വോട്ടർ പട്ടിക ചോദ്യം ചെയ്യപ്പെടുന്നു; വോട്ടർ പട്ടികയിൽ ലോക്‌സഭയിൽ ചർച്ചവേണമെന്ന് രാഹുൽ ഗാന്ധി
ഡൽഹി: ലോക് സഭയിൽ വോട്ടർ പട്ടികയെക്കുറിച്ച് ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക് സഭയിലെ ശൂന്യവേളയിൽ ഈ വിഷയം ഉന്നയിച്ച് കൊണ്ട് രാഹുൽ ഗാന്ധി. പ്രതിപക്ഷം മുഴുവൻ വോട്ടർ പട്ടികയെക്കുറിച്ച് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് രാഹുൽ പറഞ്ഞു.
" സർക്കാർ വോട്ടർ പട്ടിക ഉണ്ടാക്കുന്നില്ലെന്ന നിങ്ങളുടെ പരാമർശം ഞങ്ങൾ അംഗീകരിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ഞങ്ങൾ ചർച്ച ആവശ്യപ്പെടുന്നു, രാഹുൽ ഗാന്ധി പറഞ്ഞു. വോട്ടർ പട്ടിക രാജ്യത്തുടനീളം ചോദ്യം ചെയ്യപ്പെടുകയാണെന്നും മഹാര്ഷ്ട്ര ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും പ്രതിപക്ഷം ഒരേ സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ തൃണമൂൽ കോൺഗ്രസ് അംഗം സൗഗത റോയ് വോട്ടർപട്ടികയിൽ ചില പിഴവുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മുർഷിദാബാദ്, ബർദ്വാൻ പാർലമെൻ്റ് മണ്ഡലങ്ങളിലും ഹരിയാനയിലും ഒരേ ഇ പി ഐ സി ( ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ് ) നമ്പറുള്ള വോട്ടർമാർ ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി.
വോട്ടർ പട്ടികയിലെ ആശങ്കൾ ചൂണ്ടിക്കാട്ടാൻ തൃണമൂൽ പ്രതിനിധി സംഘം പുതുതായി നിയമിതനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുന്നവെന്ന് റോയ് പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലേയും അസമിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികകൾ സമഗ്രമായി പരിഷ്ക്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
" ഗുരുതരമായ ചില പിഴവുകൾ ഉണ്ട്. വോട്ടർ പട്ടിക ഊതിപ്പെരുപ്പിച്ച മഹാരാഷ്ട്രയുമായി ബന്ധപ്പെട്ട് ഇത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഹരിയാനയിലാണ് ഇത് ചൂണ്ടിക്കാണിച്ചത്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാളിലേയും അസമിലേക്കും അവർ ഇപ്പോൾ ചാടാൻ ശ്രമിക്കുകയാണ്, " റോയ് പറഞ്ഞു.
" മൊത്തം വോട്ടർ പട്ടികകൾ സമഗ്രമായി പരിഷ്ക്കരിക്കട്ടെ. ലിസ്റ്റുകളിൽ ചില തെറ്റുകൾ സംഭവിച്ചത് എന്ത് കൊണ്ടാണ് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്തോട് ഉത്തരം പറയണം," തൃണമൂൽ നേതാവ് പറഞ്ഞു.












Click it and Unblock the Notifications