Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭയിൽ കൊമ്പുകോർത്ത് രാഹുൽ ഗാന്ധിയും അമിത് ഷായും; തർക്കം എസ്ഐആറിന്റെ പേരിൽ

ന്യൂഡൽഹി: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി(എസ്‌ഐആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ലോക്‌സഭയിൽ പരസ്‌പരം ഏറ്റുമുട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. എസ്‌ഐആര്‍ സംബന്ധിച്ച് അമിത് ഷാ പ്രസംഗിക്കുന്നതിനിടെ രാഹുല്‍ ഗാന്ധി ഇടപെട്ടതോടെ ഇത് വാഗ്വാദത്തിൽ എത്തുകയായിരുന്നു. സംവാദത്തിനായി അമിത് ഷായെ രാഹുൽ വെല്ലുവിളിച്ചെങ്കിലും എന്ത് പറയണമെന്ന് താൻ തീരുമാനിക്കുമെന്നായിരുന്നു ഷായുടെ മറുപടി.

ലോക്‌സഭയിൽ സംസാരിച്ച അമിത് ഷാ, എസ്‌ഐആർ സംബന്ധിച്ച് പ്രതിപക്ഷം ആശങ്കാകുലരാണെന്ന് പറഞ്ഞു, കാരണം ഇത് അനധികൃത കുടിയേറ്റക്കാർക്ക് വോട്ട് ചെയ്യുന്നവരുടെ പേരുകൾ ഇല്ലാതാക്കും. ഇതിനിടയിലാണ് രാഹുൽ ഗാന്ധി അമിത് ഷായുടെ പ്രസംഗം തടസപ്പെടുത്തിയത്. വോട്ട് തട്ടിപ്പിൽ രാഹുൽ ഷായെ സംവാദത്തിന് ക്ഷണിക്കുകയായിരുന്നു.

rahulandamitshahloksabha

'എന്റെ പത്രസമ്മേളനങ്ങളെക്കുറിച്ച് ഒരു സംവാദത്തിന് നിങ്ങളെ വെല്ലുവിളിക്കുന്നു' എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ അമിത് ഷാ ഉടൻ തന്നെ തിരിച്ചടിച്ചു 'ഞാൻ എന്താണ് സംസാരിക്കേണ്ടതെന്ന് അദ്ദേഹത്തിന് (രാഹുൽ ഗാന്ധിക്ക്) തീരുമാനിക്കാൻ കഴിയില്ല, അദ്ദേഹം ക്ഷമയോടെയിരിക്കാൻ പഠിക്കണം. എന്റെ പ്രസംഗത്തിന്റെ ക്രമം ഞാൻ തീരുമാനിക്കും, എന്ത് സംസാരിക്കണമെന്ന് ഞാൻ തീരുമാനിക്കും' എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

അതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിയെ അമിത് ഷാ ശക്തമായി ന്യായീകരിച്ചു. വോട്ടർമാരെ അടിച്ചമർത്തുന്നുവെന്ന പ്രതിപക്ഷ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. കോൺഗ്രസിന് വോട്ട് തട്ടിപ്പിന്റെ നീണ്ട ചരിത്രമുണ്ടെന്നായിരുന്നു അമിത് ഷാ ആരോപിച്ചത്. തിരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനുള്ള നിലവിലെ നടപടികൾ സർക്കാർ നിർദ്ദേശപ്രകാരമല്ല, പൂർണമായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ തീരുമാനപ്രകാരമാണെന്ന് അമിത് ഷാ വ്യക്തമാക്കി. മരിച്ചവരെയും ഇരട്ടവോട്ടുകൾ ഉൾപ്പെടെയുള്ള അപാകതകളെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയാണ് ഈ പുതുക്കലിന്റെ പ്രധാന ലക്ഷ്യം. വോട്ടർമാരെ അടിച്ചമർത്തുന്നുവെന്ന ആരോപണങ്ങളെ അദ്ദേഹം നിഷേധിച്ചു.

പ്രതിപക്ഷ പാർട്ടികൾ ഏകപക്ഷീയമായതും തെറ്റായതുമായ വിവരങ്ങൾ പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനങ്ങളുടെ, പ്രത്യേകിച്ച് യുവ വോട്ടർമാരുടെയും കന്നിവോട്ടർമാരുടെയും വിശ്വാസം തകർക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റക്കാരെയും ഇരട്ടവോട്ടുകളെയും അയോഗ്യരായ പേരുകളെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നതിൽ ചില പ്രതിപക്ഷ നേതാക്കൾക്ക് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർമാരെ നീക്കം ചെയ്യുമെന്ന ഭയം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് പരിഷ്‌കരണ നടപടികളിൽ അവിശ്വാസം വളർത്താൻ ശ്രമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ ബിജെപി ആരംഭിച്ചതല്ലെന്ന് സ്ഥാപിക്കാൻ ഷാ മൂന്ന് ചരിത്രപരമായ സംഭവങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത് മൂന്നുമാവട്ടെ കോൺഗ്രസിന് പ്രതിസ്ഥാനത്ത് നിർത്തുന്ന കാര്യങ്ങളുമായിരുന്നു.

സ്വാതന്ത്ര്യാനന്തരമുള്ള നെഹ്‌റു-പട്ടേൽ നേതൃപ്രശ്‌നം, 1975-ലെ ഇന്ദിരാഗാന്ധിക്കെതിരായ അലഹബാദ് ഹൈക്കോടതി വിധി, സോണിയാ ഗാന്ധിയുടെ വോട്ടർ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട സിവിൽ കോടതി തർക്കം എന്നിവയായിരുന്നു അവ. ഇതോടെയാണ് രാഹുൽ ഗാന്ധിയും ഇടപെട്ടത്. അതിന് പിന്നാലെ എസ്‌ഐആർ ചർച്ച നാടകീയമായ സംഭവങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+