Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുടെ ശരീരഭാഷ നോക്കുമ്പോൾ അദ്ദേഹം യുദ്ധത്തിന് തയ്യാറെടുക്കയാണെന്ന് തോന്നുന്നില്ല; സഞ്ജയ് റാവത്ത്

മുംബൈ: പഹൽ​ഗ്രാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാന് മറുപടി നൽകാൻ കേന്ദ്രം ഒരുങ്ങുന്നതിനിടെ ബിഹാറിൽ പ്രചാരണത്തിനും മുംബൈയിൽ വേവ്സ് ഉച്ചകോടിയിൽ പങ്കെടുത്തതിനും പ്രധാനമന്ത്രി നരേന്ദ്ര മോ​ദിക്കെതിരെ ശിവസേന ( യു ബി ടി ) നേതാവ് സഞ്ജയ് റാവത്ത്. സുരക്ഷാ വീഴ്ചയുടെ പേരിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജിയും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

" ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽ​ഗാമിന് സമീപമുള്ള ബൈസാരണിൽ 26 പേരെ തീവ്രവാദികൾ വെടിവെച്ച് കൊലപ്പെടുത്തി. കശ്മീരിൽ വൻ കൂട്ടക്കൊലയാണ് നടന്നത്. പാകിസ്ഥാനെ പാഠം പഠിപ്പിക്കുമെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മുംബൈയിൽ ഒമ്പത് മണിക്കൂർ ബോളിവുഡ് താരങ്ങൾക്കാപ്പം ചെലവഴിച്ചു. ബീഹാറിലും അദാനിയുടെ ( കേരളം ) തുറമുഖവും ഉദ്ഘാടനം ചെയ്തു.

sanjay

വ്യാഴാഴ്ച മുംബൈയിൽ നടന്ന ആ​ദ്യ വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടൈൻമെന്റ് സമ്മിന്റെ ( വേവ്സ് ) ഉദ്ഘാടനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. കൂടാതെ പ്രധാനമന്ത്രിയുടെ ശരീരഭാഷയിൽ പാകിസ്ഥാനെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറെടുക്കുന്ന ഒരാൾക്ക് ഉണ്ടാവുന്ന ​ഗൗരവും പ്രതിഫലിക്കുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

" അദ്ദേഹം സന്തോഷകരമായ മാനസികാവസ്ഥയിലായിരിക്കുമ്പോൾ പാകിസ്ഥാനോട് എങ്ങനെ പ്രതികരിക്കുമെന്നതിനെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ് , " അദ്ദേഹം പറഞ്ഞു. ഞാൻ ഒരു പ്രതിരോധ വി​ഗദ്ധനല്ല, പക്ഷേ പ്രധാനമന്ത്രിയുടെ ശരീരഭാഷ നോക്കുമ്പോൾ അദ്ദേഹം യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നുന്നില്ലെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

ഇന്ത്യ ഒരു യുദ്ധം നടത്താനുള്ള സാധ്യതയെക്കുറിച്ച് പ്രതികരിക്കവെ, പ്രതിപക്ഷമല്ല ബി ജെ പി യാണ് യുദ്ധ വാചാടോപം ഉപയോ​ഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സർവകക്ഷിയോ​ഗത്തിൽ പ്രതിരോധ മന്ത്രി രാജ് നാഥ് സിം​ഗ് പാകിസ്ഥാനിൽ കടന്ന് അവരെ തുടച്ച് നീക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ആരാണ് നിങ്ങളെ തടയുന്നത്?" അവൻ ചോദിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ കശ്മീരിൽ നടന്ന പഹൽഗാം ആക്രമണത്തിലും മറ്റ് ഭീകരാക്രമണ സംഭവങ്ങളിലും അമിത് ഷായെ റാവത്ത് വിമർശിച്ചു. " കഴിഞ്ഞ 10 വർഷത്തിനിടെ കശ്മീരിൽ നടന്ന എല്ലാ ഭീകരാക്രമണങ്ങൾക്കും കാെലപാതകങ്ങൾക്കും അമിത് ഷാ ഉത്തരവാദിയാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി അദ്ദേഹത്തെ നിലനിർത്തുന്നത് എന്നത് ദുരൂഹമാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണം. പ്രതിപക്ഷത്തോട് സഹതാപം തോന്നുന്നു. പിന്തുണ നൽകുന്നതിന് മുമ്പ് ആദ്യം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടണമായിരുന്നു, " സഞ്ജയ് റാവത്ത് പറഞ്ഞു.

പാകിസ്ഥാനെതിരെ ഇന്ത്യയുടെ ചുവട് വെപ്പുകൾ..

എന്നാൽ പഹൽ​ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വലിയ നടപടികളാണ് പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്.
സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി നിർത്തി വെയ്ക്കൽ, അട്ടാരി അതിർത്തിയിലെ സംയോജിത ചെക്ക് പോസ്റ്റ് അടച്ച് പൂട്ടൽ. എല്ലാ പാകിസ്ഥാൻ പൗരന്മാരെയും തിരിച്ചയക്കൽ എന്നിവ ഉൾപ്പെടെ ഇസ്ലാമബാദിനെതിരായ ശിക്ഷാ നടപടികളിൽ നിന്ന് ആരംഭിക്കുന്നു.

ഭീകരാക്രമണം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഇന്ത്യ ഭീകരരെ ഭൂമിയുടെ അവസാനം വരെ പിന്തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദം ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പറഞ്ഞിരുന്നു. പഹൽ​ഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണത്തിന്റെ രീതി, ലക്ഷ്യങ്ങൾ, സമയം എന്നിവ നിർണയിക്കാൻ സായുധ സേനയ്ക്ക് പൂർണ പ്രവർത്തന സ്വതന്ത്ര്യം പ്രധാനമന്ത്രി നൽകി.
ഭീകരവാദത്തിന് കനത്ത പ്രഹരം നൽകുക എന്നതാണ് നമ്മുടെ ദേശീയ ദൃഢനിശ്ചയം, പ്രധാന മന്ത്രി ഉറപ്പിച്ചു പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+