Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുൽ ഗാന്ധി വസ്തുതകളെ വളച്ചൊടിക്കുന്നു, ജനഹിതത്തെ നിരസിക്കുന്നു'; മറുപടിയുമായി ഫഡ്നാവിസ്

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രാഹുൽ ഗാന്ധി വസ്തുതകളെ വളച്ചൊടിക്കുകയാണെന്നും ജനഹിതത്തെ തള്ളികളയുകയാണെന്നും ഫഡ്നാവിസ് കുറ്റപ്പെടുത്തി. ജനങ്ങളാൽ നിരസിക്കപ്പെട്ട രാഹുൽ ഇപ്പോൾ ജനഹിതത്തേയും നിരസിക്കുകയാണ്. മഹാരാഷ്ട്രയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിത്. താനോ ഇവിടുത്തെ ജനങ്ങളോ ഇത്തരം ആരോപണങ്ങൾക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്നും ഫഡ്നാവിസ് പറഞ്ഞു.

ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് പകരം ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന വാദങ്ങളാണ് രാഹുൽ ഗാന്ധി തന്റെ ലേഖനത്തിൽ ഉയർത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ ഫഡ്നാവിസ് പറഞ്ഞു.

fadnavis-1749

വോട്ടർമാരുടെ എണ്ണത്തിൽ അസ്വാഭാവികതകളില്ല; ഫഡ്നാവിസ്

'വ്യാജ വോട്ടർമാർ' എന്ന രാഹുൽ ഗാന്ധിയുടെ ആരോപണവും ഫഡ്നാവിസ് തള്ളി. യുവ വോട്ടർമാരുടെ വർധനവ് മുൻകാല പ്രവണതകളുമായി പൊരുത്തപ്പെടുന്നതാണെന്നാണ് ഫഡ്നാവിസ് പറഞ്ഞു. 2024 ലെ വോട്ടർമാരുടെ എണ്ണത്തിൽ അസ്വാഭാവികതകളൊന്നുമില്ല. തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ കത്തിൽ 26 ലക്ഷം യുവ വോട്ടർമാരുടെ കണക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പോളിംഗ് ശതമാനം വർധിച്ചത് പ്രതിപക്ഷത്തിനാണ് ഗുണം ചെയ്തതെന്നും ഫഡ്നാവിസ് ഉദാഹരണ സഹിതം വിളദീകരിച്ചു.

ആരോപണം തള്ളി ഷിൻഡെയും നദ്ദയും

രാഹുലിന്റെ ആരോപണങ്ങളെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയും തള്ളി. ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലൂടെയാണ് കടന്ന് പോയതെങ്കിലും അദ്ദേഹത്തിന് ഇവിടുത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചില്ല. യാത്രയിലുടനീളം സംവരണ നയങ്ങളേയും ഭരണഘടനയിലെ മാറ്റങ്ങളെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കാനാണ് രാഹുൽ ഗാന്ധി ശ്രമിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയങ്ങളിലെ അസ്വസ്ഥത കാരണമാണ് രാഹുൽ ഗാന്ധി ഇത്തരത്തിൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി. ആത്മപരിശോധന നടത്തുന്നതിന് പകരം ഗൂഢാലോചനകളും യാതൊരു തെളിവുകളും ഇല്ലാതെ സംവിധാനങ്ങളെ അപകീർത്തിപ്പെടുത്താനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്നും ജെപി നദ്ദ എക്സിൽ കുറിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരണം

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ച രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതവും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പുകളിലെ സുതാര്യതയും കൃത്യതയും ആഗോള തലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതആണെന്നും കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളിൽ സർക്കാർ ജീവനക്കാരും രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അംഗീകൃത പ്രതിനിധികളും ഭാഗമാകുന്നതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. തെറ്റായ പ്രചരണങ്ങൾ രാജ്യത്തെ നിയമത്തോട് കാണിക്കുന്ന അനാദരവാണെന്ന് മാത്രമല്ല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥരെ തരംതാഴ്ത്തുന്നതിന് തുല്യമാണെന്നും കമ്മീഷൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് ശേഷം കമ്മീഷനെ അപകീർത്തിപ്പെടുത്തുന്നത് അസംബന്ധമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെ അവഹേളിക്കുന്നതാണ് രാഹുലിന്റെ നടപടിയെന്നും കമ്മീഷൻ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+