Get Updates
Get notified of breaking news, exclusive insights, and must-see stories!

സമാധാനത്തിന്റെ വശമാണ് ഞങ്ങളുള്ളത്; ബുച്ചയിലെ കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണം: ഇന്ത്യ

ന്യൂദല്‍ഹി: റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യ സമാധാന പാതത്തിന്റെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചത് വന്‍ പരിശ്രമത്തിലൂടെയാണെന്നും ഇതിന് മുന്‍പ് ആരും തങ്ങളുടെ പൗരന്‍മാരെ ഈ വിധത്തില്‍ ഒഴിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രെയ്‌നില്‍ കുടുങ്ങി കിടക്കുന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ഒഴിപ്പിക്കല്‍ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇന്ത്യ നടത്തിയ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കലാണിതെന്നും മറ്റ് രാജ്യങ്ങള്‍ക്ക് ഇത് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു. നാല് കേന്ദ്രമന്ത്രിമാര്‍ യുക്രെയ്നിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോയില്ലായിരുന്നുവെങ്കില്‍, ഇന്ത്യക്ക് ഇതേ നിലവാരത്തിലുള്ള സഹകരണം ലഭിക്കില്ലായിരുന്നു, ജയശങ്കര്‍ പറഞ്ഞു. ഒഴിപ്പിക്കലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി ഇടപെട്ടുവെന്നും തിരഞ്ഞെടുപ്പുകള്‍ക്കിടയിലും അദ്ദേഹം യോഗങ്ങള്‍ നടത്തുകയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തുവെന്നും ജയശങ്കര്‍ പറഞ്ഞു.

1

യുക്രെയ്‌നിലെ ബുച്ചയിലെ സിവിലിയന്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ സ്വതന്ത്ര അന്വേഷണത്തിന് ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബുച്ചയിലെ കൊലപാതകങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു എന്നും ജയശങ്കര്‍ പറഞ്ഞു. ഇത് അങ്ങേയറ്റം ഗൗരവമുള്ള കാര്യമാണ്, സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു,'' അദ്ദേഹം പറഞ്ഞു ഇന്ത്യ വിഷയത്തില്‍ സമാധാനത്തിന്റെ വശമാണ് തിരഞ്ഞെടുത്തത് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു വശം തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍, അത് സമാധാനത്തിന്റെ ഒരു വശമാണ്. അത് അക്രമത്തിന് ഉടനടി അന്ത്യം കുറിക്കാനാണ്. ഇത് ഞങ്ങളുടെ തത്വാധിഷ്ഠിത നിലപാടാണ്, യു എന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലും സംവാദങ്ങളിലും നമ്മുടെ നിലപാട് അറിയിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

2

ഇന്ത്യ സംവാദങ്ങള്‍ക്കായി പ്രേരിപ്പിക്കുന്നത് തുടരുന്നു എന്നും അക്രമം അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് ഈ വിഷയത്തില്‍ എന്തെങ്കിലും സഹായം നല്‍കാന്‍ കഴിയുമെങ്കില്‍, സംഭാവന ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ,'' അദ്ദേഹം പറഞ്ഞു. സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, രക്തം ചൊരിയുന്നതിലൂടെയും നിരപരാധികളുടെ ജീവന്‍ പണയപ്പെടുത്തി ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ല എന്നും വ്യക്തമാക്കി. സമകാലിക ആഗോള ക്രമം യുഎന്‍ ചാര്‍ട്ടറിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനവും എല്ലാ സംസ്ഥാനങ്ങളുടെയും പരമാധികാരവും പ്രദേശിക സമഗ്രതയും കണക്കിലെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

3

യുക്രൈന്‍ സാഹചര്യവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് രാഷ്ട്രീയ നിറം ചാര്‍ത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജയശങ്കര്‍ പറഞ്ഞു. ബുച്ചയിലെ സിവിലിയന്‍ കൊലപാതകങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോര്‍ട്ടുകള്‍ ആഴത്തില്‍ അസ്വസ്ഥമാക്കുന്നു. ഈ കൊലപാതകങ്ങളെ ഞങ്ങള്‍ അസന്ദിഗ്ധമായി അപലപിക്കുകയും സ്വതന്ത്രമായ അന്വേഷണത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു, യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ ഇതുവരെയുള്ള ശക്തമായ പ്രസ്താവനയില്‍, ഇന്ത്യന്‍ സ്ഥാനപതി ടി എസ് തിരുമൂര്‍ത്തി കഴിഞ്ഞ ദിവസം പറഞ്ഞു.

4

അതേസമയം ബുച്ചയില്‍ ക്രൂരമായി കൊലപാതക പരമ്പരയാണ് അരങ്ങേറിയതെന്ന് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ സഹായി ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു. ബലാത്സംഗത്തിനിരയായി തീകൊളുത്തിയ സ്ത്രീകളുടെ മൃതദേഹങ്ങളും പ്രാദേശിക ഉദ്യോഗസ്ഥരുടെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ 37 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി യുക്രേനിയന്‍ സൈന്യം കണ്ടെത്തിയതായി അരെസ്റ്റോവിച്ച് പറഞ്ഞിരുന്നു. റഷ്യന്‍ സൈന്യത്തിന്റെ ഒരു മാസത്തെ അധിനിവേശത്തില്‍ 300 നിവാസികള്‍ കൊല്ലപ്പെട്ടതായി ടൗണ്‍ മേയര്‍ ഫെഡോറുക് പറഞ്ഞു. അതേസമയം യുക്രേനിയന്‍ ആരോപണങ്ങള്‍ റഷ്യ നിഷേധിച്ചു. ബുച്ചയിലെ മൃതദേഹങ്ങള്‍ കാണിക്കുന്ന ദൃശ്യങ്ങളും ഫോട്ടോകളും കീവിന്റെ മറ്റൊരു പ്രകോപനമാണെന്ന് റഷ്യ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+