു സാമൂഹിക-രാഷ്ട്രീയ വിദ്യാര്‍ത്ഥിയായിരുന്നു. 1981 മുതല്‍ 1982 വരെ പഞ്ചാബ് സര്‍വകലാശാലയിലെ സ്റ്റുഡന്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം വഹിക്കുകയും ചെയ്തു.

2

1985 ല്‍ അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ച അദ്ദേഹം പിന്നീട് 1993-ല്‍ പഞ്ചാബിലെ ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറലായി. 2005 വരെ ഈ പദവിയില്‍ ചേര്‍ന്നു, തുടര്‍ന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി (പഞ്ചാബ് & ഹരിയാന) വിവിധ സുപ്രധാന സംസ്ഥാന കാര്യങ്ങള്‍ കൈകാര്യം ചെയ്തു. 2007ല്‍ സീനിയര്‍ അഭിഭാഷകനായി നിയമിതനായ അദ്ദേഹം പിന്നീട് 2008 മുതല്‍ 2014 വരെ ഇന്ത്യയുടെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിച്ചു. ഈ കാലയളവില്‍ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍ സി ബി ഐയുടെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം തുടര്‍ന്നു.

3

1997 മുതല്‍ തുടര്‍ച്ചയായി അഞ്ച് തവണ പഞ്ചാബിലെയും ഹരിയാനയിലെയും ബാര്‍ കൗണ്‍സില്‍ അംഗമായി സിദ്ദു തിരഞ്ഞെടുക്കപ്പെട്ടു, 2001-02 ല്‍ അഭിഭാഷകരുടെ അപെക്സ് റെഗുലേറ്റിംഗ് ബോഡിയുടെ ചെയര്‍മാനായി അവരോധിക്കപ്പെട്ടു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടയില്‍, പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രസിഡന്റായി അദ്ദേഹം എട്ട് തവണ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ഏത് ഹൈക്കോടതിയിലും ഇത്രയും തവണ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാണ് അന്‍മോള്‍ രത്തന്‍ സിദ്ദു.

4

2003 - 04ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിയമ ഫാക്കല്‍റ്റി ഡീനായും സേവനമനുഷ്ഠിച്ചിരുന്നു. പഞ്ചാബില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. ഇതിന് പിന്നാലെയാണ് എ ജിയെ മാറ്റിയത്. മുന്‍ എ ജി ദീപീന്ദര്‍ സിംഗ് പട്വാലിയയ്ക്ക് പകരമായാണ് അന്‍മോള്‍ രത്തന്‍ സിദ്ദുവിനെ പുതിയ അഡ്വക്കറ്റ് ജനറലായി (എജി) നിയമിച്ചത്. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+