സുരക്ഷാ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍; ആശയക്കുഴപ്പത്തിലായി യുകെയില്‍ നിന്നും ദില്ലിയിലെത്തിയ യാത്രക്കാര്‍
ദില്ലി; ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസര്‍വ്വീസ് പുനഃരാരംഭിച്ചെങ്കിലും പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെ അവ്യക്തതയെ ചൊല്ലി ദില്ലി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ ആശയക്കുഴപ്പം ശക്തമാവുന്നു. ബ്രിണണില് നിന്നുള്ള എല്ലാ യാത്രക്കാരെയും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയമാകണമെന്നുമാണ് ദില്ലി സർക്കാർ നിർദ്ദേശിച്ചത്. എല്ലാ യാത്രക്കാരേയും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാക്കും.
പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് സൗകര്യത്തിലേക്ക് അയയ്ക്കുകയും നെഗറ്റീവ് ഫലം ലഭിക്കുന്നവരെ ഏഴു ദിവസത്തേക്ക് മറ്റൊരു ക്വാറന്റൈന് കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും തുടർന്ന് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈന് നിര്‍ദേശിക്കുകയും ചെയ്യുന്നു. "ഡൽഹി വംശജരെ വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കുന്നതിന് സർക്കാർ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നു. യുകെയിൽ നിന്ന് വരുന്നവരെ പോസിറ്റീവ് ആകുന്നവരെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റു. നെഗറ്റീവ് ആവുന്നവരെ 7 ദിവസത്തേക്ക് ക്വാറന്റൈന് കേന്ദ്രത്തിലേക്കും തുടര്‍ന്ന് 7 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തിനും വിധേയരാക്കും'-ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വീറ്റ് ചെയ്തു.

എന്നാല്‍ ജനുവരി ഒന്നിന് ആരോഗ്യ കുടുംബക്ഷേ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരം നെഗറ്റീവ് ആവുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയമാക്കുമെന്നാണ് വ്യക്തമാക്കിയത്. ഇതാണ് ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. ഏത് നിര്‍ദേശം പിന്തുടരണം എന്ന കാര്യത്തില്‍ യാത്രക്കാരിലും വിമാനത്താവള അധികൃതരിലും ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications